പിടിതരാതെ സ്വർണവില; വീണ്ടും കുതിപ്പ്, 54,000 രൂപയ്ക്ക് മുകളില്‍
Saturday, July 6, 2024 11:01 AM IST
കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 54,120 രൂപയിലും ഗ്രാമിന് 6,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച പവന്‍ വില 520 രൂപ കൂടിയിരുന്നു. പിന്നീട് വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും കുതിച്ചത്. തുടര്‍ച്ചയായി രണ്ടുദിവസത്തെ കുതിപ്പിനും രണ്ടുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില ചൊവ്വാഴ്ച വീണ്ടും ഉയർന്നിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. തുടർന്ന് ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വ്യാഴാഴ്ച കുതിച്ചുകയറിയത്. ആറു ദിവസം കൊണ്ട് പവന്1,160 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 35.05 ഡോളര്‍ വര്‍ധിച്ച് (1.49%) 2,391.59 ഡോളറിലെത്തി.

നിലവില്‍ സംസ്ഥാനത്ത് വെള്ളി ഗ്രാമിന് 97.80 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 782.40 രൂപയും, 10 ഗ്രാമിന് 978 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 97,800 രൂപയാണ് വില.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.