ഡിഎൽഎഫ് ഫ്ലാറ്റില്‍ 350 പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യമെന്ന് സംശയം
Tuesday, June 18, 2024 9:17 AM IST
കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തില്‍നിന്ന് 350 പേര്‍ ഛര്‍ദ്ദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ അഞ്ച് വയസില്‍ താഴെയുള്ള 25 കുട്ടികളുമുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഫ്ലാറ്റിലെ താമസക്കാര്‍ ചികിത്സ തേടിയത്. കുടിവെള്ളത്തില്‍നിന്ന് രോഗബാധ ഉണ്ടായെന്നാണ് സംശയിക്കുന്നത്. ആരോഗ്യവകുപ്പ് സ്ഥലത്തെത്തി ജലസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

15 ടവറുകളിലായി 1268 ഫ്ലാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. ഇവിടെ 5000-ല്‍ അധികം താമസക്കാരുമുണ്ട്. കിണര്‍, കുഴല്‍ക്കിണര്‍, മുനിസിപ്പാലിറ്റി ലൈന്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഫ്ലാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളില്‍ നിന്ന് വെള്ളമെത്തിക്കാന്‍ തുടങ്ങി. ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികളും ഉടന്‍ സ്വീകരിക്കും.