"വാറില്‍' സ്ലോവാക്യ ബെല്‍ജിയത്തെ അട്ടിമറിച്ചു; തന്‍റേതല്ലാത്ത ജയവുമായി ഫ്രാന്‍സ്
Tuesday, June 18, 2024 8:58 AM IST
ബെര്‍ലിന്‍/ ഡുസെല്‍ഡോര്‍ഫ്: യൂറോ കപ്പ് ഫുട്ബോളില്‍ വമ്പന്‍ അട്ടിമറി. ഗ്രൂപ്പ് ഇ മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തെ സ്ലോവാക്യ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്ലോവാക്യ ലോക മൂന്നാംനമ്പറുകാരെ ഞെട്ടിച്ചത്.

സ്ലൊവാക്യയ്ക്ക് വേണ്ടി ഏഴാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സ് വിജയഗോള്‍ നേടി. ദേശീയ ടീമിനായുള്ള താരത്തിന്‍റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് സ്ലൊവാക്യന്‍ പ്രതിരോധനിര പുറത്തെടുത്തത്.

സ്ലൊവാക്യയോടേറ്റ തോല്‍വിക്കു ബെല്‍ജിയത്തിനു സ്വയം പഴിക്കാനെ കഴിയൂ. കാരണം അത്രമാത്രം അവസരങ്ങളാണ് കളിയില്‍ അവര്‍ക്കു ലഭിച്ചത്. രണ്ടാംപകുതിയില്‍ രണ്ടുതവണ ബെല്‍ജിയം സ്ലോവാക്യയുടെ വലയില്‍ പന്തെത്തിച്ചെങ്കിലും ഗോള്‍ അനുവദിക്കപ്പെട്ടില്ല. റൊമേലു ലുക്കാക്കുവിന്‍റെ ഗോള്‍ ഓഫ്സൈഡ് വിധിക്കപ്പെട്ടപ്പോള്‍ രണ്ടാമത്തേത് ഹാൻഡ് ബോള്‍ വിളിക്കുകയുമായിരുന്നു.

രണ്ടു ഗോളുകള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടത് ബെല്‍ജിയത്തിന് തിരിച്ചടിയായി. ലുക്കാക്കുവിന്‍റെ പിഴവുകളും വിനയായി. മൂന്നാം മിനിറ്റില്‍ തന്നെ മുന്നിലെത്താന്‍ ലഭിച്ച അവസരം ലുക്കാക്കു നഷ്ടപ്പെടുത്തിക്കൊണ്ടാണ് മത്സരം ആരംഭിച്ചത്. വലതു വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ഡോക്കു നല്‍കിയ പന്ത് കെവിന്‍ ഡിബ്രുയ്ന്‍ ലുക്കാക്കുവിന് മറിച്ച് നല്‍കിയിരുന്നു. പോസ്റ്റിന് തൊട്ടുമുന്നില്‍ ലഭിച്ച പന്ത് പക്ഷേ ലുക്കാക്കു അടിച്ചത് സ്ലൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്ക്കയ്ക്കു നേരേയാണ്.

രണ്ടാം പകുതിയിലും തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ ബല്‍ജിയം തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും സ്ലോവാക്യന്‍ പ്രതിരോധനിരയെ മറികടക്കാനായില്ല. ഈ ജയത്തോടെ ഗ്രൂപ്പ് ഇ പോയിന്‍റ് പട്ടികയില്‍ സ്ലോവാക്യ രണ്ടാംസ്ഥാനത്തായി. യുക്രെയ്നെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത റുമാനിയയാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത്.

ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ ഓസ്ട്രിയയ്‌ക്കെതിരേ ഫ്രാന്‍സ് നിറംമങ്ങിയ വിജയം കരസ്ഥമാക്കി. 38-ാം മിനിറ്റില്‍ ഓസ്ട്രിയന്‍ പ്രതിരോധ താരം മാക്സിമിലിയന്‍ വോബറിന്‍റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സിന്‍റെ വിജയം. മത്സരത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ ഫ്രാന്‍സിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ഫ്രാന്‍സിനെ വിറപ്പിക്കുന്ന കളിയാണ് റാല്‍ഫ് റാഗ്‌നിക്ക് പരിശീലിപ്പിച്ച ഓസ്ട്രിയന്‍ ടീം കാഴ്ചവച്ചത്. കാപ്റ്റനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയും അന്‍റോയ്ന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബലെയുമെല്ലാം അടങ്ങിയ ഫ്രഞ്ച് നിര ഓസ്ട്രിയയ്‌ക്കെതിരേ വിയര്‍ത്തു. എന്‍ഗോളോ കാന്‍റെയുടെ പ്രകടനമാണ് ഫ്രാന്‍സിനെ ഒരുപരിധിവരെ കാത്തത്. മത്സരത്തിലെ താരം കാന്‍റെയാണ്.

ബോള്‍ പൊസെഷനിലും പാസിംഗിലുമെല്ലാം ഫ്രാന്‍സും ഓസ്ട്രിയയും ഏറെക്കുറ ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷെ മികവുള്ള കളിക്കാരുടെ അഭാവവും ഫിനിഷിംഗിലെ പോരായ്മകളും ഓസ്ട്രിയയ്ക്കു വിനയായി. ബോള്‍ പൊസെഷനില്‍ നേരിയ മുന്‍തൂക്കം ഓസ്ട്രിയയ്ക്കായിരുന്നു. ഓസ്ട്രിയ 52 ശതമാനം പന്ത് കൈവശം വച്ചപ്പോള്‍ ഫ്രാന്‍സിന്‍റേത് 48 ശതമാനം ആയിരുന്നു. പാസിംഗിലും ഓസ്ട്രിയ തന്നെ മുന്‍തൂക്കം നേടി. 475-454 എന്നിങ്ങനെയായിരുന്നു രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം. ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകളിൽ ഇരുടീമുകളും തുല്യത പാലിച്ചു.

കിലിയന്‍ എംബാപ്പെയ്ക്ക് മൂക്കിന് പരിക്കേറ്റതും ഫ്രാന്‍സിനു മറ്റൊരു ക്ഷീണമായി. രണ്ടാം പകുതിയിലായിരുന്നു എതിര്‍ താരത്തിന്‍റെ തോള്‍ മൂക്കിലിടിച്ചത്. ജയത്തോടെ ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്‌സിനു പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഫ്രാന്‍സ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.