സഹായി വോട്ട്: നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കളക്‌ടര്‍
സഹായി വോട്ട്: നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കളക്‌ടര്‍
Monday, April 22, 2024 5:41 AM IST
കണ്ണൂർ: പേരാവൂരിലും പയ്യന്നൂരിലും വീട്ടിൽ വോട്ടിംഗില്‍ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരംതന്നെയാണെന്നും ഈ രണ്ടു സംഭവങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍.

മൈക്രോ ഒബ്‌സര്‍വര്‍, പോളിംഗ് ഓഫീസര്‍, വോട്ടര്‍, സഹായി വോട്ടര്‍ എന്നിവരുടെ മൊഴി എടുത്തതില്‍നിന്നും വീഡിയോ പരിശോധിച്ചതില്‍നിന്നും ഇക്കാര്യത്തില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്നു വ്യക്തമായതായി ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പേരാവൂര്‍ അസി. റിട്ടേണിംഗ് ഓഫീസറായ ഡിവിഷണല്‍ ഫോറസറ്റ് ഓഫീസര്‍ എസ്. വൈശാഖ് റിപ്പോര്‍ട്ട് നല്‍കിയതായും കളക്ടര്‍ അറിയിച്ചു.

പേരാവൂര്‍ ബംഗ്ലക്കുന്നിലെ 123 നമ്പര്‍ ബൂത്തിലെ വോട്ടറായ 106 വയസുകാരിയായ കല്ല്യാണി എറക്കോടന്‍ ഹൗസ് എന്നിവരുടെ വീട്ടില്‍ 20ന് ഉച്ചയോടെയാണ് സ്‌പെഷല്‍ പോളിംഗ് ടീം ചെന്നത്. സ്റ്റേഷന്‍ പരിധിയിലെ പ്രധാന രാഷ്‌‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യവും മുന്‍കൂട്ടി അറിയിച്ച് ഉറപ്പുവരുത്തിയിരുന്നു. ഈ സമയം വോട്ടറുടെ മകളും അടുത്ത ബന്ധുവും അവിടെയുണ്ടായിരുന്നു. വോട്ടറുടെ മകള്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വോട്ടറും മകളും അടുത്ത ബന്ധുവിനെ സഹായിയായി നിര്‍ദേശിക്കുകയാണുണ്ടായത്.


പയ്യന്നൂരില്‍ കോറോം വില്ലേജിലെ മാധവന്‍ വെളിച്ചപ്പാടിന്‍റെ വോട്ട് ചെയ്തത് സംബന്ധിച്ച പരാതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 18ന് വൈകുന്നേരം മൂന്നരയോടെയാണു പോളിംഗ് ടീം ഈ വീട്ടില്‍ എത്തിയത്. വോട്ടര്‍ക്കു പ്രായാധിക്യം കാരണം സഹായിയെ വേണമെന്ന് ആവശ്യപ്പെട്ടപ്രകാരമാണ് ഇ.വി. സുരേഷ് എന്നയാളെ സഹായി വോട്ടറായി അനുവദിച്ചത്.

ഇതുസംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട രേഖകളില്‍ വോട്ടര്‍ വിരലടയാളം നല്‍കുകയും ചെയ്തിട്ടുണ്ട്. വോട്ടിംഗ് നടപടികളുടെ വീഡിയോ പരിശോധിക്കുകയും മൈക്രോ ഒബ്‌സര്‍വര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത് അസി. റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ സിറോഷ് ജോണ്‍ റിപ്പോര്‍ട്ട് കൈമാറിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.