ഹണി ട്രാപ്പിലൂടെ പണം തട്ടൽ; ശ്രുതിയുടെ വലയിൽ പോലീസുകാരും
Monday, June 24, 2024 4:40 PM IST
കാസർഗോഡ്: ആകർഷകമായ വ്യക്തിത്വമുള്ള വിദ്യാസമ്പന്നയെന്നു തോന്നിക്കുന്ന യുവതി. ഇവരെ പരിചയപ്പെട്ടവരിൽ ചിലരോട് പറഞ്ഞത് തിരുവനന്തപുരം ഐഎസ്ആർഒയിൽ അസി. എൻജിനീയറാണെന്നാണ്. മറ്റു ചിലരോട് തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം നടത്തുകയാണെന്നു പറഞ്ഞു.

പരിചയപ്പെടുന്നവരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അടുത്ത സുഹൃത്തുക്കളാക്കും. തുടർന്നു ഹണിട്രാപ്പിലും മറ്റും പെടുത്തി പണവും സ്വർണവുമുൾപ്പെടെ തട്ടിയെടുക്കും. അവ തിരിച്ചു ചോദിക്കുകയോ അന്വേഷിച്ചു ചെല്ലുകയോ ചെയ്താൽ അവരെ കാത്തിരിക്കുന്നത് വ്യാജ പീഡനക്കേസ്.

കാസർഗോഡിനു സമീപം ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരന്‍റേത് (35) സമാനതകളില്ലാത്ത തട്ടിപ്പുകളാണ്. കൊയിലാണ്ടി സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ ശ്രുതിക്കെതിരേ ഞായറാഴ്ച മേൽപറമ്പ് പോലീസ് കേസെടുത്തതോടെ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരികയാണ്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ കൈയിൽനിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്‍റെ മാലയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. ശ്രുതി പിടിയിലായതായി സൂചനകളുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിവാഹിതയായ ഇവർക്കു മൂന്നു മക്കളുണ്ട്.

തട്ടിപ്പുകൾക്കിരയായവരിൽ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുണ്ടെന്നാണ് വിവരം. പണം തിരികെ ചോദിച്ച രണ്ടു പോലീസുദ്യോഗസ്ഥർ ശ്രുതിയുടെ വ്യാജ പീഡന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടിവന്നു.

സംശയം തോന്നി യുവതിയെ ചോദ്യംചെയ്ത കാസർഗോട്ടെ വനിതാ എസ്ഐയ്ക്കെതിരെയും ഇവർ പരാതി നൽകി. ഐഎസ്ആർഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് യുവതിയുടെ പക്കലുണ്ടായിരുന്നതായി ഇരകൾ പറയുന്നു.

കാസർഗോഡ് പെരിയ സ്വദേശിയായ 29 വയസുകാരനായ ജിം പരിശീലകനെ വ്യാജ പീഡന പരാതിയിൽ കുടുക്കി മംഗളൂരുവിൽ ജയിലിലടച്ചതായിരുന്നു ഒടുവിലത്തെ സംഭവം. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്നും അവധിക്ക് നാട്ടില്‍ വന്നതാണന്നും ശരീരഭാരം കുറയ്ക്കാന്‍ പരിശീലനം തരണമെന്നും പറഞ്ഞാണ് ഇയാളെ പരിചയപ്പെട്ടത്. അടുപ്പം വളർന്നതിനു പിന്നാലെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണവും സ്വര്‍ണവുമായി അഞ്ചുലക്ഷം രൂപയാണ് ഇയാളിൽനിന്നു തട്ടിയെടുത്തത്.

യുവാവിനോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി കുടുംബാംഗങ്ങളുമായും പരിചയപ്പെട്ടു. യുവാവിന്‍റെ അമ്മയുടെ മാല തത്കാലത്തേക്ക് എന്നു പറഞ്ഞ് അവരുടെ കൈയിൽനിന്നുതന്നെ കൈക്കലാക്കി.

പിന്നീട് ചതിക്കപ്പെടുകയാണെന്ന് സംശയം തോന്നിയ യുവാവ് പണം തിരികെ ആവശ്യപ്പെട്ടതോടെ കഥ മാറി. യുവാവ് നിർബന്ധം പിടിച്ചപ്പോൾ ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാതെ ചെക്ക് മടങ്ങി. തൊട്ടുപിന്നാലെയാണ് ജിം ട്രെയിനർ വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചുവെന്നു കാണിച്ച് യുവതി മേൽപ്പറന്പ് പോലീസിൽ പരാതി നൽകിയത്.

എന്നാൽ പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയതിനാൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചില്ല. നേരത്തേ ജില്ലയിലെതന്നെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ സമാനമായ പരാതികൾ നൽകിയതിന്‍റെ അനുഭവവും പോലീസിനുണ്ടായിരുന്നു.

കേരള പോലീസിൽ തന്‍റെ അതിമിടുക്ക് നടക്കില്ലെന്ന് മനസിലാക്കിയതോടെ പദ്ധതി മാറ്റി. ഇത്തവണ കർണാടകയിലാണ് പരാതി നൽകിയത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കുപോയപ്പോൾ തന്നോടൊപ്പം വന്നിരുന്ന യുവാവ് ആശുപത്രി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് അവിടെ തന്നെയുള്ള ലോഡ്ജിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു പുതിയ നന്പർ. കർണാടകയിലെ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷനിലായിരുന്നു പരാതി നൽകിയത്.

കഴിഞ്ഞ മേയ് 30 ന് മംഗളൂരു പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പാണ് ജാമ്യം കിട്ടിയത്. ധനനഷ്ടവും മാനഹാനിയുമെല്ലാം സംഭവിച്ച യുവാവ് വീണ്ടും അന്വേഷണത്തിനിറങ്ങിയതോടെയാണ് പോലീസുകാരുൾപ്പെടെ ശ്രുതിയുടെ ഇരകളിൽ പലരും പുറത്തുവന്ന് പരാതി നൽകി തുടങ്ങിയിട്ടുണ്ട്.

ഇരകളുടെ പരാതിയിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയെല്ലാം യുവതി വ്യാജ പീഡന പരാതികൾ നൽകിയിരുന്നു. വനിതാ എസ്ഐയ്ക്കെതിരേ മറ്റു ചില ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വ്യാജ പരാതി.

ശ്രുതി നല്കിയ വ്യാജ കേസിൽ അച്ചടക്ക നടപടി നേരിട്ട വനിതാ എസ്ഐ ഉൾപ്പെടെ വരുംദിവസങ്ങളിൽ പരാതി നല്കുമെന്നാണ് സൂചന. ശ്രുതിക്കു പിന്നിൽ വേറെ ആളുകളുണ്ടോയെന് സംശയവും ഉയരുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.