അഫ്ഗാനിസ്ഥാനെ തകര്‍ത്തു; ദക്ഷിണാഫ്രിക്ക ഫൈനലില്‍
Thursday, June 27, 2024 8:46 AM IST
ട്രിനിഡാഡ്: ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ദക്ഷിണാഫ്രിക്ക. തരൗബയില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് അവർ തോല്‍പിച്ചു. പ്രോട്ടീസ് ബൗളര്‍മാര്‍ കൊടുങ്കാറ്റായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 56 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടക്കത്തില്‍ തന്നെ ഡി. കോക്കിനെ നഷ്ടമായെങ്കിലും കാപ്റ്റന്‍ മാര്‍ക്രമും ഹെന്‍ട്രിക്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ വിജയം അനായാസമാക്കുകയായിരുന്നു. 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് ആണ് ദക്ഷിണാഫ്രിക്ക നേടിയത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍റെ തുടക്കം തകര്‍ച്ചയോയെടായിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കുമ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസിനെ മാര്‍കോ യാന്‍സന്‍ പുറത്താക്കി. മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെയായിരുന്നു ഗുര്‍ബാസിന്‍റെ മടക്കം.

പിന്നാലെ ഗുല്‍ബാദിന്‍ നയ്ബിനേയും യാന്‍സന്‍ മടക്കി. എട്ട് പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് നയ്ബിന്‍റെ സമ്പാദ്യം. പിന്നീട് പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത ഇബ്രാഹിം സദ്രാന്‍(രണ്ട്), മുഹമ്മദ് നബി(പൂജ്യം), നംഗയാലിയ ഖരോട്ടെ(രണ്ട്) എന്നിവര്‍ പെട്ടെന്ന് മടങ്ങി.

ഒരറ്റത്ത് ചെറുത്തുനില്‍പ്പിന് ശ്രമിച്ച അസ്മത്തുള്ള ഒമര്‍സായിയും മടങ്ങിയതോടെ അഫ്ഗാന്‍ തകര്‍ന്നടിഞ്ഞു. 12 പന്തില്‍ നിന്ന് 10 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. 28റൺസിന് ആറു വിക്കറ്റ് എന്ന നിലയിലേക്ക് സ്‌കോര്‍ എത്തി.

എന്നാല്‍ റാഷിദ് ഖാനും കരിം ജാനത്തും പതിയെ അഫ്ഗാന്‍ സ്‌കോറുയര്‍ത്തി. ശ്രദ്ധയോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ട ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50ല്‍ എത്തിച്ചു. പക്ഷേ 10-ാം ഓവര്‍ എറിഞ്ഞ തബ്രൈസ് ഷംസി ഓവറില്‍ കരിം ജാനത്തിനേയും (എട്ട്) പിന്നാലെയിറങ്ങിയ നൂര്‍ അഹമ്മദിനേയും(പൂജ്യം) മടക്കി. വൈകാതെ റാഷിദ് ഖാനും (എട്ട്) പുറത്തായതോടെ അഫ്ഗാന്‍ 50-9 എന്ന നിലയിലായി. പിന്നാലെ 56 റണ്‍സിന് അഫ്ഗാന്‍ ഇന്നിംഗ്‌സ് അവസാനിച്ചു.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഹെന്‍ട്രിക്സ് 26 പന്തില്‍ 29 റണ്‍സും മാര്‍ക്രം 21 പന്തില്‍ 23 റണ്‍സും നേടി പുറത്താകാതെ വിജയം ദക്ഷിണാഫ്രിക്കയുടേതാക്കി. 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത മാര്‍കോ യാന്‍സന്‍ ആണ് കളിയിലെ താരം. ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിലെ വിജയിയെ ആണ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക നേരിടുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.