ഓട്ടോസ്പോട്ട്/ അരുൺ ടോം

സമൂഹ മാധ്യമങ്ങളിൽ ഒരു ഇലക്ട്രിക് കാർ വാഗമണ്ണിലെ ആനപ്പാറയ്ക്ക് മുകളിലേക്ക് കയറുന്ന പരസ്യമാണ് ഇപ്പോൾ വൈറൽ.

സമൂഹത്തിലെ എല്ലാ തലങ്ങളിലും ഈ പരസ്യം എത്തിയതോടെ വാഹനപ്രേമികളുടെ മാത്രമല്ല എല്ലാവരുടെയും മനസുകളിലേക്കാണ് ഈ വാഹനം മലകയറിയെത്തിയത്. ടാറ്റ മോട്ടോഴ്സ് നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തവും വേഗതയേറിയതുമായ കാറായ ഹാരിയർ ഇവിയാണ് ഹൃദയം കീഴടക്കുന്ന ആ വാഹനം. ഈ വർഷത്തെ ഏറ്റവും വലിയ ലോഞ്ചുകളിലൊന്നാണ് ഹാരിയർ ഇവിയുടെത്. 2025 ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ഈ മോഡൽ പ്രദർശിപ്പിച്ചത്.

ഇന്ത്യൻ വിപണിക്കായുള്ള ടാറ്റയുടെ ആറാമത്തെ പാസഞ്ചർ ഇലക്ട്രിക് കാറാണ് ഹാരിയർ ഇവി. ഇതുവരെ പുറത്തിറക്കിയിട്ടുള്ള ഇവികളിൽ നിന്നും വ്യത്യസ്തമായി ഓൾവീൽ ഡ്രൈവ് സംവിധാനവുമായിയാണ് ഹാരിയർ ഇവിയുടെ വരവ്. ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ചറിലാണ് വാഹനത്തിന്‍റെ നിർമാണം.

2023 മുതൽ നിരത്തിലുള്ള ഫേസ്‌ലിഫ്റ്റ് ഹാരിയറിന്‍റെ രൂപം തന്നെയാണ് പുതിയ ഇവിക്കുള്ളത്. ഫെയ്സ്‌ലിഫ്റ്റ് ഹാരിയറിന്‍റേതിന് സമാനമായ രൂപത്തിൽ ക്ലോസ്ഡ് ഓഫ് ഗ്രിൽ, പുതിയ അലോയ് വീലുകൾ, ഇവി ബാഡ്ജിംഗ് എന്നിവ പുതിയ വാഹനത്തിനുണ്ട്. 19 ഇഞ്ച് എയ്റോ ഒപ്റ്റിമൈസിഡ് അലോയി വീലുകളാണ് പുതിയ ഇവിയ്ക്ക്. സ്റ്റാൻഡേർഡ് ഹാരിയറിനേക്കാൾ രണ്ട് എംഎം നീളവും 210 എംഎം വീതിയും 22 എംഎം ഉയരവും ഹാരിയർ ഇവിക്ക് കൂടുതലാണ്. 502 ലിറ്ററാണ് ബൂട്ട് സ്പേസ്.

കരുത്ത്

ഡ്യുവൽ, സിംഗിൾ ഇലക്ട്രിക് മോട്ടോറുകളുമായി ഇണക്കിച്ചേർത്ത 75 കിലോവാട്ട്, 65 കിലോവാട്ട് ബാറ്ററി പായ്ക്കുകളാണ് വാഹനത്തിന് കരുത്തു പകരുന്നത്. ബാറ്ററിക്ക് ലൈഫ് ടൈം വാറന്‍റിയും ടാറ്റ നൽകുന്നുണ്ട്. ഒറ്റ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. 480-505 കിലോമീറ്റർ വരെ യഥാർഥ റേഞ്ച് ലഭിക്കുമെന്നാണ് ടാറ്റ പറയുന്നത്. വാഹനം 250 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ മതി. 6.3 സെക്കൻഡിനുള്ളിൽ നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ ഇവിക്ക് കഴിയും.

ഹെക്സ, സഫാരി സ്റ്റോം എന്നിവ നിർത്തലാക്കിയതിനുശേഷം ക്വാഡ് വീൽ ഡ്രൈവ്, റിയർ വീൽ ഡ്രൈവ് എന്നിവ ലഭിക്കുന്ന ആദ്യ ടാറ്റ മോട്ടോഴ്സ് വാഹനമാണ് ഹാരിയർ ഇവി. ക്വാഡ് വീൽ ഡ്രൈവ് വകഭേദങ്ങൾ 391 ബിഎച്ച്പി കരുത്തും 504 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം റിയർ വീൽ ഡ്രൈവ് വകഭേദങ്ങളുടെ പ്രകടന സവിശേഷതകൾ ഇതുവരെ കന്പനി വെളിപ്പെടുത്തിയിട്ടില്ല.

ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളെ നേരിടാൻ സഹായിക്കുന്ന നവീകരിച്ച ടെറൈൻ മോഡുകൾ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. നോർമൽ, സാൻഡ്, മഡ് റട്സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ ആറ് ടെറൈൻ മോഡുകൾ ഉണ്ട്. അഡ്വഞ്ചർ, ഫിയർലെസ്, എംപവേർഡ് എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലാണ് ‌ഹാരിയർ ഇവിയെ ടാറ്റ വിപണി യിൽ എത്തിക്കുന്നത്.


ആകർഷണം

ഇന്‍റീരിയറിലെ പ്രധാന ആകർഷണം ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ ക്യുഎൽഇഡി 14.53 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സ്ക്രീനാണ്. ഫുൾ സ്ക്രീൻ മാപ്സ് പിന്തുണയുള്ള 10.2 ഇഞ്ച് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ഡ്യുവൽ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ, വയർലെസ് ഫോണ്‍ ചാർജർ, വെന്‍റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർ സീറ്റിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവേർഡ് ഫ്രണ്ട് സീറ്റുകൾ, റിയർ എസി വെന്‍റുകൾ, പനോരമിക് സണ്‍റൂഫ്, ആംബിയന്‍റ് ലൈറ്റിംഗ്, റിയർ സണ്‍ ഷേഡുകൾ, ഡിജിറ്റൽ കീ, ഡോൾബ് അറ്റ്മോസ് 5.1 ന്‍റെ പത്ത് സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വെഹിക്കിൾ ടു ലോഡ്, വെഹിക്കിൾ ടു വെഹിക്കിൾ ചാർജിംഗ് സൗകര്യം, കണക്റ്റഡ് കാർ ടെക്, എച്ച്ഡി റിയർവ്യൂ മിറർ വിത്ത് ഡിവിആർ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. ടാറ്റയുടെ പുതു തലമുറ വാഹനങ്ങളെപ്പോലെ തന്നെ ഇലുമിനേറ്റഡ് നാല് സ്പോക്ക് സ്റ്റിയറിങ് വീലാണ് ഹാരിയർ ഇവിക്കും.

സുരക്ഷ

സുരക്ഷയുടെ കാര്യത്തിൽ, പഞ്ച് ഇവിയിലൂടെ അരങ്ങേറ്റം കുറിച്ച ‘ആക്റ്റി.ഇവി’ പ്ലാറ്റ്ഫോമിന്‍റെ ശക്തിപ്പെടുത്തിയ മോണോകോക്ക് ചേസിസുമായിയാണ് ഹാരിയർ ഇവി വരുന്നത്. ആറ് എയർബാഗുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോൾ, ഹൈ ബീം അസിസ്റ്റ്, പാർക്ക് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ്, ബ്ലൈൻഡ്സ്പോട്ട് മോണിറ്ററിംഗ് തുടങ്ങി സംവിധാനങ്ങൾ വാഹനത്തിനുണ്ട്. സുരക്ഷയ്ക്കായി 540 ഡിഗ്രി സറൗണ്ട് കാമറ വ്യൂവും നൽകിയി‌‌ട്ടുണ്ട്.

ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഡ്രൈവറില്ലാതെ ഓട്ടോമാറ്റിക്കായി വാഹനം പാർക്ക് ചെയ്യുന്ന സമണ്‍ മോഡ് ആണ്. ഫാസ്റ്റാഗ്, ഇവി ചാർജിംഗ് പോയിന്‍റ് പേയ്മെന്‍റുകൾക്ക് മൊബൈൽ ഫോണ്‍ ആവശ്യമില്ലാത്ത പുതിയ ഡ്രൈവ്പേ ഫീച്ചറും നൽകിയിട്ടുണ്ട്.

നൈനിറ്റാൾ നോക്റ്റേണൽ, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇവി വിൽപ്പനയ്ക്ക് എത്തുന്നത്. കൂടാതെ ബ്ലാക്ക് ഒൗട്ട് സ്റ്റെൽത്ത് എഡിഷനും ഉടൻ പുറത്തിറങ്ങും. ഹാരിയർ ഇവിയുടെ എക്സ്-ഷോറൂം വില 21.49 ലക്ഷം രൂപയാണ്. നിലവിൽ ഒരു മോഡലിന്‍റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ ബുക്കിംഗ് ജൂലൈ രണ്ടിന് ആരംഭിക്കും.

വില : 21.49 ലക്ഷം

റേഞ്ച്: 627 കിലോമീറ്റർ