കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
Sunday, June 16, 2024 12:37 AM IST
മുംബൈ: മഹാരാഷ്ട്രയിൽ കൂലി നൽകാത്തതിന്‍റെ പേരിലുണ്ടായ തർക്കത്തിനിടെ യുവാവ് തൊഴിലുടമയെ കുത്തിക്കൊന്നു. നവി മുംബൈയിലെ കലംബോലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

പർവേസ് അൻസാരി എന്നയാളാണ് കൊല്ലപ്പെട്ടത്. പർവേസ് അൻസാരി ജോലിയുടെ പ്രതിഫലമായി തന്‍റെ ജീവനക്കാരന് 1,250 രൂപ നൽകാനുണ്ടായിരുന്നു. വെള്ളിയാഴ്ച പർവേസിനെ സമീപിച്ച പ്രതി പണം ആവശ്യപ്പെട്ടു. എന്നാൽ ജൂൺ 20നുള്ളിൽ പണം നൽകാമെന്ന് പർവേസ് ജീവനക്കാരനെ അറിയിച്ചു. ‌

എന്നാൽ ജീവനക്കാരൻ ഇതിനെ ചൊല്ലി പർവേസുമായി വാക്കുതർക്കമുണ്ടായി. പ്രകോപിതനായ പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പർവേസിനെയും മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.