കെഎസ്ആർടിസിയുടെ കടബാധ്യത 15,281. 92 കോടി
Monday, July 1, 2024 2:59 PM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ആകെ കട ബാധ്യത 15,281. 92 കോടി രൂപ. 2024 ഏപ്രിൽ വരെയുള്ള കണക്കാണ് ഇത്.ബാങ്കുകളുടെ കൺസോർഷ്യത്തിന് ഇനി അടയ്ക്കാനുള്ളത് 2,863.33 കോടിയും എസ്ബിഐ യിൽ നിന്നുള്ള ഓവർഡ്രാഫ്റ്റ് 44 കോടിയും സർക്കാർ വായ്പയായ 12372.59 കോടിയുമാണ്.

ബാങ്ക് കൺസോർഷ്യത്തിന്‍റെ കടം 3,500 കോടിയായിരുന്നത് ഇപ്പോൾ 2863.33 കോടിയായി കുറഞ്ഞു. മാസം 30 കോടി വീതം അടച്ചാണ് ഈ കടം കുറച്ചു കൊണ്ടുവരുന്നത്. അതിനാൽ ഡിഗ്രേഡായിരുന്ന കെഎസ്ആർടിസി യെ സിഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്. ബജറ്റ് വിഹിതവും പ്ലാൻ ഫണ്ടും ഉൾപ്പെടെ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള സഹായമാണ് 12,372.59 കോടി. കെഎസ്ആർടിസി ഇത് കട ബാധ്യതകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തുക തിരിച്ചടയ്ക്കേണ്ടാത്തതാണ്.

കെഎസ്ആർടിസിയുടെ പ്രതിദിന ടിക്കറ്റ് വരവ് ശരാശരി 7.5 കോടിയാണ്. ടിക്കറ്റിതര വരവ് 85 ലക്ഷവും. ബാങ്ക് കൺസോർഷ്യത്തിന് കൃത്യമായി മാസംതോറും 39 കോടി വീതം
അടയ്ക്കേണ്ടി വരുന്നതിനാലാണ് സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നത്. പ്രതിമാസം 20 കോടി കൂടി നേടിയാൽ ലാഭ -നഷ്ടങ്ങളില്ലാതെ മുന്നോട്ടു പോകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

സർക്കാരിൽ നിന്നും സാമ്പത്തിക സഹായം കിട്ടുമ്പോഴും സർക്കാർ കൊടുക്കേണ്ട തുകയെക്കുറിച്ച് മൗനമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള വിവിധ സൗജന്യ പാസുകൾ ക്കുള്ള തുക ഇതുവരെയും കെഎസ്ആർടിസിയ്ക്ക് നല്കിയിട്ടില്ല.

രാജമാണിക്യം സിഎംഡിയായിരുന്ന കാലത്ത് 2015 ൽ സൗജന്യ പാസുകളെക്കുറിച്ച് ആഡിറ്റ് നടത്തിയപ്പോൾ 1,900 കോടിയായിരുന്നു സർക്കാർ ഈയിനത്തിൽ നല്കാനുണ്ടായിരുന്നത്. അതിന് ശേഷം ഇതുവരെ സൗജന്യ പാസുകളെക്കുറിച്ച് ആഡിറ്റിംഗ് ഉണ്ടായിട്ടില്ല. സർക്കാർ നല്കിയിട്ടുള്ള സഹായത്തെക്കാൾ ഒരു പക്ഷേ കൂടുതലായിരിക്കും സൗജന്യപാസുകൾക്കുള്ള തുക.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.