കാലുകള്‍ അടിച്ചൊ ടിച്ച കേസ്‍; സഹോ ദരന്‍ അറസ്റ്റില്‍
Wednesday, June 26, 2024 11:20 PM IST
കടയ്ക്കല്‍ : സഹോദരന്‍റെ കാലുകള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് അടിച്ചൊടിച്ച സഹോദരന്‍ അറസ്റ്റില്‍. വര്‍ക്കല അയിരൂര്‍ നവനീതത്തിൽ ജോസിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലുണ്ടായിരുന്ന ആറ്റിങ്ങൽ സ്വദേശികളായ ശിവജി, സ്റ്റാലിൻ, നുജുമുദീൻ എന്നിവർ ഒളിവിലാണ്. ഇക്കഴിഞ്ഞ ഏഴിന് രാത്രി ഒന്പതോടെയാണ് സംഭവം.
വീട്ടിനുള്ളില്‍ ടിവി കണ്ടിരിക്കുകയായിരുന്ന കടക്കൽ കൊച്ചാറ്റുപുറം കൊച്ചുവീട്ടിൽ ജോയിയെ കാറില്‍ എത്തിയ മൂന്നംഗ സംഘം കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം കാലുകള്‍ അടിച്ചൊടിക്കുകായിരുന്നു. ജോയിയുടെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന മാതാവ് ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. മാതാവ് അറിയിച്ചതിനെ തുടര്‍ന്ന്‍ സ്ഥലത്തെത്തിയ കടയ്ക്കല്‍ പോലീസാണ് ജോയിയെ ആശുപത്രിയില്‍ എത്തിച്ചത്.

ജോയിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച കടയ്ക്കല്‍ പോലീസ് ജേ്യഷ്ഠന്‍ ജോസാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

അവിവാഹതിനായ ജോയി വീട്ടിലുള്ള മാതാവിനെ നിരന്തരം മര്‍ദിക്കുമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രകോപനമാണ് സംഭവത്തിന് പിന്നിൽ.

സംഭവത്തിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ജോസ് വിദേശത്തേക്ക് പോയിരുന്നു. കേസ് അന്വേഷിച്ച പ്രത്യേക സംഘം ജോസാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്തുകയും വിദേശത്ത് നിന്നും നാട്ടില്‍ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ആക്രമണത്തിനായി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയെ റിമാന്‍റ് ചെയ്തു. ഒളിവിലുള്ള ക്വട്ടേഷന്‍ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി കടയ്ക്കല്‍ പോലീസ് പറഞ്ഞു.