ജനങ്ങൾ പാര്‍ലമെന്‍റ് കത്തിച്ചു; വിവാദ തീരുമാനം പിന്‍വലിച്ച് കെനിയന്‍ പ്രസിഡന്‍റ്
Thursday, June 27, 2024 12:33 PM IST
നയ്‌റോബി: രാജ്യ വ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നികുതിവര്‍ധന തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞ് കെനിയന്‍ പ്രസിഡന്‍റ് വില്യം റൂട്ടോ. പാര്‍ലമെന്‍റ് പ്രതിഷേധക്കാര്‍ തീയിട്ടതിന് പിന്നാലെയാണ് തീരുമാനം.

നികുതിവര്‍ധന സംബന്ധിച്ച ബില്ലില്‍ താന്‍ ഒപ്പിടില്ലെന്ന് റൂട്ടോ ബുധനാഴ്ച വ്യക്തമാക്കി. 2024ലെ സാമ്പത്തിക ബില്ലിനെതിരായ രാജ്യത്തെ ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും യുവതയോട് സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നികുതി വര്‍ധനയ്ക്ക് എതിരേ രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയോളം നീണ്ട് നിന്ന പ്രതിഷേധത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രക്ഷോഭങ്ങൾക്കിടെ കൊള്ളയും വ്യാപകമായി. കടകളിൽ നിന്ന് ആള്‍ക്കൂട്ടം സാധനങ്ങൾ എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതേ സമയം, കെനിയയിൽ നടന്ന പ്രക്ഷോഭത്തില്‍ അമേരിക്ക ഉത്കണ്ഠപ്പെടുത്തി. അക്രമത്തെ അതിന്‍റെ എല്ലാ രൂപത്തിലും തങ്ങള്‍ അപലപിക്കുന്നതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

RELATED NEWS