ഗ്രാന്‍റും റേഷനുമില്ല, പുന്നപ്ര ശാന്തിഭവൻ ജീവിക്കാൻ തെരുവിലിറങ്ങണം
Thursday, June 20, 2024 10:56 PM IST
അമ്പലപ്പുഴ: ഗ്രാന്‍റും റേഷനുമില്ല, പുന്നപ്ര ശാന്തിഭവൻ ജീവിക്കാൻ തെരുവിൽ കൈനീട്ടേണ്ട സ്ഥിതിയിൽ. 150 ഓളം അന്തേവാസികളുള്ള ശാന്തിഭവനിൽ 30 പേർക്കുമാത്രമാണ് സർക്കാർ ഗ്രാന്‍റ് ലഭിക്കുന്നത്.രണ്ടു വർഷമായി അതും ലഭിക്കുന്നില്ല. മുൻകാലങ്ങളിൽ അന്തേവാസികൾക്കു സൗജന്യ റേഷൻ ലഭിച്ചിരുന്നു.

ഇപ്പോൾ പണം കൊടുത്താണ് റേഷൻ വാങ്ങുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 125 പേർക്കു റേഷൻ കാർഡിൽ പേരുണ്ടെങ്കിലും യാതൊരു വിധ ആനുകൂല്യവും ലഭിക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 60 ഓളം പേർക്കു ഗ്രാന്‍റ് ഭിച്ചിരുന്നെന്നും മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ പറഞ്ഞു.

ആരോരുമില്ലാതെ മനോനില തെറ്റി തെരുവിൽ അലഞ്ഞിരുന്നവരെ സംരക്ഷിക്കാനായി 1997 ജനുവരി 30 നാണ് ശാന്തിഭവൻ പ്രവർത്തനമാരംഭിച്ചത്. 30,000 രൂപ ഒരുദിവസത്തെ ചെലവിനായി വേണം. വൈദ്യുതി ചാർജ്, വെള്ളം തുടങ്ങിയ ചെലവ് വേറെ. ഡോക്ടർമാരും നഴ്സുമാരും പാചകക്കാരും ഉൾപ്പടെ 20 ഓളം ജീവനക്കാർ നിലവിലുണ്ട്.

പൊതുനിരത്തുകളിൽ നാട്ടുകാർക്കു ശല്യമായി അലയുന്നവരെ പലപ്പോഴും പോലിസും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ശാന്തിഭവനിൽ എത്തിക്കുന്നത്. പലരും ഇതരസംസ്ഥാനക്കാരാണ്. ഇവിടത്തെ പരിചരണത്തിലൂടെ രോഗം ഭേദമായി നാടുകളിലേക്കു തിരിച്ചുപോയവരും നിരവധിയാണ്.

കുട്ടനാട്ടിലെ കൃഷിനാശവും ട്രോളിംഗ് നിരോധനം മൂലമുണ്ടായ കടുത്ത വറുതിയും ചെറുകിട ബിസിനസുകാർ അടക്കമുള്ളവരുടെ സാമ്പത്തിക പ്രശ്നവും ശാന്തിഭവന്‍റെ വരുമാനത്തെ ബാധിച്ചു. അന്തേവാസികളുടെ അന്നം മുടങ്ങാതിരിക്കാൻ ശാന്തിഭവൻ അധികൃതർ തെരുവിലേക്കിറങ്ങേണ്ട ഗതികേടിലാണ്. ഈ സാഹചര്യത്തിൽ കല്യാണ വീടുകളിലും ആഘോഷ വേളയിലും മിച്ചം വരുന്ന ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴയ വസ്ത്രങ്ങൾ തുടങ്ങിയവ തരാൻ സന്മനസുള്ളവർ 9447403035 നമ്പരിൽ ബന്ധപ്പെടണമെന്ന് ബ്രദർ മാത്യു ആൽബിൻ പറയുന്നു.