സിപിഎം മേഖലാ യോഗത്തിനു കണ്ണൂരിൽ തുടക്കം;സർക്കാരിനും കേരള ഘടകത്തിനും വിമർശനം
Wednesday, July 3, 2024 7:07 AM IST
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ വിലയിരുത്തലിനെത്തുടർന്ന് കേന്ദ്ര കമ്മിറ്റി തയാറാക്കിയ മാർഗരേഖയിൽ സംസ്ഥാന സർക്കാരിനും പാർട്ടി കേരള ഘടകത്തിനും എതിരേ രൂക്ഷ വിമർശനം.

മേഖലാ യോഗങ്ങൾക്ക് തുടക്കം കുറിച്ച് കണ്ണൂർ ബർണശേരി നായനാർ അക്കാദമിയിൽ നടന്ന വടക്കൻ മേഖലാ യോഗത്തിൽ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് തെറ്റുതിരുത്തൽ മാർഗരേഖ അവതരിപ്പിച്ചത്.

പരാജയ കാരണം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി കേന്ദ്രകമ്മിറ്റിക്ക് സമർപ്പിച്ച വിശദീകരണമുൾപ്പെടെയുള്ളവ പൂർണമായും തള്ളിയുള്ളതാണു പ്രകാശ് കാരാട്ട് അവതരിപ്പിച്ച തെറ്റുതിരുത്തൽ മാർഗനിർദേശ രേഖ.

ക്ഷേമപെൻഷൻ അടക്കമുള്ള പദ്ധതികളിലെ സർക്കാരിന്‍റെ വീഴ്ച തെരഞ്ഞെടുപ്പു പരാജയത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതായി കുറ്റപ്പെടുത്തുന്നു. പാർട്ടിനേതാക്കളുടെ ഭാഗത്തുനിന്നുമുള്ള വീഴ്ചയും ജാഗ്രതക്കുറവും പാർട്ടിവോട്ടുകൾ പോലും ചോരാനിടയാക്കിയെന്നും വിമർശനമുണ്ട്. പേരെടുത്തു പറഞ്ഞില്ലെങ്കിലും പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കുന്നുണ്ട്.

തുടർഭരണത്തിന്‍റെ ആവേശത്തിൽ നേതാക്കളിൽ പലരുടെയും പെരുമാറ്റ രീതിയിൽ മാറ്റം വന്നതായാണു കുറ്റപ്പെടുത്തൽ. താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗത്തിന്‍റെ പിന്തുണയില്ലാതെ ഒരു പാർട്ടിക്കും മുന്നോട്ടു പോകാനാവില്ല.

പാർട്ടിക്കു നേരത്തെ അടിത്തട്ടിലുണ്ടായിരുന്നവരുമായുള്ള ബന്ധത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നു കരുതുന്നു. താഴെത്തട്ടിലുള്ളവരുമായുള്ള ബന്ധം ദൃഢപ്പെടുത്താൻ ശക്തമായ നടപടി വേണമെന്നും ജനങ്ങൾക്കിടയിൽ കൂടുതൽ സജീവമായി ഇറങ്ങിച്ചെന്നു പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.

വസ്തുതൾ ഉൾക്കൊണ്ട് തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച് കേരളഘടകം ആത്മപരിശോധന നടത്തണം. തെറ്റു തിരുത്തൽ മാർഗരേഖ കീഴ്ഘടകങ്ങളിൽ സജീവ ചർച്ചയാക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ ആരംഭിക്കുന്ന സമ്മേളനങ്ങളിലെ സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് പൂർണമായും മാർഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും പറയുന്നു.

സ്വർണക്കടത്ത്, ക്വട്ടേഷൻ, ലഹരി സംഘങ്ങളുമായി ബന്ധമുള്ളവർ, പൊതുസമൂഹത്തിൽ എതെങ്കിലും തരത്തിൽ അവമതിപ്പുള്ളവർ എന്നിവർക്ക് ഒരു കാരണവശാലും പാർട്ടി അംഗത്വം നൽകരുത്. ഇക്കാര്യത്തിൽ നേതൃത്വം വലിയ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.