ഹൈദരാബാദ്: പാര്‍ട്ടിക്കിടെ ഫാംഹൗസിലെ നീന്തല്‍ക്കുളത്തില്‍ യുവാവിനെ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ഐ.ടി. കമ്പനി ജീവനക്കാരനായ ഗജാംബികല്‍ അജയ് തേജ(24)യാണ് ഫാംഹൗസിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചത്. സംഭവത്തില്‍ യുവാവിന്‍റെ സഹപ്രവര്‍ത്തകരടക്കം നാലുപേരാണ് അറസ്റ്റിലായത്.

ഫാംഹൗസിലെ പാര്‍ട്ടിയില്‍ അനധികൃതമായി മദ്യം വിളമ്പിയതിന് ഐ.ടി. കമ്പനിയിലെ മാനേജരും നീന്തല്‍ക്കുളത്തിന് സമീപം മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിന് ഫാംഹൗസ് ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ആദ്യം അപകടമരണമാണെന്ന് കരുതിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് യുവാവിനെ നീന്തല്‍ക്കുളത്തില്‍ തള്ളിയിട്ട് കൊന്നതാണെന്ന് വ്യക്തമായത്. ഇതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഐ.ടി. കമ്പനിയിലെ മാനേജരായ ശ്രീകാന്ത് ആണ് ഹൈദരാബാദിന് സമീപത്തെ ഫാംഹൗസില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. കമ്പനിയിലെ പ്രൊജക്ട് പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷത്തിലും തന്‍റെ ജന്മദിനത്തിന്‍റെയും ഭാഗമായാണ് ശ്രീകാന്ത് സഹപ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടി നടത്തിയത്.

അജയ് തേജയെ സഹപ്രവര്‍ത്തകരായ രഞ്ജിത് റെഡ്ഡിയും സായ് കുമാറുമാണ് നീന്തല്‍ക്കുളത്തില്‍ തള്ളിയിട്ടതെന്ന് പോലീസ് പറഞ്ഞു. പാര്‍ട്ടിക്കിടെ അര്‍ധരാത്രി 12.30ഓടെ രഞ്ജിതും സായ്കുമാറും ചേര്‍ന്ന് അജയ് തേജയെ കൂട്ടിക്കൊണ്ടുപോവുകയും നീന്തല്‍ക്കുളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു.

അജയ് തേജയ്ക്ക് നീന്തല്‍ അറിയില്ലെന്ന് മനസിലാക്കിയാണ് പ്രതികള്‍ ഇങ്ങനെ ചെയ്തത്. ഇതിനുപിന്നാലെ ഇരുവരും തിരികെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഏകദേശം ഒരുമണിക്കൂറിന് ശേഷമാണ് അജയ് തേജയെ കാണാനില്ലെന്ന് മറ്റുള്ളവര്‍ ശ്രദ്ധിച്ചത്.

തുടര്‍ന്ന് യുവാവിനായി തെരച്ചില്‍ നടത്തിയപ്പോളാണ് നീന്തല്‍ക്കുളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.