കാൽനൂറ്റാണ്ടിന്‍റെ തിളക്കത്തിൽ കുടുംബശ്രീ: ഹാപ്പിനെസ് പാർക്കുകൾ ഒരുങ്ങുന്നു
Monday, July 8, 2024 3:46 AM IST
പത്തനംതിട്ട: കുടുംബങ്ങളെ സന്തോഷിപ്പിക്കാൻ കുടുംബശ്രീ മുഖേന ഹാപ്പിനസ് സെന്‍ററുകൾ വരുന്നു. 25 വർഷം പിന്നിട്ട കുടുംബശ്രീ മിഷന്‍റെ ജില്ലാതല പ്രവർത്തനങ്ങളിലാണ് ഹാപ്പിനസ് സെന്‍ററുകൾ ഒരുങ്ങുന്നത്. ഓരോ കുടുംബത്തിന്‍റെയും സാഹചര്യങ്ങൾ വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം.

പദ്ധതി നടത്തിപ്പിന് സംസ്ഥാന, ജില്ലാതലത്തിൽ റിസോഴ്‌സ് ഗ്രൂപ്പുകളും രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, തദ്ദേശ സ്ഥാപനത്തിലെയും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെയും പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രാദേശികതലത്തിലും വിവിധ കമ്മിറ്റികൾ രൂപീകരിക്കും. ഇവർക്കുള്ള പരിശീലനം നടന്നുവരികയാണ്. ഓഗസ്റ്റ് ഒന്നു മുതൽ എഡിഎസ് അംഗങ്ങൾക്കുള്ള വാർഡുതല പരിശീലനവും ആരംഭിക്കും.

സർവേയിലൂടെ വിവരശേഖരണം

ഓരോ പഞ്ചായത്തിലും ഹാപ്പിനെസ് സമിതികൾ രൂപീകരിക്കും. പിന്നാലെ സന്തോഷ സൂചിക ഉയർത്തുന്നതിനുള്ള പ്രവർത്തനരീതിയും മാർഗരേഖയും തയാറാക്കും. വിവരങ്ങൾ സർവേ മുഖേന കണ്ടെത്തി വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ സൂക്ഷ്മതല പദ്ധതി വിലയിരുത്തും.

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവനദൗത്യം പദ്ധതിയുടെ ഭാഗമായുള്ള ഫുഡ്, ന്യൂട്രീഷൻ, ഹെൽത്ത് ആൻഡ് വാഷ് പ്രവർത്തനങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കുടുംബശ്രീയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവിഭാഗം വനിതകളും ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകും.

ആദ്യഘട്ടത്തിൽ എട്ട് പഞ്ചായത്തുകൾ

ആദ്യഘട്ടത്തിൽ ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലാണ് ഹാപ്പിനസ് സെന്‍ററുകൾ ആരംഭിക്കുന്നത്. കുറ്റൂർ, കൊറ്റനാട്, തോട്ടപ്പുഴശേരി, നാരങ്ങാനം, സീതത്തോട്, വള്ളിക്കോട്, ഏഴംകുളം, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ സെന്‍ററുകൾ തയാറാക്കുന്നത്.

ക്രൈം മാപ്പിംഗ് സർവേ ആദ്യഘട്ടം പൂർത്തിയായി, കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ക്രൈം മാപ്പിംഗ് സർവേ ആദ്യഘട്ടം പൂർത്തീകരിച്ചു. അസഭ്യ സംഭാഷണങ്ങളാണ് സ്ത്രീകൾ ഏറ്റവുമധികം നേരിടുന്ന ബുദ്ധിമുട്ടായി കണ്ടെത്തിയത്.


വനിതകൾ അഭിമുഖീകരിക്കുന്ന അതിക്രമങ്ങൾക്ക് പ്രതിരോധം ആവിഷ്‌കരിക്കാൻ 2023-24 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ സിഡിഎസുകളിലായി നടത്തിയ സർവേയിലെ കണക്കാണിത്. മറ്റ് സിഡിഎസുകളിൽ രണ്ടാംഘട്ടമായി സർവേ നടക്കും.

ജില്ലയൊട്ടാകെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ വിവരശേഖരണം നടത്തി സൂക്ഷിക്കുന്നതാണ് ക്രൈം മാപ്പിംഗ്. കുടുംബശ്രീ പ്രവർത്തകരായിട്ടുള്ള റിസോഴ്‌സ് ടീമുകളാണ് വിവരശേഖരണം നടത്തുന്നത്. ആനിക്കാട്, കടപ്ര, ഏറത്ത്, പന്തളം തെക്കേക്കര, ചെന്നീർക്കര, പ്രമാടം എന്നീ സിഡിഎസുകളിലാണ് ക്രൈം മാപ്പിംഗ് സർവേ ആദ്യഘട്ടത്തിൽ നടത്തിയത്.

സർവേയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ ബോധവത്കരിക്കുകയും പ്രതിരോധ പരിശീലനങ്ങൾ സംഘടിപ്പിക്കുകയുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
അവകാശ ലംഘനങ്ങൾ അതിക്രമങ്ങളാണെന്ന തിരിച്ചറിവ് നൽകുന്നതിനു പ്രത്യേക പ്രാധാന്യം നൽകുമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില പറഞ്ഞു.

നിയമസാക്ഷരത ബോധവത്കരണം, കൗമാര ക്ലബുകൾ, വയോജന കൂട്ടായ്മകൾ, വനിത ഗ്രാമസഭകൾ എന്നിവയ്ക്കു പ്രാധാന്യം നൽകും.

8877 സ്ത്രീകളിൽ സർവേ

8877 സ്ത്രീകളെ പങ്കെടുപ്പിച്ചാണ് ജില്ലയിൽ ആദ്യഘട്ട സർവേ നടത്തിയത്. ഇവർ 66,008 അതിക്രമങ്ങൾക്ക് വിധേരായിട്ടുണ്ടെന്നാണ് കണ്ടെത്തൽ ഒരു സ്ത്രീതന്നെ വിവിധ തരത്തിലുള്ള അതിക്രമത്തിന് ഒന്നിലികം തവണ വിധേയയായിട്ടുണ്ടെന്നാണ് ഇതു വെളിവാക്കുന്നത്. ഇതിൽ ഏറ്റവുമധികം നേരിട്ട അതിക്രമം അസഭ്യവർഷമോ സംഭാഷണമോ ആണ്.

സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കങ്ങളാണ് സാമ്പത്തിക അതിക്രമത്തിൽ മുന്നിലുള്ളത്. മർദനം, തോണ്ടൽ, ഓഫീസുകളിൽനിന്ന് ആവശ്യമായ സേവനങ്ങൾ ലഭ്യമാകാതിരിക്കൽ, തുറിച്ചുനോട്ടം തുടങ്ങിയവയാണ് മറ്റുള്ളവ.