ബാർബഡോസിൽ ഇടിയും മഴയും; കിരീടപ്പോരാട്ടത്തിനു ഭീഷണിയായി മഴമേഘങ്ങൾ
Saturday, June 29, 2024 11:35 AM IST
ബാർബഡോസ്: ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള കിരീടപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഭീഷണിയായി മഴമേഘങ്ങൾ. കളിനടക്കുന്ന വെസ്റ്റ് ഇൻഡീസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിംഗ്ടൺ ഓവലിലെ ബാർബഡോസിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം.

കെൻസിംഗ്ടൺ ഓവലിൽ 99 ശതമാനം മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥ പ്രവചനം. രാവിലെ ശക്തമായ കാറ്റും ഇടവിട്ട മഴയും ഉച്ചക്കുശേഷം ഇടിമിന്നലോടു കൂടിയ മഴയും പ്രവചിക്കുന്നുണ്ട്. ബ്രിഡ്ജ്ടൗണിൽ പുലർച്ചെ മുതൽ ഇടിമിന്നലും മഴയും ആരംഭിച്ചിട്ടുണ്ട്.

പ്രാദേശിക സമയം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഏകദേശം 2.30 വരെയാണ് മത്സരം നടക്കേണ്ടത്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്‍റെ സ്വാധീനം മൂലം ബാർബഡോസിൽ ദിവസം മുഴുവൻ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. മത്സരം നടക്കുന്ന സമയം മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചിക്കുന്നു.

ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങള്‍ക്ക് വേദിയായ ബാര്‍ബഡോസില്‍ സ്‌കോട്‌ലന്‍ഡ്-ഇംഗ്ലണ്ട് മത്സരം മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ എട്ടില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ മത്സരം കളിച്ചത് ബാര്‍ബഡോസിലായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്ക ആദ്യമായാണ് ബാര്‍ബഡോസില്‍ കളിക്കാനിറങ്ങുന്നത്.

മഴയെത്തുടർന്ന് ഇന്നു മത്സരം നടന്നില്ലെങ്കിൽ റിസർവ് ദിനമായ ഞായറാഴ്ച വീണ്ടും ഫൈനൽ അരങ്ങേറും. ഇന്ന് മത്സരം അൽപമെങ്കിലും നടന്നെങ്കിൽ അതിന്‍റെ തുടർച്ചയായിരിക്കും റിസർവ് ദിനത്തിൽ അറങ്ങേറുക.

ചുരുങ്ങിയത് രണ്ടാം ഇന്നിംഗ്സിൽ 10 ഓവർ കളിക്കാൻ പറ്റുമെങ്കിൽ മാത്രമേ ഇന്ന് മത്സരം നടക്കൂ. ഇന്നും റിസർവ് ദിനമായ ഞായറാഴ്ചയും മത്സരം നടന്നില്ലെങ്കിൽ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.