അൻവറിന് മറുപടിയുമായി സിപിഎം; ഒരു ഭീഷണിക്കു മുന്നിലും പാർട്ടി കീഴടങ്ങില്ല: എ.വിജയരാഘവൻ
Monday, October 7, 2024 8:29 PM IST
മലപ്പുറം: പി.വി.അൻവർ എംഎൽഎയ്ക്ക് മറുപടിയുമായി സിപിഎം. മലപ്പുറം ചന്തക്കുന്നിൽ നടത്തിയ വിശദീകരണ യോഗം സിപിഎം പിബി അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് - സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് എ.വിജയരാഘവൻ പറഞ്ഞു.

മലപ്പുറത്തിന് വേറെ അര്‍ത്ഥം കൊടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ഗീയ കണ്ണിലൂടെ മലപ്പുറത്തെ കാണുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്‍സുകാരമെന്ന് പറഞ്ഞ് പി വി അന്‍വര്‍ സ്വയം ചെറുതായി. ഒരു ഭീഷണിക്ക് മുന്നിലും കീഴടങ്ങില്ലെന്നും കമ്യൂണിസ്റ്റ് പാർട്ടിയെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി തോൽപ്പിക്കാൻ ആർക്കും കഴിയില്ല.

ഇപ്പോള്‍ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്‍റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്‍റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു.നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. നല്ല ഷര്‍ട്ടും പാന്‍റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്.

മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട് എന്ന് പറയരുത് എന്ന് ശ്രീനിവാസന്‍ പറയും പോലെ ആണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കൈയടി കിട്ടുന്ന പ്രവര്‍ത്തനമാണ് അന്‍വര്‍ നടത്തുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

നിലമ്പൂരിലെ വികസനങ്ങൾ പുത്തൻ വീട്ടിൽ തറവാട്ടിൽ നിന്ന് കൊണ്ട് വന്നതല്ല.‌‌‌‌ ഈ ചെങ്കൊടി തൊട്ട് അൻവർ കൂടുതൽ കളിക്കേണ്ടന്നും സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ പറഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.