പിടിപ്പുകേടിനു മാതൃകയായി പത്തനംതിട്ട കെഎസ്ആർടിസി കോംപ്ലക്സ്
Monday, July 8, 2024 3:46 AM IST
പത്തനംതിട്ട: തലയെടുപ്പോടെ പണിതുയർത്തിയ കെട്ടിടം കെഎസ്ആർടിസിക്കു സമീപഭാവിയിൽ ബാധ്യതയായി മാറും. ഇഷ്ടംപോലെ കടമുറികളും ഓഫീസ് സംവിധാനങ്ങളുമൊക്കെയായി രൂപകല്പന ചെയ്ത കെട്ടിടം പൂർത്തിയായെങ്കിലും നൂലാമാലകളിൽ കുടുങ്ങി വാടകയ്ക്കു കൊടുക്കാനാകാത്ത സ്ഥിതിയാണ്.

2021-ൽ കെട്ടിടം പൂർത്തിയാകുന്പോൾ ഒന്പതു കോടി രൂപയാണ് ചെലവായതെന്നാണ് കെഎസ്ആർടിസി പറയുന്നത്. കോർപറേഷന് ഇതിനോടകം നല്ല ഒരു തുക പ്രതിമാസ വരുമാനമായി ലഭിക്കാമായിരുന്ന കെട്ടിടമാണിത്.

കെട്ടിടം പൂർത്തിയാകുന്നതിനു മുന്പേ വാടകക്കാരെ കണ്ടെത്തി അവരിൽനിന്നു നിക്ഷേപവും വാങ്ങി കെട്ടിടവും ബസ് ടെർമിനലും പൂർത്തീകരിച്ചെങ്കിലും മുറികൾ തുറന്നു നൽകാനായിട്ടില്ല. പണവുമില്ല, പലിശയുമില്ല, മുറിയുമില്ല എന്ന അവസ്ഥയിൽ ഒരു കൂട്ടം നിസഹായർ ഇന്നും ഓഫീസുകൾ കയറിയിറങ്ങുന്നു.

പിടിപ്പുകേടിന് എന്നും മാതൃക സൃഷ്ടിക്കുന്ന കെഎസ്ആർടിസിക്ക് പത്തനംതിട്ടയിലെ കെട്ടിട നിർമാണം ബാധ്യതയായി നിലകൊള്ളുകയാണ്. കെട്ടിടം പണി പൂർത്തിയായെങ്കിലും കടമുറികൾക്കും ഓഫീസ് സംവിധാനങ്ങൾക്കുമായി നൽകണമെങ്കിൽ അതിനു മുന്പായുള്ള നൂലാമാലകളാണ് പ്രധാന തടസം. പ്രാഥമികമായി പരിഹരിക്കപ്പെടേണ്ട പല വിഷയങ്ങളും ഗൗനിക്കാതെ പണി നടത്തിയതിന്‍റെ പരിണിത ഫലമാണ് ഇപ്പോഴുള്ളതെന്ന് പറയുന്നു.

ലേലത്തിൽ ലഭിച്ചത് 6.05 കോടി രൂപ

കെഎസ്ആർടിസിയുടെ ബസ് ടെർമിനൽ പൂർത്തിയാകുന്നതിനു മുന്പേ മോഹനവാഗ്ദാനം നൽകി ലേലം നടത്തി കടമുറികൾ ഉറപ്പിച്ചിരുന്നു. ശബരിമലയുടെ പ്രവേശന കവാടമെന്ന നിലയിൽ പത്തനംതിട്ടയിലെ വാണിജ്യ സാധ്യതകൾ മുന്നിൽക്കണ്ട് കടമുറി നേരത്തെതന്നെ ലേലം കൊള്ളാൻ ജില്ലയ്ക്കു പുറത്തുനിന്നു പോലും ആളുകളെത്തി.

ഫണ്ടിന്‍റെ അപര്യാപ്തതയിൽ പണി മുടങ്ങുമോയെന്നു ഭയന്നുനിന്ന ഘട്ടത്തിൽ കടമുറികളുടെ ലേലം കെഎസ്ആർടിസിക്കും പ്രയോജനപ്പെട്ടു. 17 കടമുറികൾ ലേലം ചെയ്തപ്പോൾ കെഎസ്ആർടിസിക്ക് 6.05 കോടി രൂപ നിക്ഷേപമായി ലഭിച്ചു. ഒരുവർഷത്തിനുള്ളിൽ പണി പൂർത്തിയാക്കി നൽകുമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപത്തുക ഉപയോഗിച്ച് കെഎസ്ആർടിസി ബാക്കി പണികൾ നടത്തി. ബസ് സ്റ്റേഷൻ തുറന്നു. കടമുറികൾ അതേ പടി നിലനിന്നു.

മൂന്ന് നിലകളായുള്ള കെട്ടിട സമുച്ചയത്തിൽ ഒന്നും രണ്ടും നിലകളിൽ കടമുറികളും മൂന്നാമത്തെ നിലയിൽ കെഎസ്ആർടിസി ഓഫീസുമാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ 17 കടമുറികളുണ്ട്. ഇതിൽ 11 എണ്ണവും ലേലം ചെയ്തിരുന്നു. രണ്ടാംനിലയിൽ 15 കടമുറികളുണ്ട്. ഇതു ലേലം പോയിട്ടില്ല. 15 വർഷത്തേക്കാണ് കടമുറികൾ ലേലം ചെയ്തിരുന്നത്. മൂന്ന് നിലകളിലായി 17 കടമുറികൾ ഒറ്റയ്ക്കൊറ്റയ്ക്കു ലേലം ചെയ്തു നൽകിയിട്ടുണ്ട്.


ലേലം കൊണ്ടവർക്ക് താക്കോൽ ലഭിച്ചില്ലെന്നു മാത്രം. പിന്നീട് വന്ന ലേലത്തിന് ആളില്ലാതായി. ചതുരശ്ര മീറ്ററിന് 2000 രൂപ നിരക്കിൽ എല്ലാ കടമുറികളുംകൂടി ഒരാൾ എടുക്കണമെന്ന നിർദേശം കെഎസ്ആർടിസി മുന്നോട്ടുവച്ചു. ലേലമെടുക്കുന്ന ആളിന് കടമുറി വീതിച്ചു നൽകാം. ലേലം കൊള്ളുന്നയാൾ മുഴുവൻ തുകയും ഒന്നിച്ച് അടയ്ക്കണം. ആദ്യഘട്ടത്തിൽ ലേലം ചെയ്തവരുടെ മുറി പോലും നൽകാത്ത സാഹചര്യത്തിൽ ഭീമമായ തുക അടച്ചു ലേലം കൊള്ളാൻ ആളില്ലാതായി.

ആദ്യം ലേലം പിടിച്ചവർ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്. നഗരമധ്യത്തിൽ വിശാലമായ സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് മോട്ടോർ വാഹനവകുപ്പ് ഓഫീസ് അടക്കം മാറ്റുന്നത് ആലോചിച്ചിരുന്നു. കിൻഫ്ര അടക്കമുള്ള സർക്കാർ ഏജൻസികളും കെട്ടിടം വാടകയ്ക്കെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ വാടകയ്ക്ക് കെട്ടിടം നൽകാൻ കഴിയുന്ന രീതിയിലേക്ക് എത്തിക്കാൻ കെഎസ്ആർടിസി ഇപ്പോഴും തയാറല്ല.

ലഭിക്കാൻ അനുമതികളേറെ

പണി പൂർത്തിയായെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്പോഴും കെട്ടിടത്തിനു ലഭിക്കേണ്ട പല പ്രാഥമിക അനുമതികളും ലഭിച്ചിട്ടില്ല. അഗ്നിരക്ഷാ സേനയുടെ നിരാക്ഷേപ പത്രം മുതൽ ലഭിക്കാനുണ്ട്.

കെട്ടിടത്തിന്‍റെ പല ഭാഗങ്ങളിലും ഡ്രെയ്നേജ് സുരക്ഷാ പ്രശ്നങ്ങൾ നിലനിന്നിരുന്നതിനാലാണ് അനുമതി നൽകാൻ അഗ്നിരക്ഷാസേന മടിച്ചത്. വകുപ്പിന്‍റെ നിർദേശപ്രകാരം തകരാറുകൾ മാറ്റിയതായി കെഎസ്ആർടിസി അധികൃതർ പറയുന്നു.

എന്നാൽ കെട്ടിടത്തിന്‍റെ ഡ്രെയിനേജ് സംവിധാനവും ശൗചാലയങ്ങൾ പൊട്ടി ഒഴുകിയതും പ്രാഥമികാനുമതി ലഭിക്കാൻ തടസമായി നിലനിന്നിരുന്നു. നിർമാണത്തിലെ പോരായ്മകൾ സംബന്ധിച്ച ആക്ഷേപങ്ങളും ഇതിനിടെ ഉണ്ടായി.

അഗ്നിരക്ഷാസേനയിൽനിന്നു നിരാക്ഷേപപത്രം ലഭിച്ചെങ്കിലേ നഗരസഭയിൽനിന്ന് കെഎസ്ആർടിസിക്ക് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുകയുള്ളു. നഗരസഭയുടെ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിൽ മാത്രമേ കടമുറി വാടകയ്ക്കു നൽകാൻ കെഎസ്ആർടിസിക്കു കഴിയുകയുള്ളൂ.