കൊച്ചി: "അമ്മ'യുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത് മമ്മൂട്ടിയുമായി ആലോചിച്ച ശേഷമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയാണ് സൂപ്പർതാരങ്ങൾ ഇക്കാര്യം ചർച്ച ചെയ്തത്.

ഇങ്ങനെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണന്നും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ പറയുമെന്ന് ചില അംഗങ്ങള്‍ അറിയിച്ചതോടെയാണ് ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. യോഗത്തിന് മുന്‍പായി ഒരു നിര്‍ണായക തീരുമാനം ഉടന്‍ തന്നെ ഉണ്ടാകമെന്നു മോഹന്‍ലാല്‍ പറഞ്ഞു.

ചുമതലയില്‍ തുടരാനാവില്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തു. ഒരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ വലിയ പ്രതിസന്ധിയിലുടെയാണ് സംഘടന കടന്നുപോകുന്നത്. ഇതിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

മോഹന്‍ലാല്‍ ഒറ്റയ്ക്ക് രാജിവയ്ക്കരുതെന്ന് അഭിപ്രായം ഉയര്‍ന്നതോടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ രാജിയെ പിന്തുണച്ചു.

രാജിയെ ആദ്യം സംഘടനയിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. തിരുത്തലിനു വേണ്ടത് രാജിയല്ലെന്നും കരുത്തുറ്റ നിലപാടും നടപടിയുമാണ് മുഖം രക്ഷിക്കാന്‍ അനിവാര്യമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാൽ. പ്രതിരോധിക്കാന്‍ ശ്രമിച്ചാലും ആരോപണങ്ങള്‍ തുടരുമെന്നും മോഹന്‍ലാല്‍ നിലപാടെടുത്തതോടെ അമ്മ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.