പാലങ്ങള്‍ തകരുന്നതിന്‍റെ ഉത്തരവാദി നിതീഷ് കുമാര്‍: തേജസ്വി യാദവ്
Friday, July 5, 2024 2:51 PM IST
പാറ്റ്‌ന: ബിഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതിന്‍റെ ഉത്തരവാദി മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിലവില്‍ സംസ്ഥാനത്തുള്ളത് അഴിമതി സര്‍ക്കാരാണെന്നും കുറ്റകൃത്യങ്ങള്‍ ദിവസം തോറും വര്‍ധിച്ചുവരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

"കഴിഞ്ഞ 20 ദിവസത്തിനിടെ പത്തോളം പാലങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി തകര്‍ന്നുവീണത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും തന്നെയാണ് അതിന്‍റെ ഉത്തരവാദി. തകര്‍ന്ന പാലങ്ങളെല്ലാം തന്നെ ജെഡിയു സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്ത് തന്നെയാണ് പണിതത്. വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്.'-തേജസ്വി പറഞ്ഞു.

സംസ്ഥാനത്തെ സകലമേഖലകളും തകര്‍ന്നിരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതകാരണമാണ് ഈ അവസ്ഥയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെയുള്ള ജനദ്രോഹ സര്‍ക്കാര്‍ ഇനി അധികാരത്തില്‍ തിരിച്ചെത്താന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും തേജസ്വി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.