കരിങ്കുന്നം, മുട്ടം മേഖലകളിലെ പുലിക്കൂട് നീക്കുന്നു
Tuesday, June 25, 2024 5:59 AM IST
തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ ഭീതി പരത്തിയ പുലിയെ കുടുക്കാൻ സ്ഥാപിച്ച കൂട് സ്ഥലത്തുനിന്നു നീക്കം ചെയ്യാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി തേടി വനപാലകർ. ഏതാനും മാസങ്ങളായി പുലി ഉയർത്തിയ ഭീതിക്ക് അയവു വന്നതോടെയാണ് കൂടു മാറ്റാൻ തീരുമാനിച്ചത്.

ഏതാനും നാളുകളായി പ്രദേശത്തു പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഇതേത്തുടർന്ന് ഇവിടെ സ്ഥാപിച്ചിരുന്ന കാമറകളും നീക്കിയിരുന്നു. ഇല്ലിചാരിയിലെ ഒരു കാമറ മാത്രമാണ് നിലവിലുള്ളത്. മഴ വെള്ളം കയറിയതിനെത്തുടർന്ന് ഇതു തകരാറിലാണ്.

കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലും പൊട്ടൻപ്ലാവിലും തൊടുപുഴ നഗരസഭയിൽ ഉൾപ്പെടുന്ന മഞ്ഞുമാവിലും പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മുട്ടം പഞ്ചായത്തിലും പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലും അന്പലപ്പടിയിലുമാണ് ആദ്യം പുലിയുടെ സാന്നിധ്യമുണ്ടായത്. ഇവിടെ ആടിനെയും നായ്ക്കളെയും ഉൾപ്പെടെ ഒട്ടേറെ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്ന അജ്ഞാതജീവി പുലിയാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നു വനംവകുപ്പ് ഇവിടെ നിരീക്ഷണ കാമറ സ്ഥാപിച്ചു.

ഇതിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് നാട് ഭീതിയിലായത്. പിന്നീട് പല ഭാഗത്തും പുലിയുടെ സാന്നിധ്യമുണ്ടായി. വളർത്തുമൃഗങ്ങൾക്കു പുറമേ കുറുക്കൻമാരെയും പുലി ആക്രമിച്ച് ഭക്ഷണമാക്കി. ഇതോടെയാണ് ആദ്യം ഇല്ലിചാരിയിലും പിന്നീട് പൊട്ടൻപ്ലാവിലും വനംവകുപ്പ് കൂടു സ്ഥാപിച്ചത്.

ഇല്ലിചാരി, പൊട്ടൻപ്ലാവ്, മലങ്കര എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നിരീക്ഷണത്തിനായി വനംവകുപ്പ് കാമറ സ്ഥാപിച്ചു. ഇതിൽ ഇല്ലിചാരിയിലും പൊട്ടൻപ്ലാവിലും സ്ഥാപിച്ച കാമറകളിൽ പുലിയുടെ ചിത്രം ലഭിച്ചിരുന്നു. എന്നാൽ ഏതാനും നാളുകളായി പുലിയുടെ സാന്നിധ്യം എവിടെയും സ്ഥിരീകരിച്ചിട്ടില്ല.

സമീപ പ്രദേശങ്ങളിലൊന്നും പുലിയുടെ സാന്നിധ്യം ഉണ്ടാകാത്തതിനാൽ ഇവിടെനിന്നും മറ്റു മേഖലകളിലേയ്ക്ക് കടന്നിരിക്കാമെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ. ഇല്ലിചാരി മലയുടെ മുകൾഭാഗത്ത് റിസർവ് വനമേഖലയുണ്ട്. ഇതു വഴി പുലി മറ്റിടങ്ങളിലേയ്ക്കു പോയിരിക്കാമെന്നാണ് നിഗമനം. നാളുകളായി പ്രദേശത്തെ വളർത്തു മൃഗങ്ങൾക്കു നേരേ പുലിയുടെ ആക്രമണമുണ്ടായിട്ടില്ല. അതിനാൽ പ്രദേശവാസികളുടെ ആശങ്കയ്ക്കും അറുതി വന്നിട്ടുണ്ട്. പീരുമേട് ടൈഗർ റിസർവിൽ നിന്നും എത്തിച്ച കൂട് അനുമതി ലഭിച്ചാൽ അവിടേയ്ക്ക് തിരികെ കൊണ്ടു പോകും.