കൊല്ലം: തുടരെ ലൈംഗികാരോപണം നേരിടുമ്പോഴും നടനും എംഎല്‍എയുമായ മുകേഷിനെ കൈവിടാതെ സിപിഎം. മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് പാർട്ടി ഇപ്പോള്‍ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളില്‍ യുഡിഎഫ് എംഎല്‍എമാര്‍ രാജി വെച്ചിട്ടില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. എന്നാല്‍ ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും.

അതിനിടെ മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. കഴിഞ്ഞദിവസം, മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസിന്‍റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.

ആദ്യം കാസ്റ്റിംഡ് ഡയറക്ടര്‍ ടെസ് ജോസഫും പിന്നാലെ ഗുരുതരമായ ലൈംഗികാരോപണവുമായി നടി മിനു മുനീറും മുകേഷിനെതിരേ രംഗത്തെത്തിയിരുന്നു. കലണ്ടര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നാണ് മീനുവിന്‍റെ ആരോപണം. എതിര്‍ത്തതിനാല്‍ അമ്മയിലെ തന്‍റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മീനു ആരോപിക്കുന്നു.

ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ ആദ്യമായി "മീ ടു' ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിക്കിടെയുള്ള അനുഭവമാണ് ടെസ് വെളിപ്പെടുത്തിയത്. എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നാണ് മുകേഷിന്‍റെ വിശദീകരണം.