കാണാതായ യുവതിയെ കണ്ടെത്തിയില്ല; മഹാരാഷ്ട്ര പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം
Wednesday, June 12, 2024 12:52 AM IST
മുംബൈ: കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് രാജസ്ഥാനിലേയ്ക്ക് പോയ യുവതിയെ കണ്ടെത്താൻ സാധിക്കാത്തതിൽ മഹാരാഷ്ട്ര പോലീസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

ജസ്റ്റീസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, യുവതിയെ കണ്ടെത്തി ജൂൺ 20 ന് കോടതിയിൽ ഹാജരാക്കണമെന്ന് കോലാപ്പൂർ പോലീസ് സൂപ്രണ്ടിനോട് നിർദേശിച്ചു.

മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ രണ്ട് സംസ്ഥാനങ്ങളിലെ പോലീസുകാർക്ക് ഒരു യുവതിയെ കണ്ടെത്താനാകാത്തത് അവിശ്വസനീയമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കോലാപൂരിൽ നിന്നുള്ള യുവതിയുടെ ഭർത്താവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

രാജസ്ഥാൻ സ്വദേശിനിയായ യുവതിയെ മഹാരാഷ്ട്രയിലുള്ള യുവാവ് 2022ലാണ് വിവാഹം ചെയ്തത്. ഈ വിവാഹത്തോട് യുവതിയുടെ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ എതിർപ്പ് വകവയ്ക്കാതെയാണ് ഇവർ വിവാഹിതരായത്. 2023 നവംബറിൽ ഇവർക്ക് ഒരു ആൺകുട്ടി ജനിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ, പിതാവിന് സുഖമില്ലെന്നും അവളെ കാണാൻ ആഗ്രഹമുണ്ടെന്നും ഒരു ബന്ധു യുവതിയെ അറിയിച്ചു. പിതാവിനെ കാണാൻ രാജസ്ഥാനിലേക്ക് പോയ യുവതി പിന്നീട് മടങ്ങിയെത്തിയില്ല. ഫോണിൽ വിളിച്ചിട്ടും ബന്ധപ്പെടാനായില്ല. തുടർന്നാണ് യുവാവ് പോലീസിനെയും പിന്നീട് കോടതിയെയും സമീപിച്ചത്.

‌കഴിഞ്ഞ മാസം യുവതിയെ കണ്ടെത്താൻ കോലാപൂർ പോലീസിനോട് രാജസ്ഥാൻ സന്ദർശിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. യുവതിയുടെ രാജസ്ഥാനിലുള്ള വീട്ടിൽ പോലീസ് എത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ലെന്ന് പോലീസിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വീട്ടിലുണ്ടായിരുന്ന യുവതിയുടെ മുത്തച്ഛന്‍റെയും മുത്തശിയുടെയും അയൽവാസികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. എന്നാൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രം പോരെന്ന് ബെഞ്ച് പറഞ്ഞു. മൂന്ന് മാസമായി അമ്മയില്ലാതെ കഴിയുന്ന കുഞ്ഞിനോട് പോലീസ് കരുതൽ കാണിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.

രണ്ട് സംസ്ഥാനങ്ങളിലെ പോലീസിന് പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് വിശ്വസിക്കാൻ പ്രയാസമാണ്, ഇത് അവിശ്വസനീയമാണ്. നിങ്ങളുടെ (പോലീസ്) രീതി ലളിതമാണ്. നിങ്ങൾ മുത്തച്ഛന്‍റെയും മുത്തശിയുടെയും മൊഴി മാത്രം രേഖപ്പെടുത്തി. എന്ന് മുതലാണ് പോലീസ് മര്യാദയായി പെരുമാറാൻ തുടങ്ങിയതെന്നും കോടതി ചോദിച്ചു.

കോടതി ഉത്തരവിന് ശേഷം യുവതിയുടെയും അവരുടെ മാതാപിതാക്കളുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ‍യുവതിയെ എങ്ങനെ കണ്ടെത്തണമെന്ന് നിങ്ങൾക്കറിയില്ലേ?. മഹാരാഷ്ട്ര പോലീസാണ് മികച്ചതെന്ന് ഞാൻ കരുതി. അമ്മയില്ലാത്ത മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനോട് കരുണ കാണിക്കണമെന്നും കോടതി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.