തൃശൂര്‍: നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. രാവിലെ എട്ടര മുതല്‍ വൈകുന്നേരം അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് മന്ത്രി പ്രതികരിച്ചു.

എട്ടരയ്ക്ക് ക്ലാസ് തുടങ്ങുന്ന കോളജുകള്‍ക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്നവയ്ക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്നവയ്ക്ക് നാലര വരെയും 10ന് തുടങ്ങുന്നവയ്ക്ക് അഞ്ചുവരെയും അധ്യയനം നടത്താം. നഷ്ടപ്പെടുന്ന അധ്യായന ദിവസങ്ങള്‍ക്ക് പകരം അതത് സെമസ്റ്ററുകളില്‍ തന്നെ പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കണം.

ആറു മണിക്കൂര്‍ അധ്യാപകര്‍ നിര്‍ബന്ധമായും കാമ്പസിലുണ്ടാവണം. അധ്യാപകര്‍ക്ക് അധികഭാരം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.