ഉഗാണ്ട 39 റണ്‍സിന് പുറത്ത്; വിൻഡീസിന് 134 റൺസിന്‍റെ കൂറ്റൻ ജയം
Sunday, June 9, 2024 10:14 AM IST
ഗയാന: ട്വന്‍റി-20 ലോകകപ്പിൽ ദുർബലരായ ഉഗാണ്ടയ്ക്കെതിരേ വെസ്റ്റ് ഇൻഡീസിന് 134 റൺസിന്‍റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഉഗാണ്ട വെറും 39 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ അകെയ്ൽ ഹുസൈനാണ് ഉഗാണ്ടൻ ബാറ്റിംഗ് നിരയെ തകർത്തത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് ബ്രണ്ടൻ കിംഗും (13) ജോൺസൺ ചാൾസും (44) ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർ‌ത്തു. പിന്നാലെ നിക്കോളാസ് പുരാൻ (22), നായകൻ റോവ്‌മാൻ പവൽ (23), ഷെർഫെയ്ൻ റുഥർഫോർഡ് (22), ആന്ദ്രെ റസൽ (30) എന്നിവരും ചേർന്നതോടെ നിശ്ചിത ഓവറിൽ അഞ്ചിന് 173 റൺസെന്ന നിലയിലെത്തി.

ഉഗാണ്ടയ്ക്കു വേണ്ടി ബ്രയാൻ മസാബ രണ്ടുവിക്കറ്റും അൽപേഷ് രാംജാനി, കോസ്മസ് യെവുട്ട, ദിനേഷ് നക്റാനി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ടയ്ക്ക് രണ്ടാംപന്തിൽത്തന്നെ റോജർ മുകാസയെ (പൂജ്യം) നഷ്ടമായി. പിന്നാലെ ചീട്ടുകൊട്ടാരം പോലെ ബാറ്റിംഗ് നിര തകർന്നുവീണു. ജുമ മിയാഗിക്ക് (പുറത്താവാതെ 13) മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. സിമോണ്‍ സെസായ് (നാല്), റോബിന്‍സണ്‍ ഒബൂയ (ആറ്), അല്‍പേഷ് രാംജാനി (അഞ്ച്), കെന്നത് വൈസ്വ (ഒന്ന്), റിയാസത് അലി ഷാ (മൂന്ന്), ദിനേശ് നക്രാനി (പൂജ്യം), ബ്രയാന്‍ മസാബ (ഒന്ന്), കോസ്മസ് യെവുട്ട (ഒന്ന്), ഫ്രാങ്ക് സുബുഗ (പൂജ്യം) എന്നിവർ വന്നപോലെ പോയി.

വിൻഡീസിനായി അകെയ്ല്‍ ഹുസൈന്‍ നാലോവറിൽ 11 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അൽസാരി ജോസഫ് രണ്ടും റൊമാരിയോ ഷെപ്പേർഡ്, ആന്ദ്രെ റസൽ, ഗുഡാകേഷ് മോട്ടി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.