മഴ കനക്കുന്നു, കടൽക്ഷോഭവും
Wednesday, June 26, 2024 11:39 PM IST
ആലപ്പുഴ: മഴ കനക്കുന്നതോടെ കടൽക്ഷോഭം രൂക്ഷമാകുന്നു. തീരദേശവാസികൾ തീരാദുരിതത്തിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാർഡ് പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്‍ററിന് വടക്കോട്ട് ഒരു കി.മീറ്ററോളം ദിവസങ്ങളായി കടൽക്ഷോഭം നേരിടുന്നു. തീരത്തോട് ചേർന്നുള്ള 100 ലധികം വീടുകളാണ് തകർച്ചാഭീഷണി നേരിടുന്നത്.

വർഷങ്ങൾക്കു മുൻപ് നിർമിച്ച കടൽ ഭിത്തി തകർന്നടിഞ്ഞതോടെ തീരസംരക്ഷണം ഈ പ്രദേശത്ത് കടലാസിലൊതുങ്ങി. കടൽ ഭിത്തിക്കായി സ്ഥാപിച്ച കല്ലുകളെല്ലാം കടലെടുത്തു. പുതിയ കടൽ ഭിത്തിനിർമാണം നടക്കാത്തതിനാൽ മത്സ്യത്തൊഴിലാളികളുടെ ആശ്രയമായ പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്‍ററും തകർച്ചാഭീഷണിയിലാണ്. ഇവിടെ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്ക് തകർച്ചാ ഭീഷണിയെ തുടർന്ന് അഴിച്ചുമാറ്റിയിരുന്നു. പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമാണം നടത്തിയില്ലെങ്കിൽ ഫിഷ് ലാൻഡിംഗ് സെന്‍റർ മുതൽ വടക്കോട്ട് കൊച്ചുപൊഴി വരെയുള്ള പ്രദേശം ഇല്ലാതാകുമെന്ന ആശങ്കയാണ് തീരദേശവാസികൾക്കുള്ളത്.

തീരദേശവാസികൾ ആശങ്കയിൽ

ഹരിപ്പാട്: കനത്ത മഴയ്ക്കൊപ്പം കടലാക്രമണവും ശക്തമായതോടെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരവാസികൾ കടുത്ത ദുരിതത്തിലായി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കടലാക്രമണം ശക്തമായത്. എസി പള്ളി മുതൽ വടക്കോട്ട് മംഗലം വരെയുള്ള ഭാഗത്തും തൃക്കുന്നപ്പുഴ പഞ്ചായത്ത് 13-ാം വാർഡിൽ പെടുന്ന ചേലക്കാട് മുതൽ പാനൂർ പള്ളിമുക്ക് വരെയും പുത്തൻപുര ജംഗ്ഷനു പടിഞ്ഞാറ് പല്ലന ഹൈസ്കൂൾ ജംഗ്ഷന് പടിഞ്ഞാറ് മുതുക്കൽ മുതൽ മൂത്തേരി വരെയുള്ള ഭാഗത്തുമാണ് കടലാക്രമണം കൊടിയ നാശം വിതച്ചത്.

ആറാട്ടുപുഴ എസി പള്ളി, എംഇഎസ് ജംഗ്ഷൻ മുതൽ കാർത്തിക ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വലിയഴിക്കൽ തൃക്കുന്നപ്പുഴ തീരദേശ റോഡ് മണ്ണിനടിയിലായി. ഇവിടെ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ടൊഴുകി. നിരവധി വീടുകളുടെ പരിസരം വെള്ളത്തിൽ മുങ്ങി.

പാനൂർ ഭാഗത്ത് വീടുകളുടെ ചുമരിലാണ് തിരമാല പതിക്കുന്നത്.വലിയഴീക്കൽ അഴീക്കോടൻ നഗർ ഭാഗത്തും കടലാക്രമണം രൂക്ഷമാണ്. എംഇഎസ് ജംഗ്ഷൻ ഭാഗത്ത്അപകടാവസ്ഥയേറി. കടലിനും റോഡിനും ഇടയിലുള്ള തീരം പൂർണമായും കടലെടുത്തു. റോഡിന്‍റെ അരിക് കടലെടുത്തുകൊണ്ടിരിക്കുന്നു. ഈ ഭാഗത്ത് വലിയഴിക്കൽ -തൃക്കുന്നപ്പുഴ റോഡ് ഏതു നിമിഷവും മുറിയും.

അപ്പര്‍ കുട്ടനാട്ടില്‍
ജലനിരപ്പ് ഉയരുന്നു

എടത്വ: കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും വര്‍ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു. തലവടി പഞ്ചായത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പൂന്തുരുത്തി, നാലാം വാര്‍ഡ് നെരവംതറ, ഏഴാം വാര്‍ഡ് കുന്നുമ്മാടി -കുതിരച്ചാല്‍, 10-ാം വാര്‍ഡ് മണലേല്‍ അംബേദ്കര്‍ കോളനി, 11-ാം വാര്‍ഡ് പുലിത്തട്ട എന്നീ പ്രദേശങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.

മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിരണം, തലവടി, എടത്വ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മുട്ടാര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ജനജീവിതം ദുസഹമായി തീര്‍ന്നു. തലവടി, മുട്ടാര്‍ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ നീണ്ടുനിന്നാല്‍ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തില്‍ മുങ്ങും.

കുന്നുമ്മാടി-കുതിരച്ചാല്‍ കോളനി നിവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മറ്റേണ്ടിവരും. ഇന്നലെ മുതലാണ് നദികളില്‍ പൊടുന്നനേ ജലനിരപ്പ് ഉയര്‍ന്നത്. ഏതാനും ദിവസങ്ങളായി ഇടവിട്ട് ശക്തമായ മഴ പ്രദേശത്ത് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം കണ്ടിരുന്നില്ല.

ഇന്നലെ ഉച്ചയോടുകൂടിയാണ് വീടുകളില്‍ വെള്ളം കയറിയത്. പെയ്ത്തുവെള്ളവും കിഴക്കന്‍ വെള്ളവും മൂലം നദികളിലെ ജലനിരപ്പുയരാന്‍ തുടങ്ങിയിരുന്നു. രണ്ടുദിവസം മുന്‍പുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് തലവടിയിലെ നിരവധി വീടുകള്‍ക്ക് കേട് സംഭവിച്ചിരുന്നു. മഴ നീണ്ടുനിന്നാല്‍ അപ്പര്‍കുട്ടനാട് മുങ്ങാനാണ് സാധ്യത.