മുംബൈ ഇന്ത്യന്‍സിനു മിന്നും ജയം
മുംബൈ ഇന്ത്യന്‍സിനു മിന്നും ജയം
Tuesday, April 1, 2025 1:38 AM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്‍റി-20 ക്രിക്കറ്റില്‍ 2025 സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 43 പന്തുകള്‍ ബാക്കിവച്ച് എട്ട് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് കീഴടക്കി.

ഐപിഎല്‍ ചരിത്രത്തില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, പന്തുകള്‍ ബാക്കിവച്ചു നേടുന്നതില്‍ ഏറ്റവും മികച്ച നാലാമത് ജയമാണിത്. 2008ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 87 പന്തുകള്‍ ബാക്കിനില്‍ക്കേ കീഴടക്കിയതാണ് ഈഗണത്തിലെ ഏറ്റവും മികച്ചത്.

തകര്‍പ്പന്‍ ഏറ്

അരങ്ങേറ്റ മത്സരത്തില്‍ 24 റണ്‍സ് വഴങ്ങി നാല്് വിക്കറ്റ് വീഴ്ത്തിയ അശ്വിനി കുമാറിന്‍റെ മിന്നും ബൗളിംഗാണ് മുംബൈ ഇന്ത്യന്‍സിനു ജയമൊരുക്കിയത്. അശ്വിനി കുമാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്നിംഗ്‌സിലെ നാലാം പന്തില്‍ സുനില്‍ നരെയ്‌നെ (0) ബൗള്‍ഡാക്കി ട്രെന്‍റ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സിന്‍റെ തകര്‍പ്പന്‍ ഏറിനു തുടക്കമിട്ടു.

രണ്ടാം ഓവറിന്‍റെ ഒന്നാം പന്തില്‍ കെകെആറിന്‍റെ വിശ്വസ്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിനെ (1) വീഴ്ത്തി ദീപക് ചാഹര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. നാലാം ഓവര്‍ എറിയാന്‍ എത്തിയത് അരങ്ങേറ്റക്കാരനായ അശ്വിനി കുമാര്‍. കോല്‍ക്കത്തയുടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ (11) അശ്വിനി കുമാര്‍, തിലക് വര്‍മയുടെ കൈകളിലെത്തിച്ചു. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ്...

16 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറും അടക്കം 26 റണ്‍സ് നേടിയ അംഗ്രിഷ് രഘുവംശിയെ ഹാര്‍ദിക് പാണ്ഡ്യ മടക്കി. വെങ്കിടേഷ് അയ്യറിനെ (3) ദീപക് ചാഹറും പറഞ്ഞയച്ചു. തുടര്‍ന്നായിരുന്നു അശ്വിനി കുമാറിന്‍റെ രണ്ടാം വരവ്. ഇന്നിംഗ്‌സിലെ 11-ാം ഓവറും തന്‍റെ രണ്ടാം ഓവറും എറിയാന്‍ അശ്വിനി പന്ത് കൈയിലെടുത്തു.

ഓവറിലെ മൂന്നാം പന്തില്‍ റിങ്കു സിംഗും (14 പന്തില്‍ 17) അവസാന പന്തില്‍ മനീഷ് പാണ്ഡെയും (14 പന്തില്‍ 19) പുറത്ത്. 13-ാം ഓവര്‍ എറിയാന്‍ എത്തിയ അശ്വിനി, കെകെആറിന്‍റെ ആകെയുള്ള പ്രതീക്ഷയായ ആന്ദ്രേ റസലിനെയും (11 പന്തില്‍ 5) ബൗള്‍ഡാക്കി. 12 പന്തില്‍ 22 റണ്‍സ് നേടിയ രമന്‍ദീപ് സിംഗാണ് കോല്‍ക്കത്തയുടെ ഇന്നിംഗ്‌സ് 100 കടക്കാന്‍ സഹായിച്ചത്.

രമന്‍ദീപിനെ മിച്ചല്‍ സാന്‍റ്‌നറും ഹര്‍ഷിത് റാണയെ (4) വിഘ്‌നേഷ് പുത്തൂരും പുറത്താക്കി. അതോടെ മുംബൈക്കുവേണ്ടി പന്ത് എറിഞ്ഞ ആറുപേരും (ബോള്‍ട്ട്, ചാഹര്‍, അശ്വിനി, ഹാര്‍ദിക്, വിഘ്‌നേഷ്, സാന്‍റ്‌നര്‍) വിക്കറ്റ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈയുടെ ആറ് ബൗളര്‍മാര്‍ വിക്കറ്റ് നേടുന്നത് അഞ്ചാം തവണയാണ്.

റിക്കല്‍ടണ്‍ ഫിഫ്റ്റി

117 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മ (13), വില്‍ ജാക്‌സ് (16) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. രണ്ടുപേരെയും റസല്‍ മടക്കി. 41 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും അടക്കം 62 റണ്‍സുമായി റയാന്‍ റിക്കല്‍ടണും ഒമ്പത് പന്തില്‍ 27 റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു.


അരങ്ങേറ്റം അവിസ്മരണീയം...

മുംബൈ: പഞ്ചാബിലെ മൊഹാലി സ്വദേശിയായ ഇടംകൈ പേസര്‍ അശ്വിനി കുമാറിന് ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ അവിസ്മരണീയ അരങ്ങേറ്റം. ഐപിഎല്‍ 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മൂന്നാം മത്സരത്തിലാണ് അശ്വിനി കുമാറിന് അരങ്ങേറ്റത്തിനുള്ള അവസരം തുറന്നത്.

2024 ഐപിഎല്‍ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ മത്സരം. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയായിരുന്നു അശ്വിനിയുടെ തുടക്കം.

തന്‍റെ രണ്ടാം ഓവറില്‍ കെകെആറിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരായ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും വീഴ്ത്തി. മൂന്നാം ഓവറില്‍ വെസ്റ്റ് ഇന്‍ഡീസുകാരനായ ആക്രമണകാരി ആന്ദ്രേ റസലിനെയും പുറത്താക്കി. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് അശ്വിനു കുമാര്‍ വീഴ്ത്തിയത്.

ചരിത്ര നേട്ടം

ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറിന്‍റെ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇരുപത്തിനാലുകാരനായ അശ്വിനി കുമാര്‍ ഇന്നലെ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത് (3-0-24-4). ഒരു ഇന്ത്യന്‍ ബൗളറിനും അരങ്ങേറ്റ ഐപിഎല്‍ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചിട്ടില്ല.

മുംബൈ ഇന്ത്യന്‍സിന്‍റെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിന്‍റെ പേരിലാണ് അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2019 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരേ 12 റണ്‍സ് വഴങ്ങി അല്‍സാരി ജോസഫ് ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതുതന്നെ. 2017ല്‍ ഓസീസ് പേസര്‍ ആന്‍ഡ്രൂ ടൈ 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് അരങ്ങേറ്റ മത്സരത്തില്‍ സ്വന്തമാക്കി. ഗുജറാത്ത് ലയണ്‍സിന് എതിരേ റൈസിംഗ് പൂന സൂപ്പര്‍ജയന്‍റ്‌സിന് എതിരേയായിരുന്നു ആന്‍ഡ്രൂ ടൈയുടെ ഈ അരങ്ങേറ്റ പ്രകടനം. അരങ്ങേറ്റത്തില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് നേട്ടം അല്‍സാരി ജോസഫിനും ആന്‍ഡ്രൂ ടൈക്കും മാത്രം സ്വന്തം.

2008ലെ പ്രഥമ ഐപിഎല്ലില്‍ പാക് സൂപ്പര്‍ പേസര്‍ ഷൊയ്ബ് അക്തര്‍ 11 റണ്‍സ് വഴങ്ങിയും 2012ല്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെവോണ്‍ കൂപ്പര്‍ 26 റണ്‍സ് വഴങ്ങിയും അരങ്ങേറ്റ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇവര്‍ക്കുശേഷം അരങ്ങേറ്റ മത്സരത്തില്‍ നാലു വിക്കറ്റ് നേടുന്ന ആദ്യ താരമാണ് മുംബൈ ഇന്ത്യന്‍സിന്‍റെ അശ്വിനി കുമാര്‍.

മികച്ച ബൗളിംഗ്

(ഐപിഎല്‍ അരങ്ങേറ്റത്തില്‍)

അല്‍സാരി ജോസഫ് 6/12
ആന്‍ഡ്രൂ ടൈ 5/17
ഷൊയ്ബ് അക്തര്‍ 4/11
അശ്വിനി കുമാര്‍ 4/24
കെവോണ്‍ കൂപ്പര്‍ 4/26

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.