തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി.

മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്‍റെ മാനസികാവസ്ഥയെ വഴി തെറ്റിച്ചു വിടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടെന്ന ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. "പരാതി ആരോപണത്തിന്‍റെ രൂപത്തിലാണ് നിൽക്കുന്നത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്. നിങ്ങൾ കോടതിയാണോ? കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തിരുമാനിക്കും. ഞാൻ പറയാനുള്ളത് പറഞ്ഞു'- സുരേഷ് ഗോപി പറഞ്ഞു.

ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.