ഹൈപ്പർ സ്പോർട്ട് സ്കൂട്ടർ
ഹൈപ്പർ സ്പോർട്ട് സ്കൂട്ടർ
Sunday, September 14, 2025 2:07 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഹൈപ്പർ സ്പോർട്ട് സ്കൂട്ടർ എന്ന വിശേഷണത്തോടെ ടിവിഎസ് എൻടോർക്ക് 150 വിപണിയിലെത്തി. ന്യൂ ജെൻ റൈഡർമാരെ ലക്ഷ്യമിട്ടാണ് എൻടോർക്ക് നിരയിലെ ഏറ്റവും പുതിയ മോഡൽ എൻടോർക്ക് 150 എത്തിച്ചിരിക്കുന്നത്.

സ്റ്റെൽത്ത് വിമാനങ്ങളുടെ രൂപകൽപ്പനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വാഹനം രണ്ട് വേരിയന്‍റുകളിലാണ് ലഭ്യമാകുക. എൻടോർക്ക് 150 സ്റ്റാൻഡേർഡ് വേരിയന്‍റിന് 1.19 ലക്ഷം രൂപയും എൻടോർക്ക് 150 ടിഎഫ്ടി വേരിയന്‍റിന് വില 1.29 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ടിവിഎസ് എൻടോർക്ക് 125നെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ അവതരിപ്പിച്ചെതെങ്കിലും പുതുമയിലും സ്റ്റൈലിംഗിലും ഫീച്ചറുകളുടെ കാര്യത്തിലും എൻടോർക്ക് 150 ശ്രദ്ധേയമാണ്. സുരക്ഷയ്ക്കായി എബിഎസ്, ക്രാഷ് ആൻഡ് തെഫ്റ്റ് അലർട്ടുകൾ, ഹസാർഡ് ലാന്പുകൾ, എമർജൻസി ബ്രേക്ക് മുന്നറിയിപ്പ്, ഫോളോ മീ ഹെഡ്‌ലാന്പുകൾ തുടങ്ങിയവ വാഹനത്തിലുണ്ട്. സെഗ്‌മെന്‍റിൽ ആദ്യമായി അഡ്ജസ്റ്റബിൾ ബ്രേക്ക് ലിവറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൾട്ടി പോയിന്‍റർ പ്രോജക്ടർ ഹെഡ്‌ലാന്പുകൾ, സ്പോർട്ടി ടെയിൽ ലാന്പുകൾ, എയറോഡൈനാമിക് വിംഗ് ലൈറ്റുകൾ എന്നിവ പുതിയ എൻടോർക്കിനെ ആകർഷകമാക്കുന്നുണ്ട്. ഹൈ റെസലൂഷൻ ടിഎഫ്ടി ക്ലസ്റ്ററും ടിവിഎസ് സ്മാർട്ട് കണക്ടും ഉൾക്കൊള്ളുന്ന ഇതിൽ അലക്സ സ്മാർട്ട് വാച്ച് ഇന്‍റഗ്രേഷൻ, ടേണ്‍ ബൈ ടേണ്‍ നാവിഗേഷൻ, വെഹിക്കിൾ ട്രാക്കിംഗ്, കോൾ/മെസേജ്/സോഷ്യൽ മീഡിയ അലർട്ടുകൾ എന്നിവയുൾപ്പെടെ അന്പതിലധികം കണക്ടഡ് ഫീച്ചറുകളുമുണ്ട്.


13.2 പിഎസ് പവറും 14.2 എൻഎം ടോർക്കും നൽകുന്ന 149.7 സിസി, എയർ കൂൾഡ്, 3 വാൽവ്, സിംഗിൾ സിലിണ്ടർ എൻജിനാണ് എൻടോർക്ക് 150ന് കരുത്തേകുന്നത്. സ്ട്രീറ്റ്, റേസ് എന്നീ രണ്ട് റൈഡ് മോഡുകൾ എൻടോർക്ക് 150ൽ ലഭ്യമാണ്. 6.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗം കൈവരിക്കാനും പരമാവധി 104 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും ഇതിനാകുമെന്ന് കന്പനി അവകാശപ്പെടുന്നു.

22 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജും മുന്നിലും പിന്നിലുമായി 12 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് നൽകിയിട്ടുണ്ട്. ബ്രേക്കിംഗ് സംവിധാനത്തിൽ മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും സ്റ്റാൻഡേർഡായി സിംഗിൾ ചാനൽ എബിഎസും കന്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റെൽത്ത് സിൽവർ, റേസിംഗ് റെഡ്, ടർബോ ബ്ലൂ, നൈട്രോ ഗ്രീൻ എന്നീ നിറങ്ങളിൽ എൻടോർക് 150 ലഭ്യമാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.