വീട്ടുമുറ്റത്തെ കിണറ്റിൽ ഗൃഹനാഥന്‍റെ മൃതദേഹം
Friday, September 27, 2024 2:55 PM IST
കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാൽ (70) ആണ് മരിച്ചത്. പുലർച്ചെ പല്ല് തേയ്ക്കാൻ മുറ്റത്തേക്ക് ഇറങ്ങിയ വയോധികനെ ഏറെ നേരമായിട്ടും കാണാതെ വന്നതോടെയാണ് വീട്ടുകാർ അന്വേഷിച്ചത്.

ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള സമീപത്തെ വാടകയ്ക്ക് നൽകിയ വീടിന്‍റെ മുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം അഗ്നിശമനസേനയെ അറിയിച്ചു. ഇവർ എത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.