തിരുവനന്തപുരം: എം.മുകേഷ് എംഎല്‍എക്കെതിരെ കൂടുതല്‍ ലൈംഗികാരോപണം ഉയര്‍ന്നതോടെ സര്‍ക്കാരും സിപിഎമ്മും കടുത്ത പ്രതിരോധത്തിൽ. ആദ്യം കാസ്റ്റിംഡ് ഡയറക്ടര്‍ ടെസ് ജോസഫും പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീറും മുകേഷിനെതിരെ രംഗത്തെത്തി.

തുടരെ വരുന്ന ആരോപണം ഇടത് എംഎല്‍ എക്കെതിരെ ആയതിനാല്‍ മുകേഷ് മാത്രമല്ല സര്‍ക്കാരും സിപിഎമ്മും വെട്ടിലായിരിക്കുകയാണ്. പരാതി നല്‍കുമെന്ന് നടി മിനു മുനീര്‍ പറഞ്ഞതോടെ കേസെടുക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.

പ്രതിപക്ഷം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. ഇതിനിടെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയതും വിവാദമായി. പുതിയ ആരോപണത്തോട് മുകേഷ് പ്രതികരിച്ചിട്ടില്ല.

ടെസിന്‍റെ ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മുകേഷിന്‍റെ വിശദീകരണം. ആരോപണം നേരിടുന്ന മുകേഷ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മുകേഷിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി.