കാഞ്ചിയാറിലെ ടവർ ലൈൻ: ഉന്നതതല യോഗം ചേരും: മന്ത്രി റോഷി അഗസ്റ്റിൻ
Wednesday, June 26, 2024 3:42 AM IST
ഇടുക്കി: കാഞ്ചിയാർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നിർദിഷ്ട ടവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ഉന്നതതല യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് മന്ത്രി റോഷി അഗസ്റ്റിൻ കത്ത് നൽകി. ആവശ്യമെങ്കിൽ പദ്ധതിയുടെ അലൈൻമെന്‍റ് മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടെന്ന് മന്ത്രി അറിയിച്ചു.

കോടാലിപ്പാറ, മുരിക്കാട്ടുകുടി, തൊപ്പിപ്പാള, മറ്റപ്പള്ളി, ലബ്ബക്കട, കക്കാട്ടുകട, അഞ്ചുരുളി പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന തരത്തിലാണ് ടവർ ലൈനിന്‍റെ അലൈൻമെന്‍റ്. ജനവാസ മേഖലയിലൂടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും കൃഷിയിടങ്ങൾക്കും ജനജീവിതത്തിനും പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് നാട്ടുകാരുടെ പരാതി.

പ്രതിഷേധത്തിന്‍റെ ഭാഗമായി കാഞ്ചിയാർ നിവാസികൾ കട്ടപ്പന കെഎസ്ഇബി സബ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്നാണ് പ്രശ്നത്തിൽ മന്ത്രി ഇടപെട്ടത്.