അടിമാലി: അപ്രതീക്ഷിതമായി വെള്ളം ഉയർന്നതിനെ തുടർന്ന് മുതിരപ്പുഴയാറിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പനംകുട്ടിക്ക് സമീപം പൊളിഞ്ഞപാലത്തു കുളിക്കാനിറങ്ങിയ മഹാരാഷ്ട്ര സ്വദേശികളായ സഞ്ചാരികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ശക്തമായ മഴയെത്തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഉയർത്തിയതോടെ മുതിരപ്പുഴയാറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെ കുളിക്കാനിറങ്ങിയ സഞ്ചാരികൾ കുടുങ്ങുകയായിരുന്നു. ഇവരുടെ ബഹളം കേട്ടെത്തിയ ഹോം സ്റ്റേ ഉടമയാണ് കല്ലാർകുട്ടി ഡാം സെക്യൂരിറ്റി ഓഫീസിൽ വിവരം അറിയിച്ചത്.

തുടർന്ന് ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാർ ഷട്ടർ അടച്ചു. പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ നാട്ടുകാർ സഞ്ചാരികളെ രക്ഷപ്പെടുത്തുകയായിരുന്നു.