വിമാനത്താവളത്തിൽ ഗ്രൗണ്ട് ജീവനക്കാരനെ കടിച്ചു പരിക്കേൽപ്പിച്ചു; യാത്രക്കാരിക്കെതിരെ കേസ്
Wednesday, June 19, 2024 6:57 AM IST
ലക്നോ: വിമാനത്താവളത്തിൽ വച്ച് എയർലൈൻ ഗ്രൗണ്ട് ക്രൂ അംഗത്തെ കടിച്ചു പരിക്കേൽപ്പിച്ച യാത്രക്കാരിക്കെതിരെ കേസ്. ചൊവ്വാഴ്ച വൈകുന്നേരം 5:25 ന് പുറപ്പെടേണ്ട ആകാശ എയർ ക്യുപി 1525 വിമാനത്തിൽ യാത്രക്കാർ കയറുന്നതിനിടെയാണ് സംഭവം.

മുംബൈയിലേക്ക് യാത്ര ചെയ്യാനാണ് യുവതി എത്തിയത്. വിമാനത്തിൽ കയറിയതിന് ശേഷം ഇവർ സഹയാത്രികരുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. വിമാന ജീവനക്കാർ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചിങ്കിലും ഇവർ തണുത്തില്ല. പിന്നീട് ഇവരെ വിമാനത്തിൽ നിന്നും ഇറക്കാൻ ഗ്രൗണ്ട് സ്റ്റാഫിനെ വിളിച്ചു.

എയർലൈൻ ഗ്രൗണ്ട് ക്രൂ വിമാനത്തിൽ നിന്ന് ഇറക്കിവിടുന്നതിനിടെ, യുവതി ഒരു പുരുഷ ക്രൂ അംഗത്തിന്‍റെ കൈത്തണ്ടയിൽ കടിക്കുകയായിരുന്നു. തുടർന്ന് സിഐഎസ്എഫിനെ വിളിക്കുകയും നിയമനടപടികൾക്കായി ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

യുവതിക്കെതിരെ സരോജിനി നഗർ പോലീസ് സ്‌റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആഗ്ര സ്വദേശിയും മുംബൈയിൽ താമസിക്കുന്നതുമായ യുവതി സഹോദരിയെ കാണാനാണ് ലക്നോവിലെത്തിയത്. നിയമനടപടികൾക്കു ശേഷം ഇവരെ ബന്ധുക്കൾക്കൊപ്പം അയച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.