Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
കപട രാഷ്ട്രീയത്തിനു രണ്ടു രക്തസാക്ഷികൾകൂടി
Tuesday, February 25, 2025 12:00 AM IST
ഫെബ്രുവരിയിൽ മാത്രം കേരളത്തിൽ ഏഴു മനുഷ്യരെ കാട്ടാന ചവിട്ടിക്കൊന്നു. സിപിഎമ്മും കോൺഗ്രസും ബിജെപിയും ഉൾപ്പെടെ കൊന്പത്തെ രാഷ്ട്രീയക്കാരെല്ലാം ഒത്തുകളിച്ച്
ജനത്തിനു ദുർമരണം ഉറപ്പാക്കിയിരിക്കുന്നു.
കാട്ടാനകളും കാഴ്ചക്കാരായ സർക്കാരും ജനദ്രോഹ വനംവകുപ്പും ചേർന്ന് ഫെബ്രുവരിയിൽ ഇതുവരെ ചവിട്ടിക്കൊന്നത് ഏഴു പേരെയാണ്. ഞായറാഴ്ച കൊന്നത് ആറളം ഫാമിലെ ആദിവാസി ദന്പതിമാരെ. ഏതൊരു സർക്കാരും തലകുനിച്ചുപോകും. പക്ഷേ... വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്നു പരിശോധിക്കുമെന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നുമൊക്കെയാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്.
അദ്ദേഹത്തോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. ഒന്‍പതു വർഷമായി പഠിച്ചു പഠിച്ചു തോറ്റുകൊണ്ടിരിക്കുന്ന സർക്കാരിനെതിരേയുള്ള പഴി കേൾക്കാൻ ഒരു വിധേയൻ. ഇതിനൊക്കെ വിലയായി കൊടുക്കേണ്ടതു മനുഷ്യജീവനാണല്ലോ എന്നതാണ് സംസ്ഥാനത്തിന്റെ വിധി. കണ്ണൂർ ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിൽ കശുവണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതിമാരായ വെള്ളിയെയും ഭാര്യ ലീലയെയുമാണ് കാട്ടാന ചവിട്ടിക്കൊന്നത്.
മൃതദേഹങ്ങൾ ചവിട്ടിയരച്ച് തിരിച്ചറിയാത്ത വിധമാക്കി. കശുവണ്ടി ശേഖരിച്ചശേഷം വിറകുകെട്ടുമായി ഇരുവരും വീട്ടിലേക്കു വരുന്ന വഴിയിൽ ആളൊഴിഞ്ഞ വീടിന്റെ പിന്നിൽനിന്നെത്തി കാട്ടാന ആക്രമിക്കുകയായിരുന്നു. മകളുടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് ഛിന്നഭിന്നമായ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മാസം മാത്രം ഏഴു പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു.
ചിന്നാർ വന്യജീവി സങ്കേതത്തിനടുത്തു വനംവകുപ്പിനുവേണ്ടി കാട് തെളിക്കാനെത്തിയ ബിമൽ, ഇടുക്കി പെരുവന്താനത്ത് സോഫിയ, വയനാട് നൂൽപ്പുഴയിൽ മാനു, തിരുവനന്തപുരം പാലോട് ബാബു, തൃശൂർ താമരവെള്ളച്ചാലിൽ ആദിവാസിയായ പ്രഭാകരൻ, ഇപ്പോൾ വെള്ളി, ഭാര്യ ലീല. ലോകത്തു മറ്റെവിടെയെങ്കിലും ഇത്തരമൊരു കഴിവുകെട്ട സർക്കാരിനു കസേരയിൽ അള്ളിപ്പിടിച്ചിരിക്കാൻ പറ്റുമോ?
കോൺഗ്രസും ബിജെപിയും ആറളം പഞ്ചായത്തിൽ ഹർത്താൽ നടത്തി. ഈ തൊലിക്കട്ടിരാഷ്ട്രീയം ജനം തിരിച്ചറിയണം. വന്യജീവി ആക്രമണത്തിനു വഴിയൊരുക്കുന്ന 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തിന്റെ കാവൽസംഘത്തിൽ പെട്ടതാണ് ഈ രണ്ടു പാർട്ടികളും. വന്യജീവി സംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമാണെന്നാണ് ഞായറാഴ്ചത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്.
അടുത്തമാസം ആദ്യം ലോക വന്യജീവിദിനം ആഘോഷിക്കുന്പോൾ വന്യജീവി സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. വന്യജീവികൾ കൊന്നൊടുക്കുന്ന മനുഷ്യരുടെ കബന്ധങ്ങളാൽ നാടു നിറയുന്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു! 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തിന്റെ അക്കൗണ്ടിൽ ഈ മാസം കേരളത്തിൽനിന്ന് ഏഴു മൃതദേഹങ്ങൾകൂടി വരവു വയ്ക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കൾ കേന്ദ്രത്തോടു പറയണം.
കാടു നിറഞ്ഞ വന്യജീവികളെ താലോലിക്കുകയല്ല, വേട്ടയാടി തിന്നുകയാണ് ലോകരാജ്യങ്ങളെല്ലാം. അവിടത്തെ അധികാരികൾ ജനങ്ങളുടെ ജീവനും സ്വത്തിനും അത്ര വില കൽപ്പിക്കുന്നുണ്ട്. കണ്ടില്ലേ, വയനാട്ടിലെ മനുഷ്യർ ക്രൂരമരണത്തിന് ഇരകളാകുന്പോൾ അവരുടെ എംപി വന്യജീവി സംരക്ഷണ നിയമത്തിനു കാവൽ നിൽക്കുന്നത്.
മനുഷ്യജീവിതത്തിന്റെ കഠിനയാഥാർഥ്യങ്ങളെക്കുറിച്ച് ഇവരൊക്കെ എന്നാണു പഠിക്കുക? അര നൂറ്റാണ്ടു മുന്‍പത്തെ സാഹചര്യത്തിൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമം ഇന്നു ജനത്തിനു മരണവാറണ്ടായെന്ന് പ്രിയങ്കയോടു പറയാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കു കഴിയുന്നില്ല. പ്രിയങ്ക ഗാന്ധിയെ മറികടന്ന്, ഈ നശിച്ച നിയമം മാറ്റണമെന്നു പാർലമെന്റിൽ പറയാൻ കോൺഗ്രസ് എംപിമാർക്കു നട്ടെല്ലുണ്ടാകില്ല.
72ലെ നിയമത്തിനപ്പുറം കോടതിയും ഇല്ല. ഇതിനൊക്കെ പുറമേ സംസ്ഥാനത്ത് ശശീന്ദ്രനെപ്പോലെ ഒരു മന്ത്രിയും! കേരളം വീണിരിക്കുന്നതു വല്ലാത്തൊരു ഊരാക്കുടുക്കിലാണ്. സിപിഎമ്മും കോൺഗ്രസും ബിജെപിയും ഉൾപ്പെടെ കൊന്പത്തെ രാഷ്ട്രീയക്കാരെല്ലാം ഒത്തുകളിച്ച് ജനത്തിനു ദുർമരണം ഉറപ്പാക്കിയിരിക്കുന്നു. ഇവരിൽ പ്രതീക്ഷയർപ്പിച്ചിട്ടു കാര്യമില്ല.
ജനാധിപത്യത്തിൽ രാഷ്ട്രീയമെന്നാൽ നേതാക്കളുടേതു മാത്രമല്ല, ജനങ്ങളുടേതുമാണെന്നു തിരിച്ചറിയണം. നമ്മുടെ പ്രാണനേക്കാൾ വലുതല്ല, വന്യജീവികളിൽനിന്നു സുരക്ഷിതമായി ചില്ലുമേടയിലിരിക്കുന്ന ഒരു നേതാവും. ആദിവാസി, കർഷക, മനുഷ്യാവകാശ സംഘടനകൾ ഒന്നിക്കണം; ഈ ഗതികെട്ട കാലത്തിന് അറുതിയുണ്ടാകണം.
ഈ ‘ഈർക്കിൽ സമരം’വിജയിക്കണം
ഈ ആദിവാസി യുവതി മന്ത്രിയായിരുന്നെങ്കിൽ!
മണ്ട വെട്ടിയവന്റെ തണ്ട് അവസാനിപ്പിക്കണം
വികസന നവോത്ഥാനത്തിന്റെ കൊച്ചി വിളംബരം
ബറാബാസിനെ വിട്ടയയ്ക്കുന്നവർ
അക്രമരാഷ്ട്രീയത്തിന്റെ കാന്പസ് റിക്രൂട്ട്മെന്റ്
രാഷ്ട്രീയ നിയമനമല്ലേ, ചോദിച്ചതു കൊടുത്തു
ഫെബ്രുവരിയിലെ സ്പെഷൽ മാർച്ച്
പാടത്തു പണിയുണ്ട്, വരന്പത്ത് കൂലിയില്ല
റെയിൽവേയുടെ മഹാ കെടുകാര്യസ്ഥത
പാരതന്ത്ര്യത്തിന്റെ ഒളിച്ചുവരവുകൾ
ഈ രോഗികളോ ഭാവി നഴ്സുമാർ?
ഈ കോർപറേഷൻ ആരുടേതാണ്?
മൂന്നു മനുഷ്യർക്കുകൂടി കാട്ടുനിയമത്തിന്റെ വധശിക്ഷ
ബിരേൻ സിംഗ്: കടപുഴകിയ തിന്മമരം
ഡൽഹിയിലേത് ‘ഇന്ത്യ’ മുന്നണിയുടെ ആത്മഹത്യ
താങ്ങുവടികളായി വായ്പയും നികുതിയും
രാഷ്ട്രീയവയലിൽ വിളഞ്ഞ പാതിവിലത്തട്ടിപ്പ്
സർക്കാരിനെ ചുമക്കുന്നവർക്ക് ടോളിന്റെ ചാട്ടയടിയും
സർക്കാർ കാണുന്നില്ലേ ഈ രക്തദാഹികളെ?
ഈ ‘ഈർക്കിൽ സമരം’വിജയിക്കണം
ഈ ആദിവാസി യുവതി മന്ത്രിയായിരുന്നെങ്കിൽ!
മണ്ട വെട്ടിയവന്റെ തണ്ട് അവസാനിപ്പിക്കണം
വികസന നവോത്ഥാനത്തിന്റെ കൊച്ചി വിളംബരം
ബറാബാസിനെ വിട്ടയയ്ക്കുന്നവർ
അക്രമരാഷ്ട്രീയത്തിന്റെ കാന്പസ് റിക്രൂട്ട്മെന്റ്
രാഷ്ട്രീയ നിയമനമല്ലേ, ചോദിച്ചതു കൊടുത്തു
ഫെബ്രുവരിയിലെ സ്പെഷൽ മാർച്ച്
പാടത്തു പണിയുണ്ട്, വരന്പത്ത് കൂലിയില്ല
റെയിൽവേയുടെ മഹാ കെടുകാര്യസ്ഥത
പാരതന്ത്ര്യത്തിന്റെ ഒളിച്ചുവരവുകൾ
ഈ രോഗികളോ ഭാവി നഴ്സുമാർ?
ഈ കോർപറേഷൻ ആരുടേതാണ്?
മൂന്നു മനുഷ്യർക്കുകൂടി കാട്ടുനിയമത്തിന്റെ വധശിക്ഷ
ബിരേൻ സിംഗ്: കടപുഴകിയ തിന്മമരം
ഡൽഹിയിലേത് ‘ഇന്ത്യ’ മുന്നണിയുടെ ആത്മഹത്യ
താങ്ങുവടികളായി വായ്പയും നികുതിയും
രാഷ്ട്രീയവയലിൽ വിളഞ്ഞ പാതിവിലത്തട്ടിപ്പ്
സർക്കാരിനെ ചുമക്കുന്നവർക്ക് ടോളിന്റെ ചാട്ടയടിയും
സർക്കാർ കാണുന്നില്ലേ ഈ രക്തദാഹികളെ?
Latest News
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയ ആൾ പിടിയിൽ
രഞ്ജി ട്രോഫി ഫൈനൽ: ആദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് പുറത്ത്
കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച തടവുകാരിയെ ജയിൽ മാറ്റി
പി.സി. ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Latest News
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയ ആൾ പിടിയിൽ
രഞ്ജി ട്രോഫി ഫൈനൽ: ആദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് പുറത്ത്
കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച തടവുകാരിയെ ജയിൽ മാറ്റി
പി.സി. ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top