ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്. 10 ലക്ഷം രൂപയുടെ ബോണ്ടിന്‍ മേലാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

കേസില്‍ കവിതയ്ക്ക് പങ്കുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിയിക്കാന്‍ ശ്രമിച്ചതെന്നും കോടതി ചോദിച്ചു. ജസ്റ്റീസ് ബി.ആര്‍.ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കവിതയുടെ ഹര്‍ജി പരിഗണിച്ചത്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും അന്വേഷണം നടത്തിവരികയായിരുന്നു. വിഷയത്തില്‍ രണ്ട് ഏജന്‍സികളും അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇതേ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടിയാണ് കവിത ജാമ്യം ആവശ്യപ്പെട്ടത്.

എന്നാൽ രണ്ട് ഏജന്‍സികളും അറസ്റ്റ് ചെയ്ത കേജ്‌രിവാള്‍ ജയിലില്‍ തുടരുകയാണ്. ഇഡി കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സിബിഐയുടെ കേസില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടില്ല.