തൊടുപുഴ: ഇടുക്കി തൊടുപുഴ മുട്ടത്തുള്ള ബാറില്‍ നിന്നു 85,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍. കോഴിക്കോട് നിന്നാണ് യുവാവ് പിടിയിലായത്.

ബാറിലെ തന്നെ ജീവനക്കാരനായ കൊല്ലം പരവൂര്‍ സ്വദേശി തെങ്ങുവിളതൊടിയില്‍ ജയകൃഷണനാണ് പിടിയിലായത്. മുട്ടം ഓയാസിസ് ബാറില്‍ നിന്നും 85000 രൂപ മോഷ്ടിച്ച് മറ്റൊരാളുടെ ബൈക്കില്‍ കയറിയാണ് കടന്നുകളഞ്ഞത്.

ശനിയാഴ്ച രാത്രി 10.45 മണിയോടെയാണ് മോഷണം നടന്നത്. പണം മോഷ്ടിച്ച ശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപെടുന്ന ദൃശ്യങ്ങള്‍ ബാറിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ഭാഗത്ത് നിന്നാണ് മുട്ടം പൊലീസ് പ്രതിയെ പിടികൂടിയത്.

ഇയാളില്‍ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി. മുട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.