സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസിനും ക്ഷണം; പങ്കെടുക്കണോയെന്ന് ഇന്ത്യാ സഖ്യവുമായി ആലോചിക്കും
Sunday, June 9, 2024 10:58 AM IST
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസിനും ക്ഷണം. ഇന്ത്യാ സഖ്യവുമായി ആലോചിച്ച ശേഷമാകും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ ചടങ്ങില്‍ പങ്കെടുക്കണോ എന്ന കാര്യം തീരുമാനിക്കുക.

പ്രതിപക്ഷത്തെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ ശനിയാഴ്ച ഇന്ത്യാ മുന്നണി നേതാക്കള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസും എന്‍സിപിയും അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ക്ഷണം ലഭിച്ചത്.

ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി അറിയിച്ചിരുന്നു. കൃത്രിമ മാര്‍ഗത്തിലൂടെ സൃഷ്ടിക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലേറുന്നത് കാണാന്‍ തങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു പ്രതികരണം.


മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന് രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ നടക്കും. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാൽ എൻഡിഎ സഖ്യത്തിലെ പ്രമുഖ കക്ഷികളുടെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയിൽനിന്ന് രാജ്നാഥ് സിംഗ്, അമിത്ഷാ, നിതിൻ ഗഡ്കരി എന്നിവർ മന്ത്രിമാരാകും.

ടിഡിപിക്കു നാലും ജെഡി-യുവിന് രണ്ടും കാബിനറ്റ് മന്ത്രിമാരെ ലഭിക്കുമെന്നാണ് വിവരം. നാല് എംപിമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് ആദ്യം ഘടകകക്ഷികൾ മുന്നോട്ടു വച്ചത്. മറ്റു പാർട്ടികൾക്ക് ഒരു മന്ത്രിസ്ഥാനം വീതം ലഭിക്കും.

ചടങ്ങിലേക്ക് ലോകനേതാക്കൾ ഉൾപ്പെടെ 8,000ത്തോളം പേർക്ക് ക്ഷണമുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, സീഷെൽസ് ഉപരാഷ്‌ട്രപതി അഹമ്മദ് അഫീഫ് എന്നിവർ ഡൽഹിയിലെത്തി. ശ്രീലങ്കൻ പ്രസിഡന്‍റ് റെനിൽ വിക്രമെസിംഗെ, മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിഗ് തോബ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ (പ്രചണ്ഡ) എന്നിവർ ഇന്നെത്തും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.