കളമശേരി സ്‌ഫോടനം: മാര്‍ട്ടിന്‍ ഡൊമിനിക് ഏക പ്രതി
കളമശേരി സ്‌ഫോടനം: മാര്‍ട്ടിന്‍ ഡൊമിനിക് ഏക പ്രതി
Wednesday, April 24, 2024 2:24 AM IST
കൊച്ചി: കളമശേരി സ്‌ഫോടനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ 3,578 പേജുള്ള കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

യഹോവയുടെ സാക്ഷികള്‍ എന്ന പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. എട്ടുപേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ തമ്മനം സ്വദേശി മാര്‍ട്ടിന്‍ ഡൊമിനിക് മാത്രമാണു പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ 294 സാക്ഷികളാണുള്ളത്.


137 തൊണ്ടിമുതലും 236 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. തീവ്രവാദ ആക്രമണം നടത്തിയതിന് യുഎപിഎ നിയമപ്രകാരവും സ്‌ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകളും കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 29നായിരുന്നു കളമശേരിയിലെ കണ്‍വന്‍ഷന്‍ സെന്‍ററില്‍ സ്‌ഫോടനമുണ്ടായത്. ആറു മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.