മാന്നാര്‍ കല കൊലക്കേസ്: അന്വേഷണത്തിന് 21 അംഗ പ്രത്യേക സംഘം
Thursday, July 4, 2024 9:57 AM IST
ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. 21 അംഗ പോലീസ് സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുണ്ട്.

അതേസമയം, പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കലയുടെ മൃതദേഹം കുഴിച്ചിട്ട് എന്ന് പ്രതികള്‍ പറയുന്ന അനിലിന്‍റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലുമാണ് തെളിവെടുപ്പ് നടത്തുന്നത്.

മാന്നാര്‍ ഇരമത്തൂരില്‍നിന്ന് 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെയാണ് കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി പോലീസ് അതിവിദഗ്ധമായി തെളിയിച്ചത്. കണ്ണം പള്ളിയില്‍ അനില്‍കുമാറിന്‍റെ ഭാര്യ കലയെയാണ് കൊലപ്പെടുത്തി ടാങ്കില്‍ കുഴിച്ച് മൂടിയത്. ആലപ്പുഴ എസ്പിക്ക് ലഭിച്ച ഊമക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

കേസില്‍ നാല് പ്രതികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. കലയുടെ ഭര്‍ത്താവ് അനിലിനെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസ് നിഗമനം.

ഒന്നാം പ്രതി അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കേസില്‍ മറ്റ് പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് രക്തസമ്മര്‍ദം കൂടിയ ഇയാൾ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരമുണ്ട്.

എന്നാല്‍ കല കൊല്ലപ്പെട്ടെന്ന് പോലീസ് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്നാണ് കലയുടെ മകന്‍റെ പ്രതികരണം. കല എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നും അമ്മയെ മടക്കി കൊണ്ടുവരുമെന്നുമാണ് മകന്‍ പറയുന്നത്. എന്നാല്‍ വാര്‍ത്ത കേട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് മൂലമുള്ള വൈകാരിക പ്രതികാരമാണ് മകന്‍റേതെന്നാണ് പോലീസ് നിഗമനം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.