ആഞ്ഞടിച്ച് മനു തോമസ്; പി.ജയരാജന്‍റെ മകന് ക്വട്ടേഷൻ ബന്ധം
Thursday, June 27, 2024 4:17 PM IST
കണ്ണൂർ: മുതിർന്ന സിപിഎം നേതാവും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജന്‍റെ മകൻ ജയിൻ രാജിന് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. യുവനേതാവും അടുത്തിടെ സിപിഎമ്മിൽ നിന്നും പുറത്തുപോയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഉൾപ്പെട്ട സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയിൻ രാജ് ആണെന്നാണ് മനുവിന്‍റെ ആരോപണം. വഴിവിട്ട ബിസിനസ് ബന്ധങ്ങൾ പി.ജയരാജന്‍റെ കുടുംബത്തിനുണ്ടെന്നും ക്വട്ടേഷൻ സംഘങ്ങൾക്ക് സിപിഎമ്മിന്‍റെ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും മനു വ്യക്തമാക്കി.

പി.ജയരാജനെ പുകഴ്ത്തി പോസ്റ്റുകൾ ഇടുന്ന റെഡ് ആർമി എന്ന നവമാധ്യമ കൂട്ടായ്മ നിയന്ത്രിക്കുന്നത് ജയിൻ രാജാണ്. കഴിഞ്ഞ ദിവസം പി.ജയരാജൻ തനിക്കെതിരേ പോസ്റ്റിട്ടത് പാർട്ടിയിലെ ഫാൻസുകാരെ തൃപ്തിപ്പെടുത്താനാണ്. തനിക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ വധഭീഷണിയുണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു വാർത്താ ചാനലിനോട് പ്രതികരിച്ചു.

പാർട്ടിയിലെ ചിലരുടെ തണലിലാണ് ക്വട്ടേഷൻ സംഘങ്ങൾ വളർന്നത്. പിന്നീട് ഇവർ പാർട്ടിക്ക് തന്നെ തലവേദനയായി മാറി. ഇക്കാര്യം മനസിലാക്കി പാർട്ടി പിന്നീട് തിരുത്തലിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ‌കണ്ണൂരിൽ നിന്നുള്ള യുവനേതാവും യുവജന കമ്മീഷൻ അധ്യക്ഷനുമായ എം.ഷാജിറിനെതിരേ പാർട്ടി പരാതി നൽകിയിരുന്ന കാര്യവും മനു സ്ഥിരീകരിച്ചു.

ഷാജിറിന് ഈ സംഘങ്ങളുമായി ബന്ധമുണ്ടെന്നും തന്നെ കൊലപ്പെടുത്താൻ ഇവരുടെ ഗ്രൂപ്പുകളിൽ ആലോചന നടന്നതിന്‍റെ തെളിവ് പാർട്ടിക്ക് നൽകിയെന്നും മനു വ്യക്തമാക്കി. തനിക്ക് നാലാൾ അറിയുന്ന ബിസിനസ് സംരഭമുണ്ടെന്നും സുഹൃത്തുക്കളുമായി ചേർന്നാണ് ഇത് നടത്തുന്നതെന്നും മനു പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.