സം­സ്ഥാ­ന­ത്തിന്‍റെ ക­ട­മെ­ടു­പ്പ് പ­രി­ധി­യില്‍ 5600 കോ­ടി വെ­ട്ടി­ക്കുറ­ച്ച് കേന്ദ്രം; ക്ഷേ­മ പെന്‍­ഷന്‍ അട­ക്കം പ്ര­തി­സ­ന്ധി­യില്‍
Sunday, January 7, 2024 8:57 AM IST
തിരുവനന്തപുരം: സംസ്ഥാ­ന സര്‍­ക്കാ­രി­നെ വീണ്ടും സാ­മ്പത്തി­ക പ്ര­തി­സ­ന്ധി­യി­ലാ­ക്കി കേ­ന്ദ്ര സര്‍­ക്കാര്‍. ഈ സാ­മ്പത്തിക വര്‍­ഷ­ത്തെ അവസാനപാദ കടമെ­ടു­പ്പ് പ­രി­ധി­യില്‍ 5600 കോടി കേന്ദ്രം വെട്ടിക്കുറച്ചു. 7437.61 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ട­ത്.

എ­ന്നാല്‍ 1838 കോ­ടി മാ­ത്ര­മാ­ണ് അ­നു­വ­ദി­ച്ചത്. ഏ­പ്രില്‍ ഒന്ന് മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് പാദങ്ങളുടെ തുക ഒരുമിച്ചും മാര്‍ച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കേന്ദ്രം കടമെടുപ്പ് അനുവദിക്കുന്നത്.

45,689.61 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നുള്ള കടമെടുപ്പ് പരിധി. ഇതില്‍ ഡിസംബര്‍ വരെ 23,852 രൂപ സമാഹരിക്കാന്‍ കേരളത്തിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനപാദം കേരളം ആവശ്യപ്പെ­ട്ട തു­ക­യില്‍­നി­ന്ന് വിലി­യൊ­രു ശ­ത­മാ­നം കേന്ദ്രം വെ­ട്ടി­ക്കു­റയ്ക്കുകയായിരുന്നു.

പിഎഫും ട്രഷറി നിക്ഷേപങ്ങളും അടങ്ങുന്ന പബ്ലിക്ക് അക്കൗണ്ടിലെ പണം സംസ്ഥാനത്തിന്‍റെ കടപരിധിയില്‍ ഉള്‍പ്പെടുത്തിയതിനൊപ്പം തൊട്ട് തലേ വര്‍ഷത്തെ കണക്ക് നോക്കി കടപരിധി നിശ്ചയിക്കുന്നതിന് പകരം മൂന്ന് വര്‍ഷത്തെ ശരാശരി കണക്കാക്കിയതുമാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. മുന്‍വര്‍ഷങ്ങളിലെ തുക പരിഗണിക്കരുതെന്ന കേരളത്തിന്‍റെ ആ­വശ്യം കേന്ദ്രം പ­രി­ഗ­ണി­ച്ചില്ല.

നി­ല­വില്‍ അ­ഞ്ചു­മാസ­ത്തെ ക്ഷേ­മ പെന്‍­ഷന്‍ കു­ടി­ശി­ക­യാ­ണ് സം­സ്ഥാ­ന­ത്തു­ള്ളത്. ക­ട­മെ­ടു­പ്പ് പ­രി­ധി വീണ്ടും വെ­ട്ടി­ക്കുറ­ച്ച­തോ­ടെ സം­സ്ഥാ­ന­ത്തി­ന്‍റെ വര്‍­ഷാ­വസാ­ന ചെ­ല­വു­കള്‍ അ­വ­താള­ത്തി­ലാ­കും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.