മംഗളൂരുവിൽ അപകടത്തിൽ വിദ്യാർഥി മരിച്ചു
Monday, July 8, 2024 3:46 AM IST
പത്തനംതിട്ട: മംഗളൂരുവിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ വിദ്യാർഥി മരിച്ചു. ഇലവുംതിട്ട മുട്ടത്തുകോണം പുല്ലാമലയിൽ സുരേഷിന്‍റെ മകൻ സുമിത്താണ് (22) മരിച്ചത്.

മംഗളൂരു ബണ്ട്വാൾ - പഞ്ചൽകട്ടെ ദേശീയപാതയിൽ കവളപ്പദുരുവിൽ കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ അപകടത്തിലായിരുന്നു മരണം. കൊണാജെ മംഗളൂര് യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ടാംവർഷ വിദ്യാർഥി ആയിരുന്നു സുമിത്ത്.

ഒപ്പം സഞ്ചരിച്ചിരുന്ന കാസർഗോഡ് ബേക്കൽ സ്വദേശി ഗുരുപ്രീതിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ പാഴ്സൽ വാൻ സുമിത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ സുമിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു.


നാട്ടുകാരാണ് ഗുരുപ്രീതിനെ ആശുപതിയിൽ എത്തിച്ചത്. ബണ്ട്വാൾ ട്രാഫിക് എസ്ഐ സുതേഷിന്‍റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. സുമിത്തിന്‍റെ സംസ്കാരം ഇന്ന് 11-ന് മുട്ടത്തുകോണം പുല്ലാമലയിലെ വീട്ടുവളപ്പിൽ നടക്കും. മാതാവ്: പത്മ. സഹോദരി: ഡോ. സൈമ സുരേഷ് .