കാര്യവട്ടത്തെ എസ്എഫ്‌ഐ അതിക്രമം:അടിയന്തരപ്രമേയത്തിന് അനുമതിയില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു
Thursday, July 4, 2024 12:38 PM IST
തിരുവനന്തപുരം: കാര്യവട്ടത്തെ എസ്എഫ്‌ഐ അതിക്രമത്തെചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാക്‌പോരിന് പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കാര്യവട്ടത്തെ അതിക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയിരുന്നു.

എസ്എഫ്‌ഐയുടെ അതിക്രമങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയുടെ രാഷ്ട്രീയസംരക്ഷണമാണെന്ന് നോട്ടീസ് അവതരിപ്പിച്ച എം.വിന്‍സന്‍റ് എംഎല്‍എ പറഞ്ഞു. എല്ലാ കോളജിലും എസ്എഫ്‌ഐയുടെ ഇടിമുറിയുണ്ടെന്നും എംഎല്‍എ ആരോപിച്ചു.

എന്നാൽ ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐയെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. എസ്എഫ്‌ഐക്കാര്‍ ആയതുകൊണ്ട് മാത്രം 35 പേര്‍ കൊല്ലപ്പെട്ടു. കെഎസ്‌യുവിന് ഇത്തരം ചരിത്രം പറയാനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സഭയിൽ രൂക്ഷമായ വാക്പോരുണ്ടായി. എസ്എഫ്‌ഐയെ ന്യായീകരിച്ചുകൊണ്ട് ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് മുഖ്യമന്ത്രി അവര്‍ക്ക് നല്‍കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു.

നവകേരളാ യാത്രയിലെ മര്‍ദനത്തെ രക്ഷാപ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചതില്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരുത്തുന്നില്ലെന്ന് തെളിഞ്ഞു.

നിങ്ങള്‍ മഹാരാജാവല്ല, കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും സതീശന്‍ വിമര്‍ശിച്ചു. എന്നാല്‍ താന്‍ മഹാരാജാവല്ല ജനങ്ങളുടെ ദാസനാണെന്നും എല്ലാക്കാലത്തും താന്‍ ജനത്തിനൊപ്പമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.