കോടികള്‍ മുടക്കിയ നഗരസഭാ ശതാബ്ദി മന്ദിരം അടഞ്ഞുതന്നെ
Thursday, June 20, 2024 10:56 PM IST
ആലപ്പുഴ: നൂറ്റാണ്ടിന്‍റെ പ്രതാപം പേറി കിഴക്കിന്‍റെ വെനീസായ ആലപ്പുഴയിൽ നഗരസഭ ശതാബ്ദി മന്ദിരം ഇനിയും അടഞ്ഞുതന്നെ. 52 വാര്‍ഡുകളുള്ള നഗരസഭ കോര്‍പറേഷനായി മാറുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍കൂടി മുന്നില്‍ കണ്ടായിരുന്നു കെട്ടിട നിര്‍മാണം.

വര്‍ഷം മൂന്നര പിന്നിട്ടിട്ടും നഗരഹൃദയത്തില്‍ ആര്‍ക്കും പ്രയോജനമില്ലാതെ കിടക്കുകയാണ് അഞ്ചുനില കെട്ടിടം. 2020 ഒക്‌ടോബറില്‍ യുഡിഎഫ് ഭരണകാലത്താണ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടന്നത്. ഭരണംമാറി എല്‍ഡിഎഫ് അധികാരത്തിലേറിയപ്പോള്‍ വേഗമുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പുതിയ ഭരണസമിതി തുടര്‍നിര്‍മാണ പ്രവൃത്തികള്‍ക്കു വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. കോവിഡുകാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമായി ശതാബ്ദി മന്ദിരം ഉപയോഗിച്ചുവെന്നത് മാത്രമാണ് ഈ മന്ദിരവുമായി എടുത്തുപറയാനുള്ളത്.

സൗകര്യങ്ങളുണ്ട്,
പ്രയോജനമില്ല

വിവിധ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ എന്ന ലക്ഷ്യത്തോടെ അഞ്ചു നിലകളിലാണ് കെട്ടിടത്തിന്‍റെ നിര്‍മാണം. എല്ലാനിലയിലും ജനങ്ങള്‍ക്ക് വിശ്രമസ്ഥലം, ശുചിമുറി, അംഗപരിമിതര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഇരിപ്പിടം, എസി മിനി കോണ്‍ഫറന്‍സ് ഹാള്‍, താഴത്തെ നിലയില്‍ ജനസേവന കേന്ദ്രത്തിന് മുന്നില്‍ 40 പേര്‍ക്കുള്ള ഇരിപ്പിടം. ആരോഗ്യം, പെന്‍ഷന്‍ അടക്കമുള്ള വിഭാഗങ്ങള്‍ക്കും പ്രത്യേകം സൗകര്യം, നാലാംനിലയില്‍ വിശാലമായ കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ പൈപ്പ്‌ലൈന്‍ പൊതിയുന്നതിനുവേണ്ടി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഒരുഭാഗം തകര്‍ന്നുവീണിരുന്നു. ഭരണമുന്നണിയും പ്രതിപക്ഷവും പരസ്പരം പഴിചാരിയുള്ള വാക്‌പോര് മുറുകിയെങ്കിലും കരാര്‍ ഏറ്റെടുത്ത ഹാബിറ്റാറ്റിന്‍റെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ ആവശ്യമായ പരിഹാര പ്രവൃത്തികള്‍ നടത്തുമെന്ന ഉറപ്പില്‍ പ്രശ്‌നം അവസാനിപ്പിച്ചു. കെട്ടിടത്തിന്‍റെ ബലക്ഷയം പരിഹരിച്ച്, ഇന്‍റീരിയർ ജോലികള്‍ അതിവേഗം പൂര്‍ത്തിയാക്കി തുറക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.

എത്രനാള്‍
കാത്തിരിക്കണം‍?

2017ല്‍ യുഡിഎഫിന്‍റെ കാലത്ത് 10.47 കോടി രൂപ എസ്റ്റിമേറ്റ് എടുത്താണ് ശതാബ്ദി മന്ദിരത്തിന്‍റെ നിര്‍മാണം തുടങ്ങിയത്. നിര്‍മാണച്ചുമതല ഹാബിറ്റാറ്റിനായിരുന്നു.

6.15 കോടി ഹാബിറ്റാറ്റിന് കൈമാറിയശേഷം ഉദ്ഘാടനം നടത്തിയെങ്കിലും ഇന്‍റീരിയര്‍ ജോലികളടക്കം ഒഴിവാക്കി കെട്ടിടത്തിന്‍റെ സ്ട്രക്ച്ചര്‍ മാത്രമാണ് അന്ന് പൂര്‍ത്തിയാകിയത്.

ഇതിന്‍റെ ബാധ്യതയായി 4.25 കോടിയും ഫര്‍ണിഷിംഗിനായി 3.15കോടിയും പുതിയ എല്‍ഡിഎഫ് ഭരണസമിതിക്ക് കണ്ടെത്തേണ്ടി വന്നതാണ് നീണ്ടുപോകാന്‍ കാരണമെന്നാണ് ഭരണസമിതി വിശദീകരണം.

കോടികള്‍ മുടക്കിയ നഗരസഭ ശതാബ്ദി മന്ദിരത്തിലേക്ക് കയറാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം.

ഈവര്‍ഷം തന്നെ അത് ഉണ്ടാകുമെന്നാണ് കൗണ്‍സിലര്‍മാരുടെ പ്രതീക്ഷ. നിര്‍മാണത്തിന്‍റെ പലഘട്ടത്തിലും കണ്ടെത്തിയ പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ നീണ്ടുപോകലിനു പിന്നില്‍.

അന്ന് വില്ലൻ
കോവിഡ്!

കരാര്‍ കമ്പനിക്കുള്ള പണമിടപാടുകളിലെ വൈകലും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഉദ്ഘാടത്തിനുശേഷം രണ്ടരവര്‍ഷത്തോളം അഞ്ചുനിലകെട്ടത്തിനു പരിപാലനം വേണ്ട രീതിയിലുണ്ടായില്ല.
ആദ്യവര്‍ഷം കോവിഡാണ് വില്ലനായത്. യഥാസമയം നവീകരിക്കാത്തതിനാല്‍ കെട്ടിടത്തിന്‍റെ പലഭാഗത്തും വിള്ളലും ചോര്‍ച്ചയുമുണ്ടായെങ്കിലും അതൊന്നും കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ കഴിഞ്ഞവര്‍ഷം ഭിത്തികള്‍ ഇടിഞ്ഞുവീണതോടെയാണ് വിഷയത്തില്‍ നഗരസഭാധികൃതര്‍ ഇടപെട്ടത്.

വൈദ്യുതി കണക്ഷനും കുടിവെള്ളവും ഇന്‍റീരിയര്‍ ജോലികളും ഫര്‍ണിച്ചറുകളും ഒന്നുമില്ലാതെയായിരുന്നു ഉദ്ഘാടനം.