പോലീസിന് അമിത ജോലിഭാരമെന്ന് പ്രതിപക്ഷം; സമ്മര്‍ദം ഒഴിവാക്കാന്‍ യോഗ ഉണ്ടെന്ന് മുഖ്യമന്ത്രി
Monday, July 1, 2024 12:01 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസിന് അമിത ജോലിഭാരമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

അഞ്ച് വര്‍ഷത്തിനിടെ 88 പോലീസുകാര്‍ ജീവനൊടുക്കിയെന്ന് നോട്ടീസ് അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. സഭാസമ്മേളനം തുടങ്ങിയ ശേഷം ആറ് പോലീസുകാര്‍ ജീവനൊടുക്കി.

കടുത്ത മനുഷ്യാവകാശലംഘനമാണ് സേനയില്‍ നടക്കുന്നത്. പോലീസുകാരുടെ എണ്ണം വളരെ കുറവാണ്. വനിതാ പോലീസുകാര്‍ക്കുപോലും കൃത്യമായ വിശ്രമമുറികളില്ല.

നാട്ടുകാരുടെ മുഴുവന്‍ പരാതിയും കേള്‍ക്കുന്ന പോലീസിന്‍റെ പരാതി കേള്‍ക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ജീവനൊടുക്കിയ ഒരു പോലീസുകാരന്‍റെ ആത്മഹത്യാക്കുറിപ്പും വിഷ്ണുനാഥ് സഭയില്‍ വായിച്ചു.

എന്നാല്‍ പോലീസുകാരുടെ സമ്മര്‍ദം ഒഴിവാക്കാന്‍ യോഗ അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്റ്റേഷനുകളില്‍ മെന്‍ററിംഗ് സംവിധാനമുണ്ട്.

എട്ട് മണിക്കൂര്‍ ഡ്യൂട്ടി ഉടന്‍ നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമല്ല. പോലീസുകാരുടെ ആത്മഹത്യ സേനയിലുണ്ടാകുന്ന സംഘര്‍ഷം കൊണ്ട് മാത്രം സംഭവിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പോലീസിന്‍റെ സമ്മര്‍ദം ക്രമസമാധാനത്തെ ബാധിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പോലീസ് സേനയെ നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. ബാഹ്യ ഇടപെടല്‍ ഇല്ലാതെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുമോയെന്നും സതീശന്‍ ചോദിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.