നീറ്റ് ക്രമക്കേട്; കേന്ദ്രത്തിനും എന്‍ടിഎക്കും വീണ്ടും നോട്ടീസയച്ച് സുപ്രീംകോടതി
Tuesday, June 18, 2024 12:52 PM IST
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും (എന്‍ടിഎ) വീണ്ടും നോട്ടീസയച്ച് സുപ്രീംകോടതി. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് അടക്കമുള്ള ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.

നീറ്റ് പരീക്ഷയില്‍ ഏറ്റവും ചെറിയ അശ്രദ്ധയുണ്ടായെങ്കില്‍ പോലും അത് ഏറെ ഗൗരവത്തോടെ കാണണമെന്ന് കോടതി നിരീക്ഷിച്ചു. വീഴ്ചയുണ്ടായെങ്കില്‍ അത് അംഗീകരിക്കുകയും പരിഹരിക്കുകയും വേണമെന്നും പരീക്ഷ നടത്തുന്ന എന്‍ടിഎയോട് കോടതി പറഞ്ഞു.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ എന്‍ടിഎ സമയബന്ധിതമായി ഇടപെടണം. രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷളിലൊന്നായ നീറ്റിന് വേണ്ടി തയാറെടുത്ത കുട്ടികളുടെ കഠിധ്വാനത്തെ വിലകുറച്ച് കാണരുത്. കള്ളത്തരം കാട്ടി ഡോക്ടറാകുന്ന ആള്‍ സമൂഹത്തിന് എത്രത്തോളം അപകടകാരിയായി മാറുമെന്ന കാര്യം ചിന്തിക്കണമെന്നും കോടതി വ്യക്തമാക്കി.