ചെങ്ങന്നൂര്‍ ഹാച്ചറിയിലെ മുഴുവൻ വളർത്തുപക്ഷികളെയും നശിപ്പിച്ചു
Wednesday, June 26, 2024 11:39 PM IST
ചെങ്ങന്നൂര്‍: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ കോഴിവളര്‍ത്തല്‍ കേന്ദ്രമായ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ കോഴികൾ ഉൾപ്പെടെയുള്ള പതിനായിരത്തിലേറേ വളർത്തു പക്ഷികളെ ഇന്നലെ കള്ളിംഗ് നടത്തി ശാസ്ത്രിയമായി സംസ്കരിച്ചു. തുടർന്ന് കോഴിമുട്ടയും കാടമുട്ടയും കുഴിച്ചുമൂടി.

കൂടുകളിലുള്ള കോഴിവളവും തീറ്റയും ഇന്നു മറവുചെയ്തു തുടങ്ങും. ഇതിനുശേഷം കോഴി ഷെഡുകളും കെട്ടിടങ്ങളും അണുനശീകരണം നടത്തും. ഇന്നലെ രാവിലെ എട്ടുമുതല്‍ ഹാച്ചറിയിലെ രണ്ടു കാമ്പസുകളിലായുള്ള മുട്ട - ഇറച്ചി, അലങ്കാര കോഴികൾ, കാടപ്പക്ഷി തുടങ്ങിപതിനായിരത്തിലേറെ പക്ഷികളെയാണു ദയാവധം നടത്തി മറവ് ചെയ്തത്.

ഹാച്ച് റിപ്പോർട്ട് തൊഴിലാളികൾ അടക്കം എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാരെയും ഉൾപ്പെടുത്തി രുപീകരിച്ച പ്രത്യേക ദൗത്യ സംഘത്തിന്‍റെ നേതൃത്വത്തിലാണ് കള്ളിംഗ് നടത്തിയത്.
ഏഴു മുതൽ ഒൻപതുവരെ അംഗങ്ങളുള്ള എട്ടു സ്ക്വാഡുകളിൽ മൃഗഡോക്ടർമാർ മുതൽ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ഇന്നലെ നടന്ന കള്ളിംഗിൽ ഉണ്ടായിരുന്നു. ഇന്ന് ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ ദയാവധം നടത്തുന്നതാണ് അതിനായി നാലു ടീമുകളെ ചുമതലപ്പെടുത്തി.

ചെങ്ങന്നൂർ മുനിസിപ്പാലിറ്റി ഭാഗത്ത് രണ്ടു ടീമും ആല, പുലിയൂർ പഞ്ചായത്തുകളിൽ ഓരോ ടീം വീതവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയിലുള്ള കോഴികളെ വളർത്തുന്നവർ രാവിലെ അവയെ അഴിച്ചു വിടാതിരിക്കണമെന്ന് പ്രത്യേക അറിയിപ്പും നല്കി. ഇന്നലെ കള്ളിംഗിൽ പങ്കെടുത്ത മുഴുവൻ ആളുകളും വീടുകളിൽ ക്വാറന്‍റൈനിൽ പ്രവേശിച്ചു. മാസങ്ങൾക്കുശേഷം മാത്രമേ ഹാച്ചറിയിലെ മുട്ടവിരിയിക്കലും കോഴിവളർത്തലും ഇനി നടക്കൂ.