തീരുവ ഭീഷണി; ഇന്ത്യൻ വിപണിയിൽ ഇടിവ്
മുംബൈ: ഇന്നു മുതൽ അമേരിക്കയോട് വ്യാപാര മിച്ചം ഉള്ള എല്ലാ രാജ്യങ്ങൾക്കും പകരത്തിനുപകരം തീരുവ ചുമത്തും എന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം നിലവിൽവരും. തീരുവ ചുമത്തൽ നിലവിൽ വന്നാൽ എന്ത് സംഭവിക്കുമെന്നതിലാണ് എല്ലാവരുടെയും കണ്ണുകൾ.

ട്രംപിന്‍റെ തീരുവ ഭീഷണി ഇന്നല ഇന്ത്യ ഓഹരി വിപണിയെ ബാധിച്ചു. താരിഫ് സംബന്ധിച്ച ആശങ്കകളെ തുടർന്ന് നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെടുന്നത്. ഇത് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവുണ്ടാക്കി. ബിഎസ്ഇ സെൻസെക്സ് 1390 പോയിന്‍റ് താഴ്ന്നപ്പോൾ നിഫ്റ്റി 23,200 പോയിന്‍റിനു താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപാരയുദ്ധത്തിന് തുടക്കംകുറിച്ച് ഇറക്കുമതി താരിഫ് കൂട്ടുമെന്ന അമേരിക്കൻ പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഇതോടെ 2025-26 സാന്പത്തികവർഷത്തെ ആദ്യ വ്യാപാരദിനം ഓഹരി വിപണികളിൽ ഒരു ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്.

സെൻസെക്സ് 1390.41 പോയിന്‍റ് (1.80%) നഷ്ടത്തിൽ 76024.51ലും നിഫ്റ്റി 353.65 പോയിന്‍റ് (1.50%) ഇടിഞ്ഞ് 23165.70ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂലധനം ഇന്നലെ 3.23 ലക്ഷം കോടി രൂപ ഇടിഞ്ഞ് 409.64 ലക്ഷം കോടി രൂപയായി.

ട്രംപിന്‍റെ ഇറക്കുമതി തീരുവയ്ക്കു ബദലായി മറ്റ് രാജ്യങ്ങളും അമേരിക്കൻ ഉത്പന്നങ്ങൾക്കു തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം വ്യാപാര യുദ്ധത്തിനു വഴിയൊരുക്കുകയാണ്.

തീരുവ ചുമത്തൽ ഇന്നു മുതലുണ്ടാകുമെന്ന ആശങ്ക അമേരിക്കൻ വിപണികളെയും ബാധിച്ചു. ഡൗ ജോണ്‍സ് 200 പോയിന്‍റ് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നാസ്ദാക്കും നഷ്ടത്തിന്‍റെ പാതയിലാണ്.

പുതിയ തീരുവകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം, ആഗോള വിപണികളെ പിന്തുടർന്ന് ഇന്ത്യൻ ഓഹരികളും ഇന്നലെ ജാഗ്രതയിലായിരുന്നു. തീരുവകളെക്കുറിച്ചുള്ള വ്യക്തതയുടെ അഭാവം വിപണിയെ ബാധിക്കുന്നു.

തീരുവകളുമായി ബന്ധപ്പെട്ട യുഎസ് സർക്കാരിന്‍റെ നയമാറ്റങ്ങൾ ഐടി ഓഹരികളെ ബാധിച്ചു. ഇന്ത്യൻ ഐടി കന്പനികൾ കൂടുതലായി അമേരിക്കൻ മാർക്കറ്റിനെയാണ് ആശ്രയിക്കുന്നത്. ദുർബലമായ ആവശ്യതകാരണം അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

വിമോചന ദിനമെന്ന് ട്രംപ്

പരസ്പര തീരുവ നിലവിൽവരുന്ന ഏപ്രിൽ രണ്ടിനെ ‘വിമോചന ദിനം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന തീരുവകൾക്ക് തുല്യമായി തന്‍റെ ഭരണകൂടം പകരം തീരുവ ഏർപ്പെടുത്തിയതിനുശേഷം, വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നതിൽനിന്ന് യുഎസിനെ മോചിപ്പിക്കുന്ന ഒരു ദിവസമാണിത്- ട്രംപ് പറഞ്ഞു.
പവന് 68,000 കടന്ന് സ്വര്‍ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്നലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ച് വില സര്‍വകാല റിക്കാര്‍ഡിലെത്തി. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,510 രൂപയും പവന് 68,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,980 രൂപയാണ്.

ഓഹരിവിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണു വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60,000 കടന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍, രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വിവാഹ സീസൺ തുടങ്ങുന്നതിനാല്‍ സ്വര്‍ണവിലയിലെ ഈ കുതിപ്പ് ഉപയോക്താക്കളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
സേവനം മെച്ചപ്പെടുത്താൻ ഉപഭോക്തൃ സർവേയുമായി ബിഎസ്എൻഎൽ
എസ്.ആർ. സുധീർ കുമാർ

കൊല്ലം: സേവനം മെച്ചപ്പെടുത്താൻ രാജ്യവ്യാപകമായി ഉപഭോക്തൃ സർവേ നടത്താൻ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തീരുമാനം.

ഇന്നലെ മുതൽ സർവേ ആരംഭിച്ചു. ഈ മാസം ഉപഭോക്തൃ സേവനമാസമായി ആചരിക്കുന്നതിന്‍റെ ഭാഗമായാണ് വിവര ശേഖരണം നടത്തുന്നത്. ‘ഉപഭോക്താവിന് മുൻഗണന’ എന്ന കാമ്പയിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിലും യൂണിറ്റുകളിലും ഉപഭോക്താക്കൾക്കിടയിൽ ഉദ്യോഗസ്ഥർ സജീവമായ ഇടപെടൽ നടത്തി വിവരങ്ങൾ ശേഖരിക്കും.

നെറ്റ്‌വർക്ക് ഗുണനിലവാരം മെച്ചപ്പെടുത്തൽ, ഫൈബർ ബ്രോഡ്ബാൻഡിന്‍റെ വിശ്വാസ്യത വർധിപ്പിക്കൽ, ബില്ലിംഗിലെ സുതാര്യത ഉറപ്പാക്കൽ, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയ്ക്കാണ് സർവേയിൽ മുന്തിയ പരിഗണന നൽകുന്നത്. ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, നേരിട്ടുള്ള ആശയ വിനിമയം എന്നിങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

സർവേയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും നിർദേശങ്ങളും ഉന്നത ഉദ്യോഗസ്ഥർ പിന്നീട് വിശദമായി അപഗ്രഥനം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

ഇതോടൊപ്പം വയർലസ് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും ബിഎസ്എൻഎൽ കൂടുതൽ ആകർഷകമായ പദ്ധതികൾ ആവിഷ്കരിക്കും.

ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് ഈ മേഖലയിൽ 4:24 ദശലക്ഷം വരിക്കാരുമായി ബിഎസ്എൻഎൽ മൂന്നാം സ്ഥാനത്താണ്.

ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോക്ക് 11.48 ദശലക്ഷം വരിക്കാരുണ്ട്. 8.55 ദശലക്ഷം വരിക്കാരുമായി ഭാരതി എയർ ടെൽ ആണ് രണ്ടാം സ്ഥാനത്ത്. വരുമാന വർധനയും വളർച്ചയും ലക്ഷ്യമിട്ട് ഈ മേഖലയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സർവേക്ക് ശേഷം ബിഎസ്എൻഎൽ പദ്ധതികൾ ആവിഷ്കരിക്കും.

ഇതു കൂടാതെ 5 ജി രംഗത്ത് ആധിപത്യം ഉറപ്പിക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു.ഇതിന്‍റെ ഭാഗമായി ഈ മാസം തന്നെ ഡൽഹിയിൽ 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ എല്ലാം 5 ജി സേവനം ലഭ്യമാക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു.
ചരക്ക് സേവന നികുതി പിരിവിൽ വർധന
ന്യൂഡൽഹി: മാർച്ചിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി പിരിവ് 9.9 ശതമാനം വർധിച്ച് 1.96 ലക്ഷം കോടി രൂപയായി. കേന്ദ്ര ജിഎസ്ടി പിരിവ് 38,100 കോടി രൂപയും സംസ്ഥാന ജിഎസ്ടി പിരിവ് 49,900 കോടി രൂപയും. മാർച്ചിൽ സംയോജിത ജിഎസ്ടി പിരിവ് 95,900 കോടി രൂപയും ജിഎസ്ടി സെസ് പിരിവ് 12,300 കോടി രൂപയുമാണ്.

മാർച്ചിൽ അറ്റ ജിഎസ്ടി (നെറ്റ് ജിഎസ്ടി) പിരിവ് 1.76 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 7.3 ശതമാനം ഉയർച്ചയാണുണ്ടായത്. അതേസമയം 2025 സാന്പത്തിക വർഷത്തിലെ മൊത്ത ജിഎസ്ടി പിരിവ് കഴിഞ്ഞ വർഷത്തേക്കാൾ 9.4 ശതമാനം ഉയർന്ന് 22.08 ലക്ഷം കോടി രൂപയായിരുന്നു. റീഫണ്ടുകൾ ക്രമീകരിച്ചതിനുശേഷം, 2025 സാന്പത്തിക വർഷത്തിലെ അറ്റ ജിഎസ്ടി പിരിവ് 8.6 ശതമാനം ഉയർന്ന് വർധിച്ച് 19.56 ലക്ഷം കോടി രൂപയായി.

ഫെബ്രുവരിയിൽ ചരക്ക് സേവന നികുതി പിരിവ് 9.1 ശതമാനം ഉയർന്ന് 183,646 കോടി രൂപയായി. ജനുവരിയിലെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം വർധന.

2024 ഡിസംബറിൽ ജിഎസ്ടി പിരിവ് മുൻ വർഷത്തെ അപേക്ഷിച്ച് 7.3 ശതമാനം വർധിച്ച് 1.77 ലക്ഷം കോടി രൂപയായിരുന്നു.

ബജറ്റിൽ, സർക്കാർ ഈ വർഷത്തെ ജിഎസ്ടി വരുമാനത്തിൽ 11% വർധനവാണ് പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര ജിഎസ്ടിയും നഷ്ടപരിഹാര സെസും ഉൾപ്പെടെ 11.78 ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ 18 പുതിയ ശാഖകൾ തുറന്ന് ബാങ്ക് ഓഫ് ബറോഡ
കൊച്ചി: പൊതുമേഖലാ ബാങ്കായ ഓഫ് ബറോഡ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു.വിപുലീകരണത്തിന്‍റെ ഭാഗമായി 2024-25 സാമ്പത്തിക വര്‍ഷം 18 പുതിയ ശാഖകള്‍ തുറന്നു.

കൊരട്ടി, പത്തനാപുരം, കുഴല്‍മന്ദം, തേവയ്ക്കല്‍, മാനന്തവാടി, ആലത്തൂര്‍, ഇരിട്ടി, തിരുവില്വാമല, അമ്പലപ്പുഴ, അരൂര്‍, മാന്നാര്‍, ചാരുംമൂട്, വളാഞ്ചേരി, കുറ്റിപ്പുറം, പാമ്പാടി, മണര്‍കാട്, ചെറുതോണി, വാടാനപ്പിള്ളി എന്നീ ശാഖകളാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് പുതുതായി ആരംഭിച്ചിരിക്കുന്നത്.

ഇതോടെ ബാങ്കിന്‍റെ കേരളത്തിലെ മൊത്തം ശാഖകളുടെ എണ്ണം 242 ആയി. മെച്ചപ്പെട്ടതും തടസമില്ലാത്തതുമായ അനുഭവങ്ങള്‍ ഉറപ്പാക്കി ജനങ്ങളിലേക്കു ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കാനാണ് ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്നു ബാങ്ക് ഓഫ് ബറോഡ അറിയിച്ചു.
‘സംരംഭക വർഷം’ കേരളത്തിന്‍റെ സംരംഭക സാധ്യതകൾ തുറന്നുകാട്ടിയ പദ്ധതി: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: എംഎസ്എംഇ മേഖലയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച സംരംഭക വർഷം പദ്ധതി വ്യവസായിക, സംരംഭകത്വ സൗഹൃദ ആവാസവ്യവസ്ഥയായുള്ള സംസ്ഥാനത്തിന്‍റെ പരിവർത്തനത്തിന് ശക്തി പകർന്നുവെന്ന് മന്ത്രി പി. രാജീവ്.

വാഷിംഗ്ടണ്‍ ഡിസിയിൽ അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ വാർഷിക സമ്മേളനത്തിൽ ’സംരംഭക വർഷം കേരളത്തിലെ സംരംഭകത്വ ആവാസവ്യവസ്ഥയും അതിന്‍റെ വിജയകരമായ നടപ്പാക്കലും’ എന്ന വിഷയത്തിൽ ഓണ്‍ലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംരംഭക വർഷം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പൊതുഭരണത്തിലെ നൂതനാശയങ്ങൾക്കുള്ള എഎസ്പിഎ അവാർഡ് സമ്മേളനത്തിൽ കേരളത്തിന് സമ്മാനിച്ചു. കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറിയും കേരള വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ സുമൻ ബില്ല പുരസ്കാരം ഏറ്റുവാങ്ങി.

സർക്കാർ നയങ്ങൾ, പൊതുഭരണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമേരിക്കയിലെ 10,000 -ത്തിലേറെ പ്രഫഷണലുകൾ ഉൾപ്പെടുന്ന സംഘടനയാണ് എഎസ്പിഎ.
ക്രൂഡ് ഓയിൽ സംഭരണം: റഷ്യക്ക് പുറമേയുള്ള സപ്ലയർമാരെ തേടി ഇന്ത്യ
മുംബൈ: റഷ്യൻ എണ്ണ വാങ്ങുന്നവർക്കുമേൽ കൂടുതൽ പിഴ ചുമത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെത്തുടർന്ന്, ക്രൂഡ് ഓയിൽ സംഭരിക്കുന്നതിന് റഷ്യക്ക് പുറമേയുള്ള സപ്ലയർമാരെ ഇന്ത്യൻ എണ്ണ ശുദ്ധീകരണ കന്പനികൾ തേടുന്നതായി റിപ്പോർട്ട്.

ഇതിന്‍റെ ഫലമായി, സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും മിഡിൽ ഈസ്റ്റ്, വടക്കൻ കടൽ, മെഡിറ്ററേനിയൻ എന്നിവിടങ്ങളിൽനിന്ന് അധിക സംഭരണത്തിനായി തിരയുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് മേയ് മാസത്തേക്കാണ്.

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ യുക്രെയ്നുമായുള്ള വെടിനിർത്തലിനു തയാറായില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് ദ്വിതീയ താരിഫ് ഏർപ്പെടുത്താനുള്ള സാധ്യത ഞായറാഴ്ച ട്രംപ് ഉയർത്തിയ സാഹചര്യത്തിലാണ് ഈ ഇന്ത്യൻ റിഫൈനറികളുടെ നീക്കം.
നവതി നിറവില്‍ ആര്‍ബിഐ
നവതിയുടെ നിറവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്‍റെ ശിപാര്‍ശ പ്രകാരം 1935 ഏപ്രില്‍ ഒന്നിനാണ് ആര്‍ബിഐ സ്ഥാപിതമായത്. ഇന്ത്യയുടെ കേന്ദ്ര ബാങ്കാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1034 പ്രകാരമാണ് പ്രവര്‍ത്തനം. 1937ല്‍ കോല്‍ക്കത്തയില്‍നിന്ന് മുംബൈയിലേക്ക് ബാങ്കിന്‍റെ പ്രവര്‍ത്തന കേന്ദ്രം മാറ്റി.

1947 വരെ ബര്‍മ്മയുടെയും (ഇപ്പോള്‍ മ്യാന്‍മര്‍) 1948 വരെ പാക്കിസ്ഥാന്‍റെയും കേന്ദ്ര ബാങ്കായും ഇത് പ്രവര്‍ത്തിച്ചു. ആദ്യനാളുകളില്‍ ഓഹരി ഉടമകളായിരുന്നു ബാങ്കിനെ നിയന്ത്രിച്ചിരുന്നത്. 1949ല്‍ ദേശസാത്കരിച്ച് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രത്തിലാക്കി. സഞ്ജയ് മല്‍ഹോത്രയാണ് ഇപ്പോഴത്തെ ആര്‍ബിഐ ഗവര്‍ണര്‍.

റിസര്‍വ് ബാങ്കിന്‍റെ 90-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ ഒന്നിനു തുടക്കമായിരുന്നു. ഇതിനോടനുബന്ധിച്ച് 90 രൂപയുടെ നാണയം ആർബിഐ പുറത്തിറക്കിയിരുന്നു. ഒമ്പത് പതിറ്റാണ്ട് നീണ്ട ആര്‍ബിഐയുടെ പ്രവര്‍ത്തനചരിത്രത്തിന്‍റെ പ്രതീകമായ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിനു സമര്‍പ്പിച്ചത്.

സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം ‘ആര്‍ബിഐ@90' എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അശോകസ്തംഭത്തോടൊപ്പം ‘സത്യമേവ ജയതേ’ എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

ഇന്നലെയും ഇന്നുമായി നടക്കുന്ന നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു മുംബൈയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുംബൈയില്‍ എത്തിയ രാഷ്‌ട്രപതി ഇന്നു നടക്കുന്ന സമാപന ചടങ്ങുകളില്‍ പങ്കെടുക്കും.

ആർബിഐയുടെ കടമകൾ

☛ കാലാകാലങ്ങളിലെ വായ്പാ പണനയം നിശ്ചയിക്കല്‍
☛ ധനകാര്യമേഖലയുടെ മേല്‍നോട്ടം
☛ വിദേശ വിനിമയ മാനേജുമെന്‍റ്
☛ കറന്‍സി വിതരണം
സ്വര്‍ണക്കുതിപ്പ് ; പവന് 67,400 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്നലെ ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡിലാണ്.

ഇതോടെ ഒരു ഗ്രാമിന് 8,425 രൂപയും പവന് 67,400 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണിവില 6,910 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 112 രൂപയാണ്.

അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3017 ഡോളറും, രൂപയുടെ വിനിമയനിരക്ക് 85.47 ലും ആണ്. ഇന്ത്യന്‍ സ്വര്‍ണാഭരണ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 90 ലക്ഷം രൂപ ചരിത്രത്തില്‍ ആദ്യമായി കടന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് ഗ്രാമിന് 1,920 രൂപയാണു സ്വര്‍ണത്തിനു വര്‍ധിച്ചത്.
എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സിൽ പുതിയ പദ്ധതികൾ
കൊച്ചി: എസ്ബിഐ ജനറല്‍, കുറഞ്ഞനിരക്കില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താവുന്ന വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ അവതരിപ്പിച്ചു.

വിപുലമായ പരിരക്ഷ, ആശുപത്രിയിലെ ചികിത്സ, ഒപിഡി, പ്രസവാനുകൂല്യം, മാരക രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഇവയിലൂടെ പരിരക്ഷ ലഭിക്കും.

ആശുപത്രിയില്‍ കിടത്താതെയുള്ള ഒപിഡി കണ്‍സള്‍ട്ടേഷനുകള്‍, ടെലിമെഡിസിനുകള്‍, പ്രതിരോധ പരിശോധനകള്‍, ക്ഷേമ പരിപാടികള്‍ തുടങ്ങിയവ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസവ പരിചരണം, മാനസിക ആരോഗ്യ പിന്തുണ, റിഹാബിലിറ്റേഷന്‍ തെറാപ്പി, സമഗ്ര പരിചരണം എന്നിവയ്ക്കും ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആമസോണിൽ ഹോം ഷോപ്പിംഗ് സ്പ്രീ
കൊച്ചി: ആമസോണിൽ ഹോം ഷോപ്പിംഗ് സ്പ്രീയുടെ സമ്മർ എഡിഷൻ തുടങ്ങി. എയർ കൂളറുകൾ, റിക്ലൈനറുകൾ, വാക്വം ക്ലീനറുകൾ, വാട്ടർ ബോട്ടിലുകൾ, കർട്ടനുകൾ, ഹോം, കിച്ചൻ, ഔട്ട്‌ഡോർ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഓഫറുണ്ട്.
ആപ്പിളിന് ഫ്രാന്‍സില്‍ പിഴ 1388,04,00,000 രൂപ
പാരീസ്: സ്വന്തം സ്വകാര്യതാ നിയമം സ്വയം പാലിക്കാത്ത ആപ്പിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. 15 കോടി യൂറോ (ഏകദേശം 1388 കോടിയിലേറെ ഇന്ത്യന്‍ രൂപ) പിഴയിട്ടത്.

ഫ്രാന്‍സിലെ മത്സര നിയന്ത്രണ അതോറിറ്റിയാണ് പിഴ ചുമത്തിയത്. തങ്ങളുടെ തീരുമാനം എന്താണെന്ന് ആപ്പിള്‍ ഏഴ് ദിവസത്തിനകം സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മത്സര നിയന്ത്രണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഫ്രഞ്ച് മത്സര നിയന്ത്രണ അതോറിറ്റിയുടെ തീരുമാനത്തില്‍ തങ്ങള്‍ നിരാശരാണെന്ന് ആപ്പിള്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

2021ല്‍ അവതരിപ്പിച്ച ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി (എടിടി) എന്ന സോഫ്റ്റ്വെയര്‍ കാരണമാണ് ആപ്പിളിന് പിഴകിട്ടിയത്. ഐഫോണിലോ ഐപാഡിലോ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു ആപ്പ് മറ്റ് ആപ്പുകളിലേയും വെബ്സൈറ്റുകളിലേയും ആക്റ്റിവിറ്റികള്‍ ട്രാക്ക് ചെയ്യുന്നതിന് ഉപഭോക്താവിന്റെ സമ്മതം ആവശ്യപ്പെടുന്നതാണ് എടിടി.

ആപ്പിളിന്റെ പരസ്യസേവനത്തിനായി ഉപഭോക്താക്കളുടെ സമ്മതം ചോദിക്കാതെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പിള്‍ തങ്ങളുടെ എതിരാളികള്‍ക്ക് ഈ വിവരങ്ങള്‍ നല്‍കാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതാണ് മത്സര നിയന്ത്രണ അതോറിറ്റി പിഴ ചുമത്താന്‍ കാരണമായത്. ഇതേ പരാതിയിന്മേല്‍ ജര്‍മ്മനി, ഇറ്റലി, റൊമാനിയ, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും വിശദമായി പരിശോധന നടത്തുന്നുണ്ട്.
കെഎംഎ ലീഡർ ഇൻസൈറ്റ് പ്രഭാഷണം
കൊച്ചി: കേരള മാനേജ്‌മെന്‍റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി റെലെവൻസ് ഓഫ് മാരിടൈം ഡൊമൈൻ ഫോർ ഇന്ത്യ എന്ന വിഷയത്തിൽ ഇന്ത്യൻ നേവൽ അക്കാഡമി ഫസ്റ്റ് കമൻഡാന്‍റ് വൈസ് അഡ്‌മിറൽ എം.പി. മുരളീധരൻ പ്രഭാഷണം നടത്തി.

ആധുനിക ഇന്ത്യയിൽ ഏറ്റവും സിസ്റ്റമാറ്റിക്കായി നടക്കുന്ന വ്യവസായം ഷിപ്പിംഗ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരവരുമാനത്തിൽ വലിയ പങ്ക് കടൽമാർഗമുള്ള ചരക്കുഗതാഗതത്തിലൂടെ ലഭിക്കുന്നുണ്ട്.

ഇന്ത്യക്ക് ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ളതും വരുമാനം നൽകുന്നതുമായ മേഖലയാണ് മാരിടൈം രംഗമെന്നും അദ്ദേഹം പറഞ്ഞു. കെഎംഎ പ്രസിഡന്‍റ് ബിബു പുന്നൂരാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അനിൽ ജോസഫ്, ട്രഷറർ ദിലീപ് നാരായണൻ എന്നിവർ പങ്കെടുത്തു.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ‘എ സ്‌റ്റേബിള്‍’ റേറ്റിംഗ്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സികളില്‍ ഒന്നായ മുത്തൂറ്റ് യെല്ലോ എന്ന് അറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്‍റെ ദീര്‍ഘകാല വായ്പകള്‍ക്കുള്ള റേറ്റിംഗ് ‘എ സ്‌റ്റേബിള്‍’ ആയി ഉയര്‍ന്നു.

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ എ സ്‌റ്റേബിള്‍ റേറ്റിംഗാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ സ്ഥിരതയുള്ള സാമ്പത്തിക പ്രകടനത്തിന്‍റെയും മികച്ച ആസ്തി നിലവാരത്തിന്‍റെയും ഇന്ത്യയില്‍ ഉടനീളം വന്‍തോതിലുള്ള പ്രവര്‍ത്തനത്തിന്‍റെയും പ്രതിഫലനം കൂടിയാണ്.

2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ശക്തമായ സാമ്പത്തിക വളര്‍ച്ചയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. നികുതിക്ക് മുന്‍പുള്ള ലാഭം 20.50 ശതമാനം വര്‍ധിച്ച് 103.84 കോടി രൂപയിലെത്തി.

അറ്റാദായത്തിന്‍റെ കാര്യത്തില്‍ 24.35 ശതമാനം വര്‍ധനവോടെ മുന്‍വര്‍ഷത്തെ 60.04 കോടി രൂപയില്‍ നിന്ന് 74.66 കോടി രൂപയായി ഉയര്‍ന്നു. ഇതിനുപുറമേ 0.77 ശതമാനം എന്ന നിലയില്‍ അറ്റ നിഷ്‌ക്രിയ ആസ്തിയുമായി വളരെ മികച്ച ആസ്തി നിലവാരവും പ്രകടിപ്പിച്ചു.

സുസ്ഥിര വളര്‍ച്ചയിലും സാമ്പത്തികമായ മെച്ചപ്പെടുത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ‘എ സ്‌റ്റേബിള്‍’ റേറ്റിംഗ് എന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
വേനൽമഴയിൽ പ്രതീക്ഷവച്ച് കാപ്പി കർഷകർ
മികച്ച വേനൽ മഴ ദക്ഷിണേന്ത്യയിലെ കാപ്പിത്തോട്ടങ്ങളിൽ അടുത്ത സീസണിൽ ഉത്പാദനം കുതിച്ചുയരാൻ അവസരമൊരുക്കും. സാങ്കേതിക തിരുത്തലിനു ശ്രമം നടത്തിയ കുരുമുളകിനെ അധികം തളർത്താതെ ബുൾ ഇടപാടുകാർ തോളിലേറ്റി. ഹൈറേഞ്ചിൽ വേനൽ കനത്തതോടെ ഏലക്ക ഉത്പാദനം അവസാനഘട്ടത്തിൽ. നാളികേരോത്പന്നങ്ങൾ കരുത്ത് നിലനിർത്തി. ആഭരണ പ്രേമികളെ ഞെട്ടിച്ച് പവൻ പുതിയ ഉയരങ്ങളിലേക്ക്.

കാപ്പി ഉത്പാദന മേഖലകളിൽ ലഭിച്ച വേനൽമഴ തോട്ടങ്ങളുടെ മാത്രമല്ല, കർഷകരുടെ മനസും തണുപ്പിച്ചു. കനത്ത വേനലിൽ കേരളം-കർണാടക സംസ്ഥാനങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ അപ്രതീക്ഷിതമായി ലഭിച്ച മികച്ച മഴ ഉത്പാദനം ഉയരാൻ അവസരമൊരുക്കും. ഒക്‌ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസണിൽ വിളവ് മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ഇപ്പോത്തെ മഴ കാപ്പിച്ചെടികൾ പുഷ്പിക്കാൻ അനുകൂലം. ഇനി തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്‍റെ വരവോടുകൂടി മാത്രമേ വിളവ് എത്രമാത്രമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ലഭ്യമാകൂ. വയനാട്ടിൽ ബത്തേരിയിലും മാനന്തവാടി, കൽപ്പറ്റ മേഖലകളിൽ അടുത്ത സീസണിൽ വിളവ് ഉയരാൻ സാധ്യത. വയനാട് ജില്ലയിൽ വേനൽ മഴ സാധാരണയേക്കാൾ കൂടുതൽ ലഭിച്ചു.
കാലവർഷത്തിന് മുമ്പുള്ള വേനൽമഴ വ്യാപകമായി ലഭിച്ചത് കാപ്പിച്ചെടികൾ പൂക്കുന്നതിനും ചെടികളുടെ ആരോഗ്യത്തിനും സഹായകരമാണ്.

കർണാടകത്തിലെ കൂർഗ്, ചിക്കമംഗലൂർ, ഹസൻ മേഖലകളിലും പ്രതീക്ഷിച്ചതിലും മികച്ച മഴ ലഭ്യമായതായാണ് വിവരം. 2023-24 വർഷം രാജ്യം മൊത്തം 3.60 ലക്ഷം ടൺ കാപ്പി ഉത്പാദിപ്പിച്ചു. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ അടുത്ത സീസണിൽ റിക്കാർഡ് ഉത്പാദനത്തിന് വഴിതെളിക്കാം. യൂറോപ്യൻ രാജ്യങ്ങൾ നമ്മുടെ കാപ്പിയോട് കാണിക്കുന്ന താത്പര്യം ആകർഷകമായ വില ലഭിക്കാൻ അവസരമൊരുക്കാം. കൽപ്പറ്റയിൽ കാപ്പി പരിപ്പ് കിലോ 460 രൂപയിലും കട്ടപ്പനയിൽ 450 രൂപയിലുമാണ്.

കുരുമുളകിന് തിരിച്ചുവരവ്

കുരുമുളക് ഒരാഴ്ച്ച നീണ്ട സാങ്കേതിക തിരുത്തലുകൾക്ക് ശേഷം തിരിച്ചുവരവ് കാഴ്ച്ചവച്ചു. തൊട്ട് മുൻവാരം സൂചിപ്പിച്ചിരുന്നു കുരുമുളക് വിപണി തിരുത്തലിന് നീക്കം നടത്തുമെന്നത്. സാന്പത്തിക വർഷാന്ത്യമായതിനാൽ വാങ്ങലുകാരിൽ പണത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്, ഇതുമൂലം അന്തർസംസ്ഥാന ഇടപാടുകാർ മുളക് സംഭരണം കുറച്ചു. ഇതിനിടയിൽ നേരത്തേ ഉറപ്പിച്ച കരാറുകൾ പ്രകാരം വ്യവസായികൾക്ക് ചരക്ക് കൈമാറാനുള്ള ഉത്തരേന്ത്യൻ വ്യാപാരികൾ കർണാടകത്തിൽനിന്നും ഉയർന്ന വിലയ്ക്ക് കുരുമുളക് ശേഖരിച്ചു.

കൂർഗ്, ചിക്കമംഗലൂർ മേഖലയിൽ വില്പനക്കാരുടെ അഭാവമാണ് വില ഉയർത്താൻ അവരെ പ്രേരിപ്പിച്ചത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില വാരാന്ത്യം 69,000 രൂപയായി ഉയർന്നു.

ഏലക്കയ്ക്ക് ഡിമാൻഡ്

ഏലക്ക വാങ്ങിക്കൂട്ടാൻ ആഭ്യന്തര വിദേശ ഇടപാടുകാർ ലേലത്തിൽ മത്സരിച്ചു, ഈസ്റ്റർ, വിഷു ഡിമാൻഡ് വില്പന മുന്നിൽ കണ്ടുള്ള വാങ്ങലുകൾ പുരോഗമിക്കുന്നു. മാസാരംഭം മുതൽ നിരക്ക് ഇടിയുന്ന പ്രവണത ലേല കേന്ദ്രങ്ങളിൽ ദൃശ്യമായി. ഒരു വിഭാഗം വാങ്ങൽ താത്പര്യം കുറച്ച് നിരക്ക് പരമാവധി ഇടിക്കാനും ശ്രമം നടത്തി. ഇതിനിടയിൽ വരൾച്ച രുക്ഷമായതോടെ ഉത്പാദനം അഞ്ചിൽ ഒന്നായി ചുരുങ്ങിയെന്ന കാർഷിക മേഖലയിൽനിന്നുള്ള വിലയിരുത്തൽ വിലക്കയറ്റത്തിനു വഴിതെളിച്ചു.

ഇനിയും കാത്തിരുന്നാൽ നിരക്ക് വീണ്ടും 3000ലേക്ക് ഉയരുമോയെന്ന ഭീതി വാരാന്ത്യ ദിനങ്ങളിൽ വാങ്ങലുകാരിൽ പ്രകടമായി. കയറ്റുമതി മേഖല വലിപ്പം കൂടിയ ഇനം ഏലക്കയിൽ ശ്രദ്ധചെലുത്തിയെങ്കിലും വേണ്ടത്ര ഏലക്ക ലഭിക്കാതെ വന്നതോടെ അവർ ശരാശരി ഇനങ്ങളിൽ പിടിമുറുക്കി. ഇതോടെ ശരാശരി ഇനങ്ങൾ കിലോ 2819 രൂപയായി ഉയർന്നു.

നാളികേര ലഭ്യതയിൽ വൻ കുറവ്

നാളികേര ഉത്പാദനത്തിലെ കുറവുമൂലം കൊപ്രയാട്ട് വ്യവസായ രംഗം സ്തംഭനാവസ്ഥയിലേക്ക്. വിളവെടുപ്പ് പുരോഗമിക്കുന്നതിനിടയിലും മില്ലുകളുടെ നിത്യേനെയുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൊപ്ര പോലും സംഘടിപ്പിക്കാൻ പലരും ക്ലേശിച്ചു. പച്ചത്തേങ്ങ ഗ്രാമീണ മേഖലകളിൽനിന്നും ശേഖരിക്കാൻ വ്യവസായികൾ നീക്കം നടത്തിയെങ്കിലും കാര്യമായി ചരക്ക് ലഭിച്ചില്ല.

സംസ്ഥാനത്ത് നാളികേര ഉത്പാദനം അന്പത് ശതമാനം കുറഞ്ഞതായി ഒരു വിഭാഗം മില്ലുകാർ വിലയിരുത്തുന്നു. നാളികേര ഉത്പാദനം സംബന്ധിച്ച് വ്യക്തമായ കണക്കെടുപ്പ് സംസ്ഥാന കൃഷി വകുപ്പ് നടത്തിയില്ല. കർഷകരുടെ ഉന്നമനത്തിനായി പ്രതിമാസം കോടിക്കണക്കിന് രൂപയാണ് വകുപ്പിനുവേണ്ടി സർക്കാർ നീക്കിവച്ചിട്ടുള്ളത്. എന്നാൽ അതിന്‍റെ പ്രയോജനം കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിവകുപ്പ് വൻ പരാജയമായെന്ന് കർഷകർ. ഉത്പാദനം കുറയുമെന്ന വിവരം മുൻകൂറായി കർഷകർക്ക് നൽകുന്നതിൽ കൃഷിവകുപ്പിന് സംഭവിച്ച വീഴ്ച്ച മൂലം ചെറുകിട കർഷകർക്ക് റിക്കാർഡ് വിലയുടെ മാധുര്യം നുകരാനായില്ല. വാരാന്ത്യം കൊപ്ര 17,300ലും വെളിച്ചെണ്ണ 25,900 രൂപയിലുമാണ്.

സ്വർണം ഉയർന്നുതന്നെ

ആഭ്യന്തര മാർക്കറ്റിൽ സ്വർണവില പവന് 65,840 രൂപയിൽനിന്നും 66,880ലേക്ക് ഉയർന്നു. രാജ്യാന്തര വിപണിയിലെ വർധിച്ച നിക്ഷേപ താത്പര്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് വാരാന്ത്യം സ്വർണത്തെ നയിച്ചു. ട്രോയ് ഔൺസിന് 3003 ഡോളറിൽനിന്നും 3084 ഡോളറിലേക്ക് മഞ്ഞലോഹം കുതിച്ചു.
വിദേശനിക്ഷേപകരെ ഉറ്റുനോക്കി ഇന്ത്യൻ ഓഹരി വിപണികൾ
പുതിയ സാമ്പത്തിക വർഷത്തെ പ്രതീക്ഷകളോടെ ഇന്ത്യൻ ഓഹരി നിക്ഷേപകർ ഉറ്റുനോക്കുന്നു. പിന്നിടുന്ന സാമ്പത്തിക വർഷത്തിൽ വിപണി കാഴ്ച്ചവച്ച റിക്കാർഡ് പ്രകടനം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിക്ഷേപകർ. തുടർച്ചയായ രണ്ടാം വാരത്തിലും മികവ് കാണിച്ച സൂചികകൾ മാർച്ചിൽ ആറ് ശതമാനം മുന്നേറി. പോയവാരം സെൻസെക്സ് 509 പോയിന്‍റും നിഫ്റ്റി സൂചിക 169 പോയിന്‍റും വർധിച്ചു.

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവുതന്നെയാണ് ഉണർവിന് വഴിതെളിച്ചത്. കഴിഞ്ഞവാരവും അവർ നിക്ഷേപകരായിരുന്നു. മൊത്തം 24,017 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചതിനിടയിൽ 4,352 കോടി രൂപയുടെ വില്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ രണ്ടു ദിവസങ്ങളിലായി 3,465 കോടി രൂപയുടെ വില്പനയും 10,261 കോടി രൂപയുടെ നിക്ഷേപവും നടത്തി.

ഫണ്ട് പ്രവാഹം തന്നെയാണ് വിപണിയുടെ അടിത്തറ ശക്തമാക്കുന്നത്. ഓഗസ്റ്റ് മുതൽ നിക്ഷേപത്തിന് മത്സരിച്ച ആഭ്യന്തര ഫണ്ടുകൾ മാർച്ചിൽ മൊത്തം 37,586 കോടി രൂപ ഇറക്കി. കഴിഞ്ഞ ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെ വിദേശ ഓപ്പറേറ്റർമാർ വില്പനയിൽ ശ്രദ്ധചെലുത്തി. മാർച്ചിൽ അവർ 17,426 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞവർഷം ജൂൺ മുതൽ നിക്ഷപകരായി നിറഞ്ഞുനിന്ന വിദേശ ഇടപാടുകാർ സെപ്റ്റംബറിൽ 57,724 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഒക്‌ടോബറിൽ വിദേശ ഇടപാടുകാർ ഇന്ത്യയെ തഴഞ്ഞ് നിക്ഷേപം ചൈനയിലേക്കു തിരിച്ചത് ഓഹരി സൂചികയിൽ വൻ തകർച്ച സൃഷ്ടിച്ചു. സെൻസെക്സ് സർവകാല റിക്കാർഡായ 85,978ൽ നിന്നും ഈ മാസം 72,977ലേക്കും നിഫ്റ്റി സൂചിക അന്നത്തെ റിക്കാർഡായ 26,227ൽനിന്നും 22,000 റേഞ്ചിലേക്കും ഇതിനകം തിരുത്തൽ കാഴ്ച്ചവച്ചു. എന്നാൽ, വിപണിയുടെ തകർച്ച തടയാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഒക്‌ടോബറിൽ നിക്ഷേപിച്ചത് 94,017 കോടി രൂപയാണ്. ജനുവരിയിൽ അവർ 86,592 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

പുതിയ സാഹചര്യത്തിൽ ആഭ്യന്തര-വിദേശ ഫണ്ടുകൾ നിക്ഷപകരായത് ദീർഘകാലയളവിൽ വിപണിക്ക് അനുകൂലമാണ്. സെൻസെക്സ് റിക്കാർഡിൽനിന്നും 8500 പോയിന്‍റും നിഫ്റ്റി സൂചിക 4000 പോയിന്‍റും താഴെയാണ്. അനുകൂല സാധ്യതകൾ തുടർന്നാൽ ഒക്‌ടോബറിന് മുന്നേ ഇന്ത്യൻ ഇൻഡക്സുകൾ പുതിയ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാം. പിന്നിടുന്ന സാമ്പത്തിക വർഷം സെൻസെക്സ് 3763 പോയിന്‍റും നിഫ്റ്റി സൂചിക 1192 പോയിന്‍റും മുന്നേറി.

നിഫ്റ്റി 23,350 പോയിന്‍റിൽനിന്നും മുൻവാരം സൂചിപ്പിച്ച 23,685ലെ ആദ്യ പ്രതിരോധം തകർത്ത് 23,869 ലേക്ക് ഉയർന്ന അവസരത്തിൽ ഓപ്പറേറ്റർമാർ വില്പനക്കാരായതോടെ സൂചിക 23,412ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ പുതിയ വാങ്ങലുകാരുടെ വരവിൽ വിപണി തിരിച്ചുവരവ് നടത്തി. വ്യാപാരാന്ത്യം ആദ്യ പ്രതിരോധത്തിന് മുകളിൽ പിടിച്ചുനിൽക്കാൻ ക്ലേശിച്ച നിഫ്റ്റി 23,519ലാണ്. സൂചിക അതിന്‍റെ 100, 200 ദിവസങ്ങളിലെ ശരാശരിയായ 23,400-23800 റേഞ്ചിലാണ് കഴിഞ്ഞവാരം സഞ്ചരിച്ചത്.

വിപണി ബുള്ളിഷ് മനോഭാവം നിലനിർത്തുകയാണെങ്കിലും ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുമെന്നത് ഓപ്പറേറ്റർമാരെ ബാധ്യതകളിൽനിന്നും പിന്തിരിപ്പിക്കാം. വിപണിക്ക് 23,788ലെ ആദ്യ പ്രതിരോധം മറികടക്കാനായാൽ നിഫ്റ്റി 24,057നെ ഉറ്റുനോക്കും. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിനു നീക്കം നടന്നാൽ 23,331ലും 23,143ലും താങ്ങുണ്ട്. മറ്റ് സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ ബുള്ളിഷാണ്, ദുർബലാവസ്ഥയിൽനിന്നും രക്ഷനേടി എംഎസിഡി ബുൾ ഓപ്പറേറ്റർമാർക്ക് മുന്നിൽ ഈ വാരം പച്ചക്കൊടി ഉയർത്തും.

ഏപ്രിൽ നിഫ്റ്റി ഫ്യൂച്ചർ 23,638ൽനിന്നും 23,700നെ കൈപ്പിടിയിൽ ഒരുക്കിയെന്ന് മാത്രമല്ല, ചൊവ്വാഴ്ച 24,035 വരെ ഉയർന്നു, കഴിഞ്ഞവാരം സൂചന നൽകിയതാണ് ഉയർന്ന റേഞ്ചിൽ പുതിയ ഷോർട്ട് പൊസിഷനുകൾ ഉടലെടുക്കാൻ ഇടയുണ്ടെന്നതും. വാരമധ്യം പിന്നിട്ടതോടെ അൽപ്പം ദുർബലാവസ്ഥയിലേക്കു തിരിഞ്ഞു. ഏപ്രിൽ ഫ്യൂചർ ഓപ്പൺ ഇന്‍ററസ്റ്റ് 125 ലക്ഷം കരാറിന് മുകളിലെത്തി.

സെൻസെക്സ് 76,905ൽനിന്നും 78,738 വരെ ഉയർന്ന ശേഷം 77,187ലേക്കു താഴ്ന്നു. എന്നാൽ, വ്യാപാരാന്ത്യം കരുത്തുനേടി 77,414.92 പോയിന്‍റിലാണ്. ഈവാരം 78,372ലെ പ്രതിരോധം തകർക്കാനായാൽ 79,330നെ ലക്ഷ്യമാക്കും. അതേസമയം, വില്പന സമ്മർദം ഉടലെടുത്താൽ 76,821-76,228 റേഞ്ച് താങ്ങ് പ്രതീക്ഷിക്കാം.

രൂപ കരുത്തു നിലനിർത്തി, ഡോളറിന് മുന്നിൽ തുടർച്ചയായ രണ്ടാം വാരവും നേട്ടത്തിലാണ്. 85.97ൽനിന്നും 85.40ലേക്ക് മികവ് നേടിയശേഷം വാരാന്ത്യം 85.48ലാണ്. നിലവിൽ 86 റേഞ്ചിൽ പ്രതിരോധം തല ഉയർത്തുന്ന സാഹചര്യത്തിൽ 85.15ലേക്കും തുടർന്ന് 84.90ലേക്കും സഞ്ചരിക്കാം. വീണ്ടും ദുർബലാവസ്ഥ നേരിട്ടാൽ 85.85-85.98 തടസമുണ്ട്.

രാജ്യാന്തര വിപണിയിൽ സ്വർണം പുതിയ ഉയരം സ്വന്തമാക്കി. ട്രോയ് ഔൺസിന് 3003 ഡോളറിൽനിന്നും 3085 ഡോളർ വരെ ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയും ഡോളറിന്‍റെ ചാഞ്ചാട്ടവും ഫണ്ടുകളെ മഞ്ഞലോഹത്തിൽ നിക്ഷേപകരാക്കിയതോടെ അവധി നിരക്കുകൾ മൂന്ന് ശതമാനം ഉയർന്ന് 3114 ഡോളറിലെത്തി. ഡെയ്‌ലി ചാർട്ട് വിലയിരുത്തിയാൽ സ്വർണം 3500 ഡോളറിലേക്ക് സഞ്ചരിക്കാം.
രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. സ്വദേശ് ദര്‍ശന്‍ 2.0 സ്കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്.

സംസ്ഥാന ടൂറിസം വകുപ്പ് തയാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ഫണ്ട് അനുവദിച്ചത്. ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ എന്ന പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 75.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ആലപ്പുഴയിലെയും മലമ്പുഴയിലെയും പുതിയ ടൂറിസം പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി കേരള ടൂറിസത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ മലമ്പുഴ ഉദ്യാനവും പരിസരവും കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിന് ഈ പദ്ധതി സഹായകമാകും. മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴയിലെ ജലാശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിയില്‍ ബീച്ച് ഫ്രണ്ട് വികസനം, കനാല്‍ പരിസര വികസനം, അന്താരാഷ്‌ട്ര ക്രൂയിസ് ടെര്‍മിനല്‍, സാംസ്കാരിക-സാമൂഹ്യ പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. തീം പാര്‍ക്കുകള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ലാന്‍ഡ് സ്കേപ്പിംഗ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, സുസ്ഥിര മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവയുടെ വികസനമാണ് മലമ്പുഴയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 മാര്‍ച്ച് 31ന് മുമ്പ് രണ്ട് പദ്ധതികളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വി സ്റ്റാര്‍ അമ്പതാം ഔട്ട്‌ലെറ്റ് ഇരി‌ങ്ങാലക്കുടയിൽ തുറന്നു
തൃശൂര്‍: മുന്‍നിര ഇന്നര്‍വെയര്‍, ലെഷര്‍വെയര്‍ ബ്രാന്‍ഡായ വിസ്റ്റാറിന്‍റെ 50-ാമത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു. വിസ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേഫ് ഉദ്ഘാടനം ചെയ്തു.
ഇൻഡിഗോയുടെ മാതൃകന്പനിക്ക് 944.20 കോടി രൂപ പിഴ
ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന എയർലൈൻ ഇൻഡിഗോയുടെ മാതൃകന്പനിയായ ഇന്‍റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 944.20 കോടി രൂപ പിഴയിട്ട് ആദായനികുതി വകുപ്പ്. കന്പനിയുടെ 2021 -22 സാന്പത്തികവർഷത്തെ ഇടപാടിനാണ് പിഴ.

എന്നാൽ ആദായനികുതി വകുപ്പിന്‍റേത് തെറ്റായ നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും ഇന്‍റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു. ആദായനികുതി വകുപ്പിന്‍റെ നടപടി എയർലൈനിന്‍റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. ആദായനികുതി വകുപ്പ് അപ്പീൽ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. അവർ പരാതി പരിഗണിക്കുകയാണെന്നും ഇൻഡിഗോ അറിയിച്ചു. ആദായനികുതി വകുപ്പിന്‍റെ നോട്ടീസിനു പിന്നാലെ ഇൻഡിഗോയുടെ ഓഹരിവിലയിൽ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യ വകുപ്പിന്‍റെയും യുഎസ് വ്യാപാര ഓഫീസിന്‍റെയും പ്രതിനിധികൾ ഈ മാസം 26 ന് ന്യൂഡൽഹിയിൽ ആരംഭിച്ച നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇന്നലെ സമാപിച്ചു.

ഫെബ്രുവരി 13ന് ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവനയിൽ 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇതിന്‍റെ തുടർച്ചയായിട്ടാണ് ന്യൂഡൽഹിയിൽ ചർച്ചകൾ നടന്നത്.

ന്യൂഡൽഹിയിൽ നടന്ന നാല് ദിവസത്തെ ചർച്ചയിൽ പരസ്പരം ഗുണകരമായ ബഹുമേഖല ഉഭയകക്ഷി വ്യാപാരക്കരാറിന് ആവശ്യമായ അടുത്ത നടപടികളെക്കുറിച്ച് ധാരണയായി.

നീതി, ദേശസുരക്ഷ, തൊഴിൽ സൃഷ്ടിക്കൽ എന്നിവ ഉറപ്പാക്കിക്കൊണ്ടുള്ള വളർച്ചയ്ക്ക് വഴിതെളിക്കുകയെന്ന ഇരുരാജ്യങ്ങളുടെയും പൊതുതാല്പര്യത്തെ മുൻനിർത്തിയായിരുന്നു ചർച്ച. ബഹുമേഖല ഉഭ‍യകക്ഷി വ്യാപാരകരാറിന്‍റെ ആദ്യ ഘട്ടം ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പൂർത്തിയാകും. നിലവിലുള്ള 190 ബില്യൺ ഡോളറിൽനിന്ന് 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികമാക്കി 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.

വിവിധ മേഖലകളിലെ വിദഗ്ധർ തമ്മിലുള്ള ചർച്ചകൾ വരും ആഴ്ചകളിൽ വെർച്വൽ ആയി നടക്കും. ഇതിന്‍റെ തുടർച്ചയായി, നേരിട്ടുള്ള കൂടിയാലോചനകളുടെ ആദ്യഘട്ടം ഉണ്ടാവുമെന്നു കരുതപ്പെടുന്നു.

അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലകളെ സംബന്ധിച്ചുള്ള ഫലപ്രദമായ ചർച്ചകളും നടന്നുവെന്നാണു വിവരം. വിപണിപ്രവേശനത്തിനുള്ള അവസരങ്ങൾ വിപുലമാക്കുക, ചുങ്കം വെട്ടിച്ചുരുക്കുക, ചുങ്കത്തിന് പുറമെയുള്ള തടസങ്ങൾ നീക്കുക, വിതരണ ശൃംഖല സംയോജനം വർധിപ്പിക്കുക എന്നിവയാണ് ഈ മേഖലകൾ.

മാർച്ച് 4 മുതൽ 6 വരെ വാഷിംഗ്ടണ്‍ ഡിസിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് ന്യൂഡൽഹിയിൽ യോഗം നടക്കുന്നത്. ഈ സമയത്ത് അദ്ദേഹം യുഎസ് മന്ത്രാലയത്തിലെ വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറിമായും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി കൂടിക്കാഴ്ച നടത്തുകയും ഇരുവരുമായി വീഡിയോ കോണ്‍ഫറൻസുകളിലൂടെ സംവദിക്കുകയും ചെയ്തു.

ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലെ പുരോഗതിയാണ് ചർച്ചകളുടെ വിജയകരമായ സമാപനം വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളുടെയും വികസനം, സുരക്ഷ, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തിന്‍റെ ഫലങ്ങളിൽ ഇന്ത്യയും അമേരിക്കയും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ആഡംബരത്തിന്‍റെ പുതിയ മുഖം
ഓട്ടോസ്പോട്ട് / അരുൺ ടോം

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ തങ്ങളുടെ ആഡംബര ഇലക്‌ട്രിക് കാറായ കിയ EV6 ന്‍റെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ ഒൗദ്യോഗികമായി പുറത്തിറക്കി. 2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് കിയ ഇന്ത്യ മുഖംമിനുക്കിയ EV6 അനാച്ഛാദനം ചെയ്തത്.

ബാറ്ററി പാക്ക്, ഡിസൈൻ, ഫീച്ചറുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് EV6ന്‍റെ വരവ്. പ്രീമിയം അനുഭവം ഉറപ്പാക്കിക്കൊണ്ട് മുൻ മോഡലിന് സമാനമായി ജിടി ലൈൻ വേരിയന്‍റിന്‍റെ ഓൾ വീൽ ഡ്രൈവ് മോഡലാണ് കന്പനി എത്തിച്ചിരിക്കുന്നത്. 4695 എംഎം നീളം, 1890 എംഎം വീതി, 1550 എംഎം ഉയരം എന്നിവയ്ക്കൊപ്പം 2900 എംഎമ്മിന്‍റെ വീൽബേസുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനം പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തിച്ചാണ് വിൽപ്പന.

EV6 ന്‍റെ ആദ്യ മോഡലിന് അടിസ്ഥാനമൊരുക്കിയിരുന്ന ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ (E-GMP) പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. കിയ EV6 ന് 65.9 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

പവറും പ്രകടനവും

മുൻ മോഡലിൽ 77.4 കിലോവാട്ട് ബാറ്ററിയാണ് കന്പനി നൽകിയിരുന്നതെങ്കിൽ പുതുക്കിയ EV6 ലെ ഏറ്റവും വലിയ അപ്ഗ്രേഡുകളിലൊന്നാണ് അതിലെ പുതിയ 84 കിലോവാട്ട് നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്ക്. മുന്പത്തെ ബാറ്ററി പായ്ക്കിനേക്കാൾ ഭാരം കുറഞ്ഞതും 8% കൂടുതൽ പവർ നൽകുന്നതുമാണ് പുതിയ ബാറ്ററി.

ഒറ്റ ചാർജിൽ 663 കിലോമീറ്ററാണ് കിയ വാഗ്ദാനം ചെയ്യുന്ന ഡ്രൈവിംഗ് റേഞ്ച്. 350 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് വാഹനം അൾട്രാ ഫാസ്റ്റ് ചാർജിംഗ് ചെയ്യാൻ സാധിക്കും. വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററി 80% വരെ ചാർജ് ചെയ്യാൻ കഴിയും. 50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിക്കുന്നവർക്ക് ചാർജിംഗ് സമയം 73 മിനിറ്റായി വർധിക്കും.

325 എച്ച്പി പവറും 605 എൻഎംടോർക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറാണ് EV6ന് കരുത്തേകുന്നത്. വാഹനത്തിന് 5.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. സെഗ്‌മെന്‍റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നാണ് EV6.

ഡിസൈനിലെ മാറ്റം

മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്പോർട്ടി ലുക്കാണ് പുതിയ EV6ന്. ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാന്പും കിയയുടെ സിഗ്നേച്ചർ സ്റ്റാർ മാപ്പ് ബോർഡർ ലൈറ്റുകളുമാണ് മുന്നിൽ നൽകിയിരിക്കുന്നത്. മുൻ മോഡലിൽ നൽകിയിരുന്ന ക്രോമിയം ആവരണങ്ങളെല്ലാം നീക്കി. ബംപറിൽ വരുത്തിയിട്ടുള്ള മാറ്റത്തിനൊപ്പം ലോവർ ഗ്രില്ലിലും ഏതാനും അഴിച്ചുപണികൾ വരുത്തിയിട്ടുണ്ട്.

ഗ്ലോസി ഫിനിഷുള്ള 19 ഇഞ്ച് എയ്റോ വീലുകളാണ് EV6 നെ റോഡുമായി ബന്ധിപ്പിക്കുന്നത്. സ്നോ വൈറ്റ് പേൾ, അറോറ ബ്ലാക്ക് പേൾ, വുൾഫ് ഗ്രേ, റണ്‍വേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ EV6 ലഭിക്കും.

പുതിയ ഫീച്ചറുകൾ

EV6 അഞ്ച് പുതിയ ഓട്ടോണമസ് സവിശേഷതകൾ ഉൾപ്പെടെ 27 ഫീച്ചറുകൾ സഹിതമാണ് വരുന്നത്. പുതിയ ഡിസൈനിൽ കിയ ബാഡ്ജിംഗ് നൽകിയിട്ടുള്ള ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലാണുള്ളത്. ഡാഷ്ബോർഡിൽ പനോരമിക് കർവ്ഡ് ഡിസ്പ്ലേയിലുള്ള 12.3 ഇഞ്ച് വലിപ്പത്തിൽ രണ്ട് സ്ക്രീനുകൾ നൽകിയിട്ടുണ്ട്. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും ചേർന്നതാണ് ഡ്യുവൽ സ്ക്രീൻ.

വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനായി നൽകിയിട്ടുള്ള ഫിംഗർപ്രിന്‍റ് സെൻസർ, ഡിജിറ്റൽ റിയർവ്യൂ മിറർ, പുതിയ ഹെഡ് അപ്പ് ഡിസ്പ്ലേ, AI അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സംവിധാനം തുടങ്ങി അപ്ഡേറ്റ് ചെയ്ത അഡാസ് (ADAS) സ്യൂട്ട് സഹിതമാണ് പുതിയ കിയ EV6 വരുന്നത്.
പുതിയ ഡിഫന്‍ഡര്‍ ഒക്ട പുറത്തിറക്കി
കൊച്ചി: ഡിഫന്‍ഡര്‍ സിരീസിലെ ഏറ്റവും പുതിയ മോഡലായ എസ്‌യുവി ഡിഫന്‍ഡര്‍ ഒക്ട പുറത്തിറക്കി. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ്‌ ഹൈബ്രിഡ് വി 8 എന്‍ജിന്‍ ഉപയോഗിച്ചണ് പുതിയ ഒക്ട മോഡല്‍ പ്രവര്‍ത്തിക്കുന്നത്.

467 കിലോവാട്ടും 750 എന്‍എം 1 വരെ ടോര്‍ക്കുമുള്ള ഒക്ട വെറും നാല് സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. പുതിയ ഡിഫന്‍ഡര്‍ ഒക്ടയുടെ ബോഡി, സോള്‍ എന്നിങ്ങനെയുള്ള മുന്‍ സീറ്റുകള്‍ക്കുള്ളില്‍ നാല് ട്രാന്‍സ്ഡ്യൂസറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കൂടാതെ ഉയര്‍ന്ന റൈഡ് ഉയരം, വൈഡന്‍ ചെയ്ത സ്റ്റാന്‍സ്, പുനര്‍രൂപകല്പന ചെയ്ത ബമ്പറുകള്‍, മെച്ചപ്പെടുത്തിയ അണ്ടര്‍ബോഡി പരിരക്ഷ എന്നിവയുള്ളതിനാല്‍ ദുര്‍ഘടമായ റോഡുകളിലും ഒരു മീറ്റര്‍ വരെ വെള്ളത്തിലൂടെയും ഡിഫന്‍ഡര്‍ ഒക്ട ഓടിക്കുന്നതിനു സാധിക്കും.

പുതിയ ഡിഫന്‍ഡര്‍ ഒക്ട 2.59 കോടി രൂപ എന്ന ആകര്‍ഷകമായ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാകും. ആദ്യ വര്‍ഷം മാത്രം ലഭിക്കുന്ന ഒക്ട എഡിഷന്‍ ഒന്നിന് 2.79 കോടി രൂപയുമാണ് വില.
പുനരുപയോഗ ഊർജ ഉത്പാദനത്തിൽ മുന്നേറ്റം
കൊച്ചി: പുനരുപയോഗ ഊർജ ഉത്പാദനത്തിൽ രാജ്യത്തിനു വലിയ മുന്നേറ്റമെന്ന് എനർജി സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2025. ഒടുവിലത്തെ സ്ഥിതിവിവര കണക്കുകൾ പ്രകാരം 21,09,655 മെഗാവാട്ടാണു രാജ്യത്തിന്‍റെ പുനരുപയോഗ ഊർജ ഉത്പാദനം.

കാറ്റിൽനിന്നാണ് ഈ ഗണത്തിൽ ഏറ്റവുമധികം ഊർജം ഉത്പാദിപ്പിക്കുന്നത്. 11,63,856 മെഗാവാട്ട് (55 ശതമാനം). സൗരോർജത്തിൽനിന്ന് 7,48,990 ഉം വൻകിട ജലവൈദ്യുത പദ്ധതികളിൽ നിന്നു 1,33,410 ഉം മെഗാവാട്ടാണ് ഉത്പാദന ശേഷി.

പുനരുപയോഗ ഊർജ ഉത്പാദനത്തിന്‍റെ പകുതിയിലധികവും ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചാണ്. രാജസ്ഥാൻ (20.3 ശതമാനം), മഹാരാഷ്‌ട്ര (11.8), ഗുജറാത്ത് (10.5), കർണാടക (9.8).

പുനരുപയോഗ സ്രോതസുകളിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സ്ഥാപിത ശേഷി (യൂട്ടിലിറ്റി, നോൺ-യൂട്ടിലിറ്റി ഉൾപ്പെടെ) കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2015 മാർച്ചിൽ ഇതു 81,593 മെഗാവാട്ടായിരുന്നെങ്കിൽ 2024 ൽ 1,98,213 മെഗാവാട്ടായി ഉയർന്നു. 10.36 ശതമാനമാണു വാർഷിക വളർച്ചാ നിരക്ക്.

പുനരുപയോഗ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതിയുടെ മൊത്ത ഉത്പാദനവും ഗണ്യമായി വർധിച്ചു. 2014-15 സാമ്പത്തികവർഷത്തിലെ ഉത്പാദനമായ 2,05,608 ജിഗാവാട്ട് വൈദ്യുതിയിൽനിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 3,70,320 ഗിഗാവാട്ട് ആയി വർധിച്ചു.

പത്തുവർഷത്തിനിടെ പ്രതിശീർഷ ഊർജ ഉപഭോഗത്തിലും ഇന്ത്യ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ പ്രസരണ, വിതരണ നഷ്‌ടം കുറച്ച് വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി മെച്ചപ്പെടുത്താനായെന്നും കേന്ദ്രസർക്കാരിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

2014-15 സാമ്പത്തിക വർഷത്തിൽ 23 ശതമാനമായിരുന്നു പ്രസരണ, വിതരണ നഷ്‌ടം. 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 17 ശതമാനമായി കുറഞ്ഞു. കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നിര്‍വഹണ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ്എനർജി സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2025 പുറത്തിറക്കിയത്.
ഇന്ത്യയിൽ ജർമൻ കന്പനിയുടെ വൻ നിക്ഷേപം
ന്യൂഡൽഹി: ജർമനിയിൽ കെമിക്കൽ മേഖലയിലുള്ള ഒരു കന്പനി ഇന്ത്യയിൽ വൻ നിക്ഷേപത്തിന് തയാറെടുക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.

1.5 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപമാണ് നടത്തുകയെന്നും പദ്ധതിക്കായി ഒരു സംസ്ഥാനം സ്ഥലം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.

ന്യൂഡൽഹിയിൽ നടന്ന യൂണിയൻ ഇന്‍റർനാഷണൽ ഡെസ് അവോക്കാറ്റ്സിന്‍റെ (യുഐഎ) ഒരു സെഷനിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ജർമൻ കന്പനിയുടെയോ സംസ്ഥാനത്തിന്‍റെയോ പേര് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. കന്പനി തലവൻ ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.

കന്പനിക്ക് തുറമുഖത്തിനടുത്തുള്ള ഏകദേശം 250 ഏക്കർ വിസ്തൃതിയുള്ള ഭൂമിയാണ് വേണ്ടത്. ഇന്ത്യയിലെ ഒന്പതാമത്തെ വലിയ നിക്ഷേപക രാജ്യമാണ് ജർമനി. 2000 ഏപ്രിലിലും 2024 ഡിസംബറിലും രാജ്യത്തിന് ഏകദേശം 15 ബില്യണ്‍ ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചു.

വ്യവസായ അവസരങ്ങൾ തേടി കൂടുതൽ കൂടുതൽ കന്പനികൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സർക്കാർ കാർക്കശ്യം ലഘൂകരിക്കുകയും ചെറിയ ചട്ടലംഘനങ്ങൾക്ക് ശിക്ഷ ഒഴിവാക്കുകയും തുടങ്ങി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പവന് 66,880 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും മുന്നേറ്റം. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമായി.
20 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ന്യൂ  എച്ച്ഡിഎഫ്സി ബാങ്ക് കാർഡ്
തിരുവനന്തപുരം: 20 ലക്ഷത്തിലധികം ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തുകൊണ്ട് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ന്യൂവും എച്ച്ഡിഎഫ്സി ബാങ്കും.

ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിവാർഡ് ക്രെഡിറ്റ് കാർഡുകളിലൊന്നായി മാറി ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്.
ബിഎല്‍എസ് കോണ്‍സുലാര്‍ കേന്ദ്രങ്ങള്‍ തുറന്നു
കൊച്ചി: സ്‌പെയിനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കു വീസ സര്‍വീസിംഗ്, കോണ്‍സുലാര്‍ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ബിഎല്‍എസ് ഇന്‍റര്‍നാഷണല്‍ സ്‌പെയിനിലെ മാഡ്രിഡ്, ബാഴ്‌സിലോണ, തെനരിഫെ നഗരങ്ങളില്‍ കോണ്‍സുലര്‍ അപേക്ഷാകേന്ദ്രങ്ങള്‍ തുറന്നു.

പാസ്‌പോര്‍ട് സേവനങ്ങള്‍, ഒസിഐ കാര്‍ഡുകള്‍, വിസ അപേക്ഷകള്‍ തുടങ്ങിയ വിവിധ കോണ്‍സുലര്‍ സേവനങ്ങള്‍ ഈ ഓഫീസുകളില്‍ ലഭിക്കും.

ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്‍, പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റുകള്‍, ഇന്ത്യന്‍ പൗരത്വം നിരാകരിക്കുന്ന സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍ എന്നിവയും ലഭ്യമാണ്.
കൊച്ചിന്‍ ഡ്യൂട്ടിഫ്രീ ഗ്രേറ്റ് വിന്‍റർ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് സംഘടിപ്പിച്ച ഗ്രേറ്റ് വിന്‍റർ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഗോള്‍ഡ് മെഗാ പ്രോമോഷൻ വിജയികളെ പ്രഖ്യാപിച്ചു. ഇന്‍കംടാക്‌സ് ജോയിന്‍റ് കമ്മീഷണര്‍ നന്ദിനി ആര്‍. നായര്‍ നറുക്കെടുത്തു.

എറണാകുളം സ്വദേശികളായ ടി.എസ്. ഷിഹാബുദ്ദീന്‍, ഷിബി തോമസ്, ജിതിന്‍ ജോസ് എന്നിവരാണ് വിജയികൾ. ഇവര്‍ക്ക് യഥാക്രമം 25 പവന്‍, 15 പവന്‍, 10 പവന്‍ സ്വര്‍ണം എന്നിങ്ങനെയാണ് സമ്മാനം. ഭീമ ജ്വല്ലേഴ്സാണ് സഹ സ്പോണ്‍സര്‍. ആകെ 50 പവൻ സ്വർണ നാണയമാണ് സമ്മാനമായി നൽകിയത്. ഇതിൽ 25 പവൻ സ്വർണ നാണയങ്ങൾ നൽകിയത് സഹ സ്പോൺസറായ ഭീമ ജ്വല്ലേഴ്സാണ്.

അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ ഡ്യൂട്ടി ഫ്രീ മാനേജിംഗ് ഡയറക്ടർ സജി കെ. ജോർജ് പറഞ്ഞു.

കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥര്‍, ഭീമ ജ്വല്ലേഴ്സ് പ്രതിനിധികൾ, സിയാൽ ഉദ്യോഗസ്ഥർ, ആൽഫ ക്രിയോൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.
എൻ. ചന്ദ്രശേഖരൻ ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുടെ ഉപദേശക സമിതിയിൽ
മുംബൈ: ടാറ്റാ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുടെ ഉപദേശക സമിതി (സംരംഭകത്വവും വളർച്ചയും) യിൽ അംഗമായി.

സുശക്തമായ സാന്പത്തിക വളർച്ചയ്ക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന പുതിയ അംഗങ്ങളുടെ യോഗത്തിൽ എൻ. ചന്ദ്രശേഖരൻ പങ്കെടുത്തുവെന്ന് ഐഎംഎഫ് അറിയിച്ചു.
സ്മാർട്ട്ഫോണുകളിൽ 1.1 ലക്ഷം കോടി മണിക്കൂർ
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ

ട്രെയിനിലോ ബസിലോ കയറുന്പോഴോ, റസ്റ്ററന്‍റിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കയറുന്പോഴോ നിങ്ങളുടെ പതിവ് കാഴ്ച എന്താണ്? മിക്കവരും സ്മാർട്ട്ഫോണുകളിൽ മുഴുകി തല താഴ്ത്തിയിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.

വിലകുറഞ്ഞ സ്മാർട്ട്ഫോണുകളുടെയും കുറഞ്ഞ വിലയുള്ള ഇന്‍റർനെറ്റ് പായ്ക്കുകളുടെയും ലഭ്യത തീർച്ചയായും രാജ്യത്തിന്‍റെ വളർച്ചയെ ഡിജിറ്റലൈസേഷനിലേക്ക് നയിച്ചു. ഇന്‍റർനെറ്റ് എളുപ്പത്തിൽ പ്രാപ്യമാക്കിയത് കൂടുതൽ ഇന്ത്യക്കാരെ സ്മാർട്ട്ഫോണുകൾക്ക് അടിമകളാക്കി, മണിക്കൂറുകളോളം അതിൽ പിടിച്ചിരുത്താനുള്ള മാധ്യമവുമാക്കി. ഇത് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനും ബിസിനസുകൾക്കും കൂടുതൽ പണം സന്പാദിക്കാൻ സഹായിക്കുന്നു.

ഇന്‍റർനെറ്റ് ഉപയോഗം അതിവേഗം വർധിക്കുന്ന രാജ്യത്ത്, സ്മാർട്ട്ഫോണുകൾക്ക് എല്ലാ ദിവസവും ഓഫറുകൾ ലഭ്യമാകുകയും ഇ-കൊമേഴ്സ് കന്പനികൾ എല്ലാ മാസവും വിൽപ്പന സീസണുകൾ ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാർ ഒരു ട്രില്യണ്‍ മണിക്കൂറിലധികം സമയം സ്മാർട്ട്ഫോണുകളിൽ ചെലവഴിച്ചതായി പുതിയ കണക്കുകൾ കാണിക്കുന്നു.

അതേസമയം സോഷ്യൽ മീഡിയയും ഒടിടി പ്ലാറ്റ്ഫോമുകളും പണം സന്പാദിക്കുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ ഇന്‍റർനെറ്റ് ഡാറ്റ വിൽപ്പനയ്ക്ക് ഒരു സ്വർണഖനിയാണ്.

സ്മാർട്ട്ഫോണുകളിൽ ചെലവഴിച്ചത് കോടിക്കണക്കിനു മണിക്കൂർ

2024ലെ കണക്കനുസരിച്ച് ഇന്തോനേഷ്യക്കും ബ്രസീലിനും പിന്നിൽ പ്രതിദിന മൊബൈൽ സ്ക്രീൻ സമയത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്കാർ സ്മാർട്ട്ഫോണുകളിൽ മുഴുകി അതിൽ നോക്കിയിരിക്കാൻ 1.1 ലക്ഷം കോടി മണിക്കൂർ ചെലവഴിച്ചതായി ഇവൈ പറയുന്നു.

ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ വിപണിയായി മാറ്റിയെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഓണ്‍ലൈനിൽ ഇന്ത്യക്കാരുടെ വർധിച്ചുവരുന്ന സാന്നിധ്യം മെറ്റ, ആമസോണ്‍ പോലുള്ള ആഗോള ടെക് ഭീമന്മാർക്കും മുകേഷ് അംബാനി, ഇലോണ്‍ മസ്ക് തുടങ്ങിയ ശതകോടീശ്വരന്മാർക്കും ഇടയിൽ മത്സരം ശക്തമാക്കിയിട്ടുണ്ട്. ഇവർ ഡിജിറ്റൽ വിപണിയിൽ തങ്ങളുടെ ബിസിനസുകൾ വികസിപ്പിക്കാനും ആധിപത്യം സ്ഥാപിക്കാനും പദ്ധതിയിടുകയാണ്.

ഇൻസ്റ്റഗ്രാം മുതൽ നെറ്റ്ഫ്ലിക്സ് വരെയുള്ള പ്ലാറ്റ്ഫോമുകൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് കൂടുതൽ പ്രചാരത്തിലെത്തിയിരിക്കുന്നു. ഒരാൾ ശരാശരി, ഒരു ദിവസം അഞ്ച് മണിക്കൂർ മൊബൈൽ സ്ക്രീനിൽ ചെലവഴിക്കുന്നു. അതിൽ ഏകദേശം 70 ശതമാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഗെയിമിംഗ്, വീഡിയോകൾ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നുവെന്നാണ് ഇവൈയുടെ റിപ്പോർട്ടിലുള്ളത്.

ഇന്ത്യയിൽ ഡിജിറ്റൽ ചാനലുകളുടെ വർധിച്ചുവരുന്ന എണ്ണം ആദ്യമായി ടെലിവിഷനെ മറികടന്നു. 2024ൽ 2.5 ലക്ഷം കോടി രൂപ (29.1 ബില്യണ്‍ ഡോളർ) മൂല്യമുള്ള മാധ്യമ, വിനോദ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായി ഇതു മാറിയെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം ആളുകൾ എക്കാലത്തേക്കാളും കൂടുതൽ സമയം ഫോണിൽ ചെലവഴിച്ചതോടെ, ബിസിനസുകൾ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന രീതിയിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട്. ആ സ്ക്രീൻ സമയത്തിന്‍റെ ഭൂരിഭാഗവും സോഷ്യൽ മീഡിയ, വീഡിയോകൾ, ഗെയിമിംഗ് എന്നിവയിൽ ചെലവഴിക്കുന്നതിനാൽ, ബിസിനസുകാർ അവരുടെ ശ്രദ്ധ അവിടേക്ക് മാറ്റുകയാണ്. ബിൽബോർഡുകൾക്കും ടിവി പരസ്യങ്ങൾക്കും പകരം, ബ്രാൻഡുകൾ അവരുടെ പണം ആളുകൾ കൂടുതൽ ഇടപഴകുന്ന ഡിജിറ്റൽ കാന്പെയ്നുകളിലേക്ക് നിക്ഷേപിക്കുന്നു.

രാജ്യം ‘ഡിജിറ്റൽ ഇൻഫ്ലക്ഷൻ പോയിന്‍റിൽ’ എത്തിയിരിക്കുന്നുവെന്ന് ഇവൈ ഇന്ത്യയുടെ മീഡിയ, വിനോദ മേഖലയിലെ തലവൻ ആശിഷ് ഫെർവാനി റിപ്പോർട്ടിൽ പറയുന്നു.

ഡിജിറ്റൽ മീഡിയ നിരന്തരം വളർന്നുകൊണ്ടിരിക്കുന്പോൾ, നവീകരണത്തിന്‍റെയും ഏകീകരണത്തിന്‍റെയും, പുതിയ ബിസിനസ് മോഡലുകളുടെയും, പങ്കാളിത്തങ്ങളുടെയും ഒരു മഹാസമുദ്രം വരും നാളുകളിൽ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ടന്‍റ് ക്രിയേറ്റേഴ്സിനും രാഷ്‌ട്രീയക്കാർക്കും നേട്ടം

ഇന്ത്യക്കാർ സ്മാർട്ട്ഫോണുകളിൽ തിരക്കിലായിരിക്കുന്പോൾ, ലക്ഷക്കണക്കിന് കണ്ടന്‍റ് ക്രിയേറ്റേഴ്സ് ദൈനംദിന കാര്യങ്ങൾ തുടങ്ങി വലിയ യാത്രകൾ വരെ ഹ്രസ്വ വീഡിയോകളോ വ്ളോഗുകളോ ഇട്ട് ബാങ്ക് അക്കൗണ്ടുകളിൽ പണം നിറയ്ക്കുന്നു. എളുപ്പവും വിലകുറഞ്ഞുമായ ഇന്‍റർനെറ്റ് പ്രാപ്യമായത് ഇന്ത്യയുടെ ക്രിയേറ്റർ സന്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു.

ദശലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ സോഷ്യൽ മീഡിയയിൽ കണ്ടന്‍റുകൾ നിർമിക്കുന്നു. വളർന്നുവരുന്ന ക്രിയേറ്റർ സന്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി രാജ്യം ഒരു ബില്യണ്‍ ഡോളർ ഫണ്ട് പോലും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കണ്ടന്‍റ് ക്രിയേറ്റേഴ്സും സോഷ്യൽ മീഡിയയിൽ ഇൻഫ്ളുവൻസേഴ്സും കോർപറേറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നവരായി മാറുകയാണ്. ഇന്ത്യക്കാർ സ്മാർട്ട്ഫോണുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്പോൾ, ഇ-കൊമേഴ്സ് വിൽപ്പനക്കാർ പരസ്യങ്ങളും ഓഫറുകളും കൊണ്ട് സ്ക്രീനുകൾ നിറയ്ക്കുന്നു.

അവർക്ക് ആവശ്യമില്ലാത്തതോ പുറത്ത് ഒരു സ്റ്റോറിൽ നിന്ന് വാങ്ങാൻ പോലും പരിഗണിക്കാത്തതോ ആയ സാധനങ്ങൾ വാങ്ങാൻ അവരെ പ്രലോഭിപ്പിക്കുന്നു. ഈ ആസക്തിയിൽ നിന്ന് പ്രയോജനം നേടുന്നത് ഓണ്‍ലൈൻ റീട്ടെയിലർമാർ മാത്രമല്ല, വൻകിട ബിസിനസുകാർ, സിനിമാ നിർമാതാക്കൾ എന്നിവരാണ്. രാഷ്ട്രീയ പാർട്ടികൾ പോലും ശ്രദ്ധ പിടിച്ചുപറ്റാനും അഭിപ്രായങ്ങളെ സ്വാധീനിക്കാനും സോഷ്യൽ മീഡിയ പരസ്യ കാന്പെയ്നുകൾക്കായി കോടിക്കണക്കിന് ചെലവഴിക്കുന്നു.

ഇന്ത്യക്കാരിൽ ഡാറ്റ ആസക്തി ഉയരുന്നു

ഇന്ത്യയിലെ സാന്പത്തിക സർവേ പ്രകാരം, ആളോഹരി മൊബൈൽ ഡാറ്റ ഉപഭോഗത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകളും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയുടെ ജനസംഖ്യയുടെ 40 ശതമാനം അല്ലെങ്കിൽ 56.2 കോടി ജനങ്ങൾ ഇപ്പോൾ സ്മാർട്ട്ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. യുഎസ്എയുടെയും മെക്സിക്കോയുടെയും കൂടിയുള്ള ജനസംഖ്യയേക്കാൾ മുകളിലാണിത്.

സ്മാർട്ട്ഫോണിന്‍റെ ശക്തമായ സ്വാധീനത്താൽ ടെലിവിഷൻ, പ്രിന്‍റ്, റേഡിയോ ഉൾപ്പെടുന്ന പരന്പരാഗത മാധ്യമങ്ങളുടെ വരുമാനവും മാർക്കറ്റ് വിഹിതവും കഴിഞ്ഞ വർഷം ഇടിഞ്ഞെന്നാണ് ഇവൈയുടെ റിപ്പോർട്ടിലുള്ളത്.
ഓക്‌സിജനില്‍ സ്റ്റോക്ക് കാലിയാക്കല്‍ വില്പന ഇന്നു മുതല്‍
കോട്ടയം: കേരളത്തിലെ എല്ലാ ഓക്‌സിജന്‍ ദ് ഡിജിറ്റല്‍ എക്സ്‌പേര്‍ട്ട് ഷോറൂമുകളിലും സാമ്പത്തിക വര്‍ഷാവസാനം പ്രാമാണിച്ച് ഇന്നു മുതല്‍ 31 വരെ സ്റ്റോക്ക് കാലിയാക്കൽ വില്പന നടക്കും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുറവും ഇഎംഐ ഓഫറുകളുമുണ്ട്.

ഐഫോണ്‍ 13 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ കാഷ്ബാക്ക് ഉള്‍പ്പെടെ 39,999 രൂപയ്ക്കു വാങ്ങാം. സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം പ്രഷര്‍ കുക്കര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഗ്യാസ് സ്റ്റൗ, ട്രോളി ബാഗ് തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും. സാംസംഗ് എസ് 25 അള്‍ട്രാ വാങ്ങുന്പോൾ15,000 രൂപ വരെ പ്രതേ്യക അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ് നല്‍കും.

26,900 രൂപയ്ക്ക് ഒരു ടണ്‍ ത്രീ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി വാങ്ങുമ്പോള്‍ ഇന്‍സ്റ്റലേഷനും സ്റ്റെബിലൈസറും സൗജന്യമായി ലഭിക്കും. എസി വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ ഐഫോണ്‍ 16ഇ സ്വന്തമാക്കാന്‍ 31 വരെ അവസരമുണ്ട്. 32 ഇഞ്ച് എല്‍ഇഡി ടിവിയും സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും 6,666 രൂപയ്ക്കും, റെഫ്രിജറേറ്ററുകള്‍ 9,999 രൂപയ്ക്കും സ്വന്തമാക്കാം. ഐപിഎല്‍ പ്രാമാണിച്ച് തെരഞ്ഞെടുക്കപ്പെട്ട 55 ഇഞ്ച് മുതലുള്ള സ്മാര്‍ട്ട് ടിവികള്‍ക്കൊപ്പം 10,000 രൂപ വിലയുള്ള സൗണ്ട് ബാര്‍ സമ്മാനമായി ലഭിക്കും. അടുക്കള ഉപകരണങ്ങള്‍ വിലക്കുറവില്‍ വാങ്ങാനും അവസരമുണ്ട്.

കാടായി, തവ, ഫ്രൈപാന്‍ കോംബോ വില 799രൂപ, റീചാര്‍ജ് ചെയ്യാവുന്ന ജൂസര്‍ 899 രൂപ മുതല്‍. ഹുഡ് ആന്‍ഡ് ഹോബ് കോമ്പോയില്‍ 50ശതമാനം വരെ കിഴിവ്; ഒപ്പം പെഡസ്റ്റല്‍ ഫാന്‍ സൗജന്യവുമുണ്ട്. മൈക്രോവേവ് ഓവന്‍ 20 ലിറ്റര്‍ 5,490 രൂപയ്ക്കു ലഭിക്കും ഒപ്പം രണ്ട് വര്‍ഷത്തെ വാറന്‍റിയും. 999 മുതല്‍ സീലിംഗ് ഫാന്‍ വില ആരംഭിക്കുന്നു. ത്രീ ബര്‍ണര്‍ ഗ്ലാസ് ടോപ്പ് സ്റ്റൗ 2,990 രൂപയ്ക്ക് വാങ്ങാം. എയര്‍ കൂളര്‍ വില ആരംഭിക്കുന്നത് 3,490 രൂപ മുതലാണ്.

ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ വിലക്കുറവും ഓഫറുകളും സമ്മാനങ്ങളും തെരഞ്ഞെടുക്കപെട്ട മോഡലുകള്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വാറണ്ടിയും ലഭിക്കും. മാക്ബുക് എയര്‍ എം ഫോര്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 90,490 രൂപയ്ക്കു 31 വരെ ലഭിക്കും. 25,999 രൂപയ്ക്കു റെയ്‌സണ്‍ ത്രീ ലാപ്ടോപ്പ് ലഭിക്കും.

തെരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍ക്കൊപ്പം 15,000 രൂപ വിലവരുന്ന ഉറപ്പായ സമ്മാനങ്ങള്‍; 10,000 രൂപവരെ കാഷ്ബക്ക് (കീബോര്‍ഡ് + മൗസ് + സൗണ്ട് ബാര്‍ + ഇന്‍റര്‍നെറ്റ് സുരക്ഷ + പാര്‍ട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ട്രോളി ബാഗ്). ഗെയിമിംഗ് പിസികള്‍ക്കും പ്രിന്‍ററുകള്‍ക്കും പ്രത്യേക ഓഫറുണ്ട്. ഗെയിമിംഗ് പിസി വാങ്ങുമ്പോള്‍ 2499 രൂപ വിലവരുന്ന ഗെയിമിംഗ് പാഡ് സൗജന്യമാണ്.

തെരഞ്ഞെടുക്കപ്പെട്ട പ്രിന്‍ററുകള്‍ക്കൊപ്പം 3,999 രൂപ വില വരുന്ന നോയ്സ് ഇയര്‍ബഡുകളും ആമസോണ്‍ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നേടാം.

21,990 രൂപയ്ക്ക് സ്റ്റുഡന്‍റ് പിസി, ഒപ്പം 3,499 രൂപയുടെ യുപിഎസും സൗജന്യമാണ്. 13,999 രൂപ മുതല്‍ ആരംഭിക്കുന്ന ഇന്‍വെര്‍ട്ടറും ബാറ്ററിയും വാങ്ങുന്പോൾ‍ എക്സ്‌ചേഞ്ച്, ഇഎംഐ, സൗജന്യ ഇന്‍സ്റ്റലേഷന്‍ ഓഫറുകള്‍, പഴയ ഇന്‍വെര്‍ട്ടര്‍ ബാറ്ററി മികച്ച വിലയില്‍ എക്സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ആക്സസറീസിന് ഓഫറുകളും 80 ശതമാനം വരെ വിലക്കുറവും. 5,490 രൂപ വില വരുന്ന 10,000 എംഎഎച്ച് പവര്‍ ബാങ്ക് 1,099 രൂപയ്ക്ക്.

3,990 രൂപയുടെ ബോട്ട് കോംബോ 2,999 രൂപയ്ക്കും എച്ച്എംടു കെയര്‍ സ്‌ക്രീന്‍ റീപ്ലേസ്മെന്‍റ്, റിപയര്‍ തുടങ്ങിയ സര്‍വീസുകള്‍ക്കും ഓഫറുണ്ട്. ഒരു വര്‍ഷത്തെ വാറണ്ടിയില്‍ ലാപ്‌ടോപ്പ് സ്‌ക്രീന്‍ മാറ്റിനല്‍കും. അഞ്ചു വര്‍ഷത്തെ വാറണ്ടിയില്‍ 1,499 രൂപയ്ക്ക് എസ്എസ്ഡി മാറ്റിനല്‍കും. മൊബൈല്‍ ഫോണ്‍ സര്‍വീസ് ചാര്‍ജില്‍ 50 ശതമാനം കുറവും നല്‍കുന്നുണ്ട്. ഫോൺ- 9020100100.
പിടി തരാതെ പൊന്ന്, പവന് 66,720 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,340 രൂപയും പവന് 66,720 രൂപയായി.

കഴിഞ്ഞ 20 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയും എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72, 400 രൂപ നല്‍കണം.

18 കാരറ്റ് സ്വര്‍ണത്തിനും സര്‍വകാല റിക്കാര്‍ഡാണ്. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6,840 രൂപയിലെത്തി. 18 കാരറ്റ് പവന്‍ വില 54,720 രൂപയായി. വെള്ളി വിലയും സര്‍വകാല റിക്കാര്‍ഡിലാണ്. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 112 രൂപയായി.

രാജ്യാന്തര സ്വര്‍ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്. യുഎസ്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാഹന താരിഫുകള്‍ ആഗോള വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വര്‍ണ വില റിക്കാര്‍ഡ് ഉയരത്തിലെത്തിയത്.

രാജ്യാന്തര സ്വര്‍ണവില 3085 ഡോളര്‍ കടന്നാല്‍ 3150 ഡോളര്‍ വരെ പോയേക്കാവുന്ന സൂചനകളാണു വിപണിയില്‍നിന്ന് ഉയരുന്നത്.
ആമസോൺ ഫ്രഷ് സേവനം 170 നഗരങ്ങളിൽ
കൊച്ചി: ആമസോൺ ഫ്രഷിന്‍റെ ഫുൾ-ബാസ്കറ്റ് ഗ്രോസറി സർവീസ് രാജ്യത്തെ 170ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കും.

ഫ്രൂട്ട്, വെജിറ്റബിൾ, ഡെയറി, ഫ്രോസൻ ഉത്പന്നങ്ങൾ, ബ്യൂട്ടി ഐറ്റങ്ങൾ, ബേബി കെയർ എസൻഷ്യലുകൾ, പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ തുടങ്ങി വിപുലമായശ്രേണിയാണ് ആമസോൺ ഫ്രഷ് വാഗ്‌ദാനം ചെയ്യുന്നതെന്ന് ആമസോൺ ഇന്ത്യ അധികൃതർ അറിയിച്ചു.
എയര്‍ടെല്‍ ഐപിടിവി സര്‍വീസ് തുടങ്ങി
കൊച്ചി: വലിയ സ്‌ക്രീനില്‍ ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിക്കാനാവുന്ന ഭാരതി എയര്‍ടെലിന്‍റെ ഐപിടിവി സേവനം രാജ്യത്തെ 2000 കേന്ദ്രങ്ങളില്‍ ആരംഭിച്ചു.

എയര്‍ടെല്ലിന്‍റെ വൈ-ഫൈ വരിക്കാര്‍ക്കാണു പുതിയ താരിഫിലേക്കു മാറുന്ന മുറയ്ക്ക് ഐപിടിവി സേവനം ലഭ്യമാകുക. ഇതോടൊപ്പം നെറ്റ്ഫ്ലിക്‌സ്, ആപ്പിള്‍ ടിവി പ്ലസ്, ആമസോണ്‍ പ്രൈം തുടങ്ങി 29 സ്ട്രീമിംഗ് ആപ്പുകളും 350ലേറെ ടിവി ചാനലുകളും ആസ്വദിക്കാനാകും.

699 രൂപ, 899 രൂപ, 1099 രൂപ, 1599 രൂപ, 3999 രൂപ എന്നിങ്ങനെയാണ് വൈ-ഫൈ വേഗതയുമായി ബന്ധപ്പെടുത്തി ഐപിടിവി നിരക്ക്.
ഐസിഎല്‍ ഫിൻകോര്‍പ് നാളെ പ്രവർത്തിക്കും
കൊച്ചി: ഐസിഎല്‍ ഫിൻകോര്‍പ് നാളെ തുറന്നു പ്രവര്‍ത്തിക്കും. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന്‍റെ ഭാഗമായി ഉപഭോക്താക്കളുടെ സൗകര്യാര്‍ഥമാണ് ഐസിഎല്‍ ഫിന്‍കോര്‍പിന്‍റെ എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവര്‍ത്തിക്കുന്നത്. എല്ലാ സേവനങ്ങളും അന്നു ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആശയങ്ങള്‍ സംരംഭങ്ങളാക്കാം; ബിഗ് ഐഡിയ കോംപറ്റീഷനുമായി എംജിയുഐഎഫ്
കോട്ടയം: ക്രിയാത്മക ആശയങ്ങളെ സംരംഭങ്ങളാക്കി വികസിപ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരമൊരുക്കി എംജി സര്‍വകലാശാലാ ഇന്നവേഷന്‍ ഫൗണ്ടേഷന്‍റെ ബിഗ് ഐഡിയ കോംപെറ്റീഷന്‍. വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനാണ് രാഷ്‌ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍റെ(റൂസ 2.0) സാമ്പത്തിക പിന്തുണയോടെ മത്സരം നടത്തുന്നത്. ആശയ രൂപീകരണം, രൂപകല്‍പ്പന, പ്രോട്ടോട്ടൈപ്പ് വികസനം എന്നിവയ്ക്കായി രണ്ടു ലക്ഷം രൂപവരെയാണ് ഗ്രാന്‍റ് ലഭിക്കുക.

തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് എംജിയുഐഎഫില്‍ മൂന്നു വര്‍ഷത്തെ ഇന്‍കുബേഷന്‍ സൗകര്യം, പേറ്റന്‍റ് രജിസ്‌ട്രേഷന്‍, സീഡ് ഫണ്ടിംഗ്, നിക്ഷേപകരുമായി സംവദിക്കുന്നതിനുള്ള അവസരം, വിപണി വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ലഭിക്കും.

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നിലവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. കഴിഞ്ഞ രണ്ടുവര്‍ഷം സര്‍വകലാശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെയും പരിഗണിക്കും.

മറ്റു പദ്ധതികളില്‍ എംജിയുഐഎഫ് ഫണ്ട് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഏപ്രില്‍ 16 വരെ ആശയങ്ങള്‍ സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ https://www.mgu.ac.in, https://incubation.mguif.com/site/idea_fest/ എന്നീ വെബ് സൈറ്റുകളില്‍. 8078010009.
എടിഎമ്മിൽനിന്നു പണം പിൻവലിക്കൽ: ചാർജ് ഉയർത്തി
മുംബൈ: എടിഎം വഴി പണം പിൻവലിക്കുന്നതിനുള്ള ചാർജുകൾ പ്രതിമാസ സൗജന്യ ഉപയോഗത്തിനു ശേഷം ഓരോ ഇടപാടിനും രണ്ടു മുതൽ 23 രൂപ വരെ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി.

മേയ് ഒന്നു മുതലാണ് വർധന പ്രാബല്യത്തിൽ വരുന്നത്. മാസം അഞ്ച് തവണയിൽ കൂടുതൽ എടിഎമ്മിൽനിന്നു പണം പിൻവലിച്ചാൽ 23 രൂപ നൽകണം. നേരത്തെ ഇത് 21 രൂപയായിരുന്നു.

ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്‍റെ എ ടി എമ്മുകളിൽ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ (സാന്പത്തികവും സാന്പത്തികേതരവും) തുടർന്നും ലഭിക്കുമെന്ന് ആർ ബി ഐ അറിയിച്ചു.

മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നടത്താം.
കൊച്ചി സസ്റ്റയിനബിലിറ്റി സമ്മിറ്റ് രണ്ടിന്
കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ് (സൈം), കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊച്ചി സസ്റ്റയിനബിലിറ്റി സമ്മിറ്റ് ഏപ്രില്‍ രണ്ടിനു സൈം കൊച്ചി കാമ്പസില്‍.

ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ സുസ്ഥിരമായ ഭാവി നഗരങ്ങള്‍ സൃഷ്‌ടിക്കുക എന്ന വിഷയമാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നത്.

പ്രകൃതി സൗഹൃദ ഗതാഗതം, പൈതൃക നഗര സൃഷ്ടി, പരിസ്ഥിതി ആഘാത ലഘൂകരണം, സുരക്ഷിതവും ഹരിതാഭവുമായ സ്ഥലങ്ങള്‍ നിര്‍മിക്കല്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും.

കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ, കില ഡയറക്ടര്‍ ജനറല്‍ ടോബി തോമസ്, ഡോ. മെയ് മാത്യു, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രതിനിധികളായ നിഖില്‍ ചോപ്ര, മാറിയോ ഡിസൂസ, സൈം കൊച്ചി ചെയര്‍മാന്‍ പ്രഫ. രവീന്ദ്രനാഥന്‍ എന്നിവര്‍ പ്രസംഗിക്കും. പ്രവേശനം സൗജന്യമാണ്. ഫോണ്‍- 9745482028.
അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ശീമനെല്ലിക്കയും ബദാമും അടക്കമുള്ള അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറക്കാൻ ഇന്ത്യ തയാറായെന്നു റിപ്പോർട്ട്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏപ്രിൽ രണ്ട് മുതൽ നടപ്പിലാക്കിത്തുടങ്ങുമെന്നു പ്രഖ്യാപിച്ച പരസ്പര താരിഫ് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കഴിഞ്ഞ ദിവസം 2,300 കോടി ഡോളർ വിലമതിക്കുന്ന പകുതിയിലധികം അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും ഇന്ത്യ തീരുമാനമെടുത്തുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ദക്ഷിണ, മധ്യ ഏഷ്യയുടെ അമേരിക്കൻ വ്യാപാര പ്രതിനിധി ബ്രെണ്ടൻ ലിഞ്ച് ന്യൂഡൽഹിയിൽ ചർച്ചകൾ നടത്തിവരികയാണ്.

ഏപ്രിൽ രണ്ടിനു മുന്പുതന്നെ വ്യാപാരത്തിൽ ധാരണയിലെത്തി മറ്റു രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന പരസ്പര താരിഫുകളിൽനിന്ന് ഒഴിവാകാനാണ് ഇന്ത്യയുടെ ശ്രമം.

ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന ധാരണയിലെത്തുമെന്നും കേന്ദ്ര വ്യാപാര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

യൂറോപ്യൻ യൂണിയനും കാനഡയും ചൈനയും പ്രതിഷേധിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ നയങ്ങൾക്ക് അർധസമ്മതം മൂളുന്ന നിലപാടാണ് ഇതുവരെ ഇന്ത്യയുടേത്.
ലുലുവിൽ ഈദ് സേവേഴ്സ് സെയിൽ
കൊച്ചി: റംസാനോടനുബന്ധിച്ച് ഇടപ്പള്ളി ലുലു മാളിൽ ഈദ് സേവേഴ്സ് സെയിലിന് തുടക്കമായി.

ലുലു ഹൈപ്പർ മാർക്കറ്റിൽ അരി, ബിരിയാണി അരി, നെയ്യ്, ഈന്തപ്പഴം തുടങ്ങിയ ഉത്പന്നങ്ങൾ ഓഫർ വിലയിൽ സ്വന്തമാക്കാം. ഈദ് സെയിൽ ഏപ്രിൽ ആറ്‌ വരെ തുടരും.
ലോക സന്പന്നർ; അംബാനി ആദ്യ പത്തിൽ ഇല്ല
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏഷ്യയിലെ അതി സന്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഹുറുണ്‍ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 ആണ് വിവരങ്ങൾ പുറത്തുവിട്ടത്.

കടബാധ്യത വർധിച്ചതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആസ്തി കുറഞ്ഞതിനെ തുടർന്ന് അംബാനി ലോക സന്പന്നരിൽ ആദ്യ പത്തിൽനിന്ന് പുറത്തായി. മുകേഷ് അംബാനിയുടെ സന്പത്ത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം ഇടിഞ്ഞ് 8.6 ലക്ഷം കോടി രൂപയിലെത്തി.

ഇളക്കം തട്ടാതെ ഇലോൺ മസ്ക്

ലോക സന്പന്നരിൽ ഒന്നാം സ്ഥാനം ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക് നിലനിർത്തി. മസ്കിന്‍റെ സന്പത്ത് 82 ശതമാനം അതായത് 189 ബില്യണ്‍ ഡോളർ ഉയർന്ന് ആകെ 420 ബില്യണ്‍ ഡോളറിലെത്തി. ആമസോൺ എക്സിക്യൂട്ടിവ് ചെയർമാൻ ജെഫ് ബെസോസ് രണ്ടാമതെത്തി. ബെസോസിന്‍റെ സന്പത്തിൽ 44 ശതമാനത്തിന്‍റെ ഉയർച്ചയാണുണ്ടായത്. മെറ്റ സിഇ മാർക് സുക്കർബർഗ്, ലാറി എല്ലിസൺ, വാറൻ ബഫറ്റ് എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.

ചരിത്രം കുറിച്ച് റോഷ്‌നി നാടാർ


3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എച്ച്സിഎല്ലിന്‍റെ സ്ഥാപകൻ ശിവ് നാടാരുടെ ഏക പുത്രി റോഷ്നി നാടാർ ലോകത്തിലെ ഏറ്റവും ധനികയായ അഞ്ചാമത്തെ വനിതയായി. ആഗോളതലത്തിൽ 10 സന്പന്ന വനിതകളുടെ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് റോഷ്നി നാടാർ. പിതാവ് ശിവ് നാടാർ എച്ച്സിഎല്ലിലെ 47% ഓഹരികൾ അവർക്ക് കൈമാറിയതോടെയാണ് റോഷ്നിയുടെ സന്പത്ത് ഉയർന്നത്. ഇന്ത്യൻ സന്പന്നരുടെ പട്ടികയിൽ റോഷ്നി നാടാർ മൂന്നാം സ്ഥാനത്തേക്കുയർന്നു.

സന്പത്ത് ഉയർത്തി അദാനി

സന്പത്തിലേക്ക് 13 ശതമാനം ഏകദേശം, ഒരു ലക്ഷം കോടി കൂട്ടിച്ചേർത്തുകൊണ്ട് ഗൗതം അദാനി 8.4 ലക്ഷം കോടിയുമായി ഇന്ത്യയിൽ അംബാനിക്കു പിന്നിൽ രണ്ടാമതുണ്ട്.

സണ്‍ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസിന്‍റെ ദിലീപ് സാങ്‌വിയുടെ സന്പത്ത് 21 ശതമാനം വർധിച്ച് 2.5 ലക്ഷം കോടിയിലെത്തി. ഇതോടെ സാങ്‌വി നാലാമതെത്തി.

ഇന്ത്യയിൽ 13 പേർ കൂടി

2025 ഹുറുണ്‍ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ലോക ബില്യണർമാരുടെ പട്ടികയിൽ ഇന്ത്യ 284 പേരുമായി മൂന്നാം സ്ഥാനത്തെത്തി. പത്ത് വർഷത്തിനിടെ ആദ്യമായി 870 ബില്യണയറുമാരുമായി യുഎസ്എ ഒന്നാം സ്ഥാനത്തെത്തി. 823 ബില്യണർമാരുള്ള ചൈനയാണ് രണ്ടാമത്. ഇന്ത്യയിൽനിന്ന് പുതിയതായി 13 പേരാണ് ബില്യണർമാരായാത്. 284 പേരിൽ 175 പേരുടെ സന്പത്ത് ഉയർന്നു. 109 പേരുടെ സന്പത്ത് ചുരുങ്ങുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു.

യുവ ശതകോടീശ്വരൻമാർ


ഇന്ത്യയിലുള്ള 284 ശതകോടീശ്വരന്മാരിൽ രണ്ടുപേര്‍ക്ക് 34 വയസ് മാത്രമാണ് പ്രായം. റേസര്‍പേ സഹസ്ഥാപകരായ ശശാങ്ക് കുമാറും ഹര്‍ഷില്‍ മാഥുറുമാണ് ഇവര്‍. ഇവരുടെ ആസ്തി 8,643 കോടി രൂപയാണ്. റൂര്‍ക്കി ഐഐടിയില്‍ സഹപാഠികളായിരുന്ന ഇവര്‍ 2014ലാണ് ബംഗളുരുവില്‍ റേസര്‍പേ എന്ന കമ്പനി ആരംഭിച്ചത്. ഇതിന് മുന്‍പ് ശശാങ്ക് കുമാര്‍ മൈക്രോസോഫ്റ്റി്‌ലെ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്‍റ്് എന്‍ജിനിയറായിരുന്നു.

സ്ലംബജൈ എന്ന കമ്പനിയില്‍ വയര്‍ലൈന്‍ ഫീല്‍ഡ് എന്‍ജിനിയറായിരുന്നു മാഥുര്‍. ഇവരുടെ ആസ്തി തന്നെയുള്ള ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ വാംഗ് സെലോംഗിന്‍റെ പ്രായം 29 വയസാണ്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 68 വയസാണ്. 66 എന്ന ആഗോളശരാശരിയെക്കാള്‍ അല്പം മുകളിലാണിത്.

ന്യൂയോർക്ക് ഒന്നാമത്; ഏഷ്യയിൽ ഷാങ്ഹായ്

129 ബില്യണർമാരുടമായി ലോകത്തെ ബില്യണർമാരുടെ തലസ്ഥാനമെന്ന പദവി തുടർച്ചയായ രണ്ടാം വർഷവും ന്യൂയോർക്ക് നിലനിർത്തി. ഏഷ്യയിലെ ബില്യണരുടെ തലസ്ഥാനമെന്ന നിലയിൽ ആദ്യമായി മുംബൈയെ മറികടന്ന് ഷാങ്ഹായിയെത്തി. ഷാങ്ഹായിൽ 92 ബില്യണർമാരുണ്ട്. മുംബൈയിൽ 90 പേരും. മുംബൈയിൽനിന്ന് പുതിയതായി 11 പേരാണെത്തിയത്. 91 പേരുള്ള ബെയ്ജിംഗ് ആണ് മൂന്നാമത്.
പവന് 320 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8,235 രൂപയും പവന് 65,880 രൂപയുമായി.
എസികളുടെ ഊർജക്ഷമത ഇരട്ടിയാക്കിയാൽ ഇന്ത്യക്കാർക്ക് 2.2 ലക്ഷം കോടി രൂപ ലാഭിക്കാമെന്നു പഠനം
ന്യൂഡൽഹി: എസികളുടെ ഊർജക്ഷമത ഇരട്ടിയാക്കിയാൽ അടുത്ത പതിറ്റാണ്ടാകുന്പോഴേക്കും ഇന്ത്യക്കാർക്ക് 2.2 ലക്ഷം കോടി രൂപ ലാഭിക്കാമെന്നു പഠനം. എല്ലാവർഷവും രാജ്യത്തു ഒന്നുമുതൽ 1.5 കോടി എസികൾ വരെ പുതിയതായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നും അടുത്ത 2035ഓടെ ഇത് 13 മുതൽ 15 കോടി വരെയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എസികളുടെ വർധനമൂലം ഊർജ ഉപഭോഗവും വർധിക്കുകയാണെന്നും ഇതിൽ നയപരമായ ഇടപെടലുകൾ അത്യാവശ്യമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. ബെർക്‌ലി കലിഫോർണിയ സർവകലാശാലയിലെ ഇന്ത്യ എനർജി ആൻഡ് ക്ലൈമറ്റ് സെന്‍റർ (ഐഇസിസി) ഗവേഷകരാണ് പഠനം നടത്തിയത്.

നയപരമായ ഇടപെടലുകൾ കേന്ദ്രം നടത്തിയില്ലെങ്കിൽ എസി ഉപയോഗംകൊണ്ടു മാത്രം 2030ഓടെ 120 ജിഗാവാട്ടും 2035ഓടെ 180 ജിഗാവാട്ടും ഊർജം ആവശ്യമായി വരുമെന്ന് പഠനം വ്യക്തമാക്കുന്നു.

രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിന്‍റെ 30 ശതമാനം വരുമിത്. ഇന്ത്യയുടെ ഊർജ ഉത്പാദനത്തെ മറികടക്കുന്നതാണ് ഈ ഉപഭോഗനിരക്കെന്നും അടുത്തവർഷം കൊണ്ടുതന്നെ രാജ്യത്ത് ഗുരുതരമായ വൈദ്യുതിക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

എസി ഉപയോഗം ഊർജരംഗത്ത് പ്രതിസന്ധിയായി നിൽക്കുന്പോഴും ബുദ്ധിപൂർവമായ നയങ്ങൾകൊണ്ട് പ്രതിസന്ധി മറികടക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ മിനിമം എനർജി പെർഫോമൻസ് സ്റ്റാൻഡേർഡ്സ് (എംഇപിഎസ്) പരിഷ്കരിക്കണമെന്നതാണു പരിഹാരമായി പഠനം ശിപാർശ ചെയ്യുന്നത്.

2027 മുതൽ എസികളിലെ ഒരു സ്റ്റാർ ലേബൽ ഇന്നത്തെ ഫൈവ് സ്റ്റാർ ലേബലിനോടു തത്തുല്യമായ ഐഎസ്ഇഇആർ 5.0 (ഇന്ത്യൻ സീസണൽ എനർജി എഫിഷ്യന്‍റ് അനുപാതം) ആയി ഉയർത്തണമെന്നാണു ശിപാർശ. ഇതിലൂടെ മാത്രം 60 ഗിഗാവാട്ടോളം വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കഴിയും. 120 വലിയ പവർ പ്ലാന്‍റുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഊർജത്തിന് തുല്യമാണിത്.

ഊർജം ലഭിക്കുന്നതിനുപുറമേ ഊർജക്ഷമമായ എസികൾ ഉപയോഗിക്കുന്നതിലൂടെ പണവും ഗണ്യമായി ലാഭിക്കാമെന്ന് പഠനം പറയുന്നു. എസി വാങ്ങിക്കുന്പോഴുള്ള ആദ്യ ചെലവ് ഒഴിച്ചുനിർത്തിയാൽ ഊർജക്ഷമമായ എസികൾ ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന വൈദ്യുതി ലാഭം കൊണ്ട് 66,000 കോടി മുതൽ 2.25 ലക്ഷം കോടി രൂപ വരെയാണ് 2035ഓടെ ഇന്ത്യക്കാർക്കു ലഭിക്കാൻ കഴിയുക.

ഊർജക്ഷമമായ എസികൾ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്രസർക്കാരും എസി കന്പനികൾക്കു നിർദേശം നൽകുന്നതിനിടെയാണ് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രത്തിന്‍റെ ഊർജക്ഷമതാ ബ്യൂറോ (ബിഇഇ) ഫൈവ് സ്റ്റാർ എസി മോഡലുകൾ നിർമിക്കാൻ എസി കന്പനികളോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
നിസാൻ പുതിയ രണ്ട് മോഡലുകൾ അവതരിപ്പിച്ചു
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ രണ്ട് പുതിയ മോഡലുകൾ അവതരിപ്പിച്ചു. അഞ്ചു സീറ്റുള്ള സി-എസ്‌യുവിയും (കോംപാക്ട് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ) ഏഴു സീറ്റുള്ള ബി-എംപിവിയുമാണ് ( മൾട്ടി പർപ്പസ് വെഹിക്കിൾ) പുതുതായി നിസാൻ പുറത്തിറക്കിയത്.

പുതിയ നിസാൻ പെട്രോളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ അഞ്ചു സീറ്റർ സി-എസ്‌യുവിയുടെ പുറം രൂപകല്പന.

മസ്കുലാർ എസ്‌യുവി സവിശേഷതകളുള്ള സി-ആകൃതിയിലുള്ള ഗ്രിൽ ഡിസൈൻ അവതരിപ്പിക്കുന്നതാണ് പുതിയ നിസാൻ ഏഴു സീറ്റർ ബി-എംപിവി. അടുത്ത വർഷത്തോടെ നാല് മോഡലുകൾകൂടി പുറത്തിറക്കുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ അധികൃതർ അറിയിച്ചു.
കോട്ടണ്‍ ഫാബ് ഫാഷന്‍ ഡെസ്റ്റിനേഷന്‍ തുറന്നു
കൊച്ചി: മുൻനിര ടെക്‌സ്റ്റൈല്‍ റീട്ടെയില്‍ സ്റ്റോറായ കോട്ടണ്‍ ഫാബിന്‍റെ പുതിയ ഷോറും മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപം പി.ടി. ഉഷ റോഡില്‍ തുറന്നു.

ലോകോത്തര ബ്രാന്‍ഡുകളും ഫാഷന്‍ ആക്‌സസറീസും ലഭ്യമാകുന്ന ഷോറൂം പ്രമുഖ ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്തു.

ഫിലിം ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹര്‍, കോട്ടണ്‍ ഫാബ് എംഡി കെ.കെ. നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സെയ്ദ്, ഫ്ലോര്‍ മാനേജര്‍ ടി.എസ്. ഫ്രാന്‍സിസ്, കോട്ടണ്‍ ഫാബ് ഡയറക്ടര്‍മാരായ സുനിത നൗഷാദ്, ഫൈസല്‍, നൗഫല്‍, വ്യാപാരി-വ്യവസായ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുത്തു.

5500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമില്‍ കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍ എന്നിവ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് വസ്ത്രങ്ങൾ തത്‌സമയം ഓള്‍ട്ടറേഷന്‍ ചെയ്തു നല്‍കുന്നതിനുള്ള സൗകര്യമുണ്ട്. മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
ശബ്ദ ഹിയറിംഗ് എയ്ഡ് സെന്‍റർ
കോട്ടയം: ശബ്ദ ഹിയറിംഗ് എയ്ഡ് സെന്‍റര്‍ എല്‍എല്‍പിയുടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലുളള 19 ബ്രാഞ്ചുകളില്‍ ശ്രവണ സഹായികള്‍ക്ക് ഡിസ്‌കൗണ്ടും എക്‌സ്ചേഞ്ച് ഓഫറും ആരംഭിച്ചു.

ഏപ്രില്‍ 10 വരെ കഞ്ഞിക്കുഴി, ചങ്ങനാശേരി, കറുകച്ചാല്‍, പാലാ, കടുത്തുരുത്തി, മെഡിക്കല്‍ കോളജ്, കാഞ്ഞിരപ്പളളി, കട്ടപ്പന, തിരുവല്ല ബ്രാഞ്ചുകളിലാണ് ഇയര്‍ എന്‍ഡ് ഓഫര്‍ ആരംഭിച്ചത്.

ബാറ്ററി മോഡല്‍ മാറ്റി റീ ചാര്‍ജ് മോഡലായ പുതിയ ശ്രവണസഹായികള്‍ പ്രത്യേക ഡിസ്‌കൗണ്ടില്‍ വാങ്ങാനും അവസരമുണ്ട്. വൈദികര്‍ക്കും സിസ്റ്റേഴ്‌സിനും പ്രത്യേക ഡിസ്‌കൗണ്ടും സൗജന്യ കേള്‍വി പരിശോധനയും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.

ചെവിക്ക് പുറത്തു കാണാത്ത വിദേശനിര്‍മിത ബ്രാന്‍റഡ് ശ്രവണ സഹായികളാണ് ശബ്ദയിലൂടെ നല്‍കുന്നത്. 95449 95558.
എം.എസ്. ധോണി ശേഖരവുമായി മെൻ ഓഫ് പ്ലാറ്റിനം
കൊച്ചി: മെൻ ഓഫ് പ്ലാറ്റിനം കളക്‌ഷനിൽ പുതിയ എം.എസ്. ധോണി ശേഖരം അവതരിപ്പിച്ചു.

പ്ലാറ്റിനം ചെയിനുകള്‍, കൈത്തണ്ടയിലും കഴുത്തിലും അണിയുന്ന ആഭരണങ്ങൾ, മോതിരങ്ങള്‍ എന്നിവയുൾപ്പെടെയാണ് പുതിയ ഡിസൈനുകളുടെ ശേഖരം. മെൻ ഓഫ് പ്ലാറ്റിനം എക്സ് എം.എസ്. ധോണി സിഗ്‌നേച്ചർ പതിപ്പ് പ്രധാന ജ്വല്ലറി സ്റ്റോറുകളിൽ ലഭിക്കും.
ആമസോൺ ഫ്രഷ് സേവനം 170 നഗരങ്ങളിൽ
കൊച്ചി: ആമസോൺ ഫ്രഷിന്‍റെ ഫുൾ-ബാസ്കറ്റ് ഗ്രോസറി സർവീസ് രാജ്യത്തെ 170 ലധികം നഗരങ്ങളിൽ ലഭ്യമാക്കും.
ബിഎല്‍എസ് കോണ്‍സുലാര്‍ കേന്ദ്രങ്ങള്‍ തുറന്നു
കൊച്ചി: സ്‌പെയിനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കു വീസ സര്‍വീസിംഗ്, കോണ്‍സുലാര്‍ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ബിഎല്‍എസ് ഇന്‍റര്‍നാഷണല്‍ സ്‌പെയിനിലെ മാഡ്രിഡ്, ബാഴ്‌സലോണ, തെനരിഫെ നഗരങ്ങളില്‍ കോണ്‍സുലര്‍ അപേക്ഷാകേന്ദ്രങ്ങള്‍ തുറന്നു.

പാസ്‌പോര്‍ട്ട് സേവനങ്ങള്‍, ഒസിഐ കാര്‍ഡുകള്‍, വീസ അപേക്ഷകള്‍ തുടങ്ങിയ വിവിധ കോണ്‍സുലര്‍ സേവനങ്ങള്‍ ഈ ഓഫീസുകളില്‍ ലഭിക്കും.
ഹാർലിക്കു വില കുറഞ്ഞേക്കും
ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര ചർച്ചകളുടെ ഭാഗമായി യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഹാർലി-ഡേവിഡ്സണ്‍ മോട്ടോർസൈക്കിളുകൾ, ബർബണ്‍ വിസ്കി, കലിഫോർണിയൻ വൈൻ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു.

ചില ഉത്പന്നങ്ങളുടെ തീരുവ കൂടുതൽ കുറയ്ക്കുന്നതിനും വ്യാപാരബന്ധം വർധിപ്പിക്കുന്നതിനുമായി ഇരു രാജ്യങ്ങളും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അതുമായി ബന്ധപ്പെട്ട സ്രോതസുകൾ വ്യക്തമാക്കി.

ഹാർലി-ഡേവിഡ്സണ്‍ മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 40 ശതമാനമായി സർക്കാർ നേരത്തേ കുറച്ചിരുന്നു. ഇപ്പോൾ, തീരുവ കൂടുതൽ കുറയ്ക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. തീരുവ കുറച്ചാൽ ഈ പ്രീമിയം ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രിയമേറും; കൂടുതൽ താങ്ങാനാവുന്നതുമാക്കും.

അതുപോലെ, ബർബണ്‍ വിസ്കിയുടെ ഇറക്കുമതി തീരുവ മുന്പ് 150 ശതമാനത്തിൽനിന്ന് 100 ശതമാനമായി കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഗമമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇപ്പോൾ മറ്റൊരു കുറവു കൂടി പരിഗണിക്കുന്നു.

ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം നേടുന്നതിനായി യുഎസ് സമ്മർദം ചെലുത്തുന്നതിനാൽ കലിഫോർണിയൻ വൈനും ചർച്ചകളുടെ ഭാഗമാണ്. ബർബണ്‍ വിസ്കിയും കലിഫോർണിയൻ വൈനും തീരുവ കുറച്ച് ഇന്ത്യൻ വിപണിയിലെത്തിയാൽ ലഹരി പാനീയ വിപണി കൂടുതൽ മത്സരാധിഷ്ടിതമാകും.

വ്യാപാര ചർച്ചകൾ മോട്ടോർസൈക്കിളുകളിലും ലഹരി പാനീയങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. യുഎസിൽനിന്ന് മരുന്ന് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയും വിപുലീകരിക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥതലത്തിൽ നടക്കുന്നുണ്ട്.

ഇന്ത്യയിൽ വളർന്നു വരുന്ന ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വിപണിവിഹിതം വർധിപ്പിക്കാൻ യുഎസ് താത്പര്യപ്പെടുന്നുണ്ട്. യുഎസിലേക്കുള്ള കയറ്റുമതിക്ക് അനുകൂലമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ ഉത്പന്ന ഇറക്കുമതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2020-21ൽ ഇറക്കുമതി 2,26,728.33 ലക്ഷം രൂപയായിരുന്നു.

2021-22ൽ ഇത് 78.8% വർധിച്ച് 4,05,317.35 ലക്ഷം രൂപയായി. 2022-23ൽ ഇറക്കുമതി 27.5% കുറഞ്ഞ് 2,93,642.57 ലക്ഷം രൂപയായി. 2023ൽ ഈ പ്രവണത വീണ്ടും മാറി, ഇറക്കുമതി 10.8% വർധിച്ച് 3,25,500.17 ലക്ഷം രൂപയായി.

യുഎസിൽനിന്ന് വർധിച്ചുവരുന്ന ഫാർമസ്യൂട്ടിക്കൽ ഇറക്കുമതി ആഗോളതലത്തിൽ ജനറിക് മെഡിസിൻ വിപണിയിലെ പ്രധാനികളായ ഇന്ത്യൻ മരുന്നു നിർമാതാക്കളെ ബാധിച്ചേക്കാം.