മഹാരാഷ്ട്രയില്‍ സഖ്യത്തിനേറ്റ തിരിച്ചടിയില്‍ തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല:എന്‍സിപി നേതാവ്
Friday, June 14, 2024 2:45 PM IST
മുംബൈ:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ഡിഎ സഖ്യത്തിനേറ്റ തിരിച്ചടിയില്‍ തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എന്‍സിപി നേതാവുമായ ചഗന്‍ ഭുജ്ഭൽ. അജിത് പവാര്‍ പക്ഷത്തെ കൂടെ കൂട്ടിയതാണ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ യ്ക്ക് തിരിച്ചടിയായതെന്ന തരത്തില്‍ ആര്‍എസ്എസ് മുഖപത്രത്തില്‍ വന്ന ലേഖനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആകെയുള്ള 48 സീറ്റുകളില്‍ തങ്ങള്‍ രണ്ട് സീറ്റിലാണ് മത്സരിച്ചതെന്നും അതില്‍ ഒരെണ്ണത്തില്‍ വിജയിച്ചെന്നും ഭുജ്ഭൽ പറഞ്ഞു. ഉത്തര്‍പ്രദേശിലൊക്കെ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. മറ്റ് പലസംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടിയേറ്റെന്നും അതുകൊണ്ട് തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് എങ്ങനെ ശരിയാകുമെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് 29 സീറ്റുകളില്‍ മത്സരിച്ച ബിജെപി വിജയിച്ചത് ഒന്‍പത് സീറ്റുകളാണ്. ശിവസേന ഷിന്‍ഡെ പക്ഷം ഏഴ് സീറ്റിലും വിജയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.